കേരളത്തില്‍ മഴ തകർക്കുന്നു; 24% കൂടുതൽ പെയ്യ്തു; ഏറ്റവും അധിക മഴ ആലപ്പുഴയിൽ; പ്രളയ മുന്നൊരുക്കങ്ങൾ തുടങ്ങി

സംസ്ഥാനത്ത് ജൂണിലെത്തേണ്ട മഴ ജൂലൈയിലാണ് എത്തിയത്. അതും വലിയ രീതിയിലാണ് എത്തിയത്. അൽപം നേരം വൈകിയാലും ഈ മാസം മാത്രം ഇതുവരെ ജില്ലയിൽ ലഭിച്ചത് 24% കൂടുതൽ മഴയാണ്. ഇന്നലെ വരെ 117.9% മഴ ലഭിക്കേണ്ടിടത്ത് 146 % മഴയാണ് ലഭിച്ചത്. ഇനി അടുത്ത 4 ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഞ്ഞ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ആലപ്പുഴയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്.
അതേസമയം ജില്ലകളിൽ മഴ കനക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രളയ മുന്നൊരുക്കങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കടലാക്രമണ സാധ്യതയുള്ള ജില്ലയിലെ പഞ്ചായത്തുകൾക്ക് 4 ലക്ഷം രൂപ വീതം വിതരണം ചെയ്‌തതായി ഡപ്യൂട്ടി കലക്ടർ ആശാ സി.ഏബ്രഹാം വ്യക്തമാക്കി.
മാത്രമല്ല തഹസിൽദാർമാർക്ക് തുക നൽകിയിട്ടുണ്ടെന്നും പഞ്ചായത്തിന്റെ ആവശ്യത്തിന് അനുസരിച്ച് വിതരണം ചെയ്യുമെന്നും പറഞ്ഞു. കൂടാതെ തീരപ്രദേശങ്ങളിൽ ബാഗുകൾ സ്ഥാപിക്കൽ ഉൾപ്പെടെയുള്ളതിനാണ് തുക വിനിയോഗിക്കുക. മൺസൂൺ മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിൽ തോടുകളിലും നദികളിലും അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യണമെന്ന് നിർദ്ദേശമുണ്ട്.
അതിനൊപ്പം തന്നെ ഓരുമുട്ടുകൾ നീക്കി ഒഴുക്ക് സുഗമമാക്കണമെന്നും ജലസേചന വകുപ്പിനും തദ്ദേശസ്വയംഭരണ വകുപ്പിനും നിർദേശം നൽകിയതായും, തുടർന്ന് ഇവയെല്ലാം പൂർത്തിയായതായും അറിയിച്ചു. നിർദ്ദേശത്തെ തുടർന്ന് തോട്ടപ്പള്ളി സ്പിൽവേയിലെ 20 ഷട്ടറുകൾ നിയന്ത്രണത്തോടെ തുറന്നിട്ടുണ്ട്. തണ്ണീർമുക്കം ബണ്ടിലെ ഷട്ടറുകളും തുറന്നു. മഴ ശക്തമാണെങ്കിലും പ്രളയ സാധ്യത ഇല്ലെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു.
https://www.facebook.com/Malayalivartha























