Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

ആട് ആന്റണിയുടെ മോഷണരീതി പഠനവിഷയമാക്കി പോലീസ്, സൈബറും ആടിന് മുന്നില്‍ വട്ടം ചുറ്റി ധാരാപുരത്തെ വീട്ടില്‍ സിസിടിവി

16 OCTOBER 2015 09:11 AM IST
മലയാളി വാര്‍ത്ത.

ആട് ആന്റണിയുടെ മോഷണ രീതിയും കേസും പോലീസ് ട്രെയിനികള്‍ക്കും ഐപിഎസ് ട്രെയിനികള്‍ക്ക് ഇനി പഠന വിഷയം. ഇത്രയും നാള്‍ പോലീസിനെയും പറ്റിച്ച് നടന്ന അട് ആന്റണിയെ ഒരുവര്‍ഷത്തോളം കാത്തിരുന്നു വലവിരിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. സാധാ ആട് മോഷണത്തില്‍ നിന്ന് തുടങ്ങി ഹൈടക് മോഷണങ്ങളിലേക്ക് വരെ ആന്റണി കടന്നു. കള്ളന്റെ രീതിയില്‍ നിന്നും പ്രൊഫഷണല്‍ കള്ളനിലേക്കുള്ള വളര്‍ച്ചയാണ് പോലീസിനെ അമ്പരപ്പിച്ചിരിക്കുന്നത്.
പോലീസുകാരനെ കൊലപ്പെടുത്തിയശേഷം ഒളിവു ജീവിതത്തില്‍ ആട് ആന്റണി ആളാകെ മാറി. പോലീസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ ഏതു നിമിഷവും പിടിക്കപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്നതിനാല്‍ തികഞ്ഞ സൂക്ഷ്മതയോടെയായിരുന്നു ഓരോ ചലനവും. പോലീസ് മനസില്‍ കാണുന്നത് മാനത്ത് കണ്ടിരുന്ന ആട് തലനാരിഴയ്ക്ക് പല സന്ദര്‍ഭങ്ങളിലും രക്ഷപ്പെട്ടുപോയെങ്കിലും പിടിയിലകപ്പെട്ടശേഷമാണ് ആടിന്റെ തനി സ്വരൂപം പോലീസിന് ബോധ്യപ്പെട്ടത്. സ്‌കൂളുകളും കോളേജുകളും കുത്തി തുറന്ന് മോഷണം നടത്തി പോലീസിന്റെ ഉറക്കം കെടുത്തിയിരുന്ന നാട്ടിന്‍ പുറത്തുകാരനായ കള്ളന്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇത്രമാത്രം ഹൈടെക്കാകുമെന്ന് ആരും കരുതിയില്ല.
ആടിനെ പിടിച്ചശേഷം തമിഴ്‌നാട് ധാരാപുരിയിലെ വീട്ടിലെത്തിയപ്പോഴാണ് ആട് ചില്ലറക്കാരനല്ലെന്ന് ശരിക്കും പോലീസിന് ബോധ്യപ്പെട്ടത്. മൊബൈല്‍ ഫോണ്‍കോളുകള്‍ നിരീക്ഷിച്ചത് തന്നെ പൂട്ടുമെന്ന് അറിയാമായിരുന്ന ആട് സൈബര്‍ പോലീസിനെ വെട്ടിച്ച വിദ്യയാണ് അതിലൊന്ന്.
തന്റെ ഭാര്യയായുണ്ടായിരുന്ന ബിന്ദുവിന്റെ ഫോണിലേക്കാണ് ആടിനുവേണ്ടി ഇലക്‌ട്രോണിക് കള്ളകച്ചവടക്കാരുള്‍പ്പെടെ പലരും വിളിച്ചിരുന്നത്. അപരിചിതമായവരുടെ കോളുകള്‍ ബിന്ദു സ്വീകരിക്കാറില്ല. ഇത്തരം കോളുകള്‍ ആട്ടോമാറ്റിക് കോള്‍ ഡൈവെര്‍ഷന്‍ സംവിധാനം വഴിയാണ് ആടിന്റെ പക്കലുണ്ടായിരുന്ന വൊഡാഫോണ്‍ മൊബൈലിലേക്ക് എത്തികൊണ്ടിരുന്നത്. സെല്‍വരാജിനെ ആവശ്യപ്പെട്ട് വിളിക്കുന്നവരോട് തുണിവ്യാപാരത്തിനു പോയതായി പറയുന്ന ബിന്ദു വീണ്ടും ഇതേ നമ്പരില്‍ ഒന്നു കൂടി വിളിച്ചാല്‍ ആളെ കിട്ടുമെന്ന് ധരിപ്പിക്കും.
തുടര്‍ന്നു വരുന്ന ഫോണ്‍ ബിന്ദു അറ്റന്റ് ചെയ്യാതാകുമ്പോള്‍ കോള്‍ ഡോവേര്‍ട്ട് ആയി ആട് ആന്റണിയുടെ ഫോണിലെത്തും. ഇത്തരത്തില്‍ കോള്‍ കണക്ട് ചെയ്‌തെടുക്കുമ്പോള്‍ തന്റെ മൊബൈല്‍ നമ്പര്‍ കണ്ടെത്തി പിടികൂടാന്‍ പോലീസിന് അത്ര പെട്ടെന്ന് കഴിയില്ലെന്നതാണ് ആടിനെ ഇത്തരം ഒരു നീക്കത്തിന് പ്രേരിപ്പിച്ചത്. നാടു വിട്ട ശേഷം തിരിച്ചറിയല്‍ രേഖകളൊന്നുമില്ലാതെ ഊരു ചുറ്റിയ ആടിന് രേഖകള്‍ ആവശ്യമായി വന്നപ്പോള്‍ തോന്നിയ ബുദ്ധി ലളിതമെങ്കിലും അതുപയോഗിച്ച് വ്യാജവിലാസത്തില്‍ ഡ്രൈവിംഗ് ലൈസന്‍സും ബാങ്ക് അക്കൗണ്ടും പാന്‍കാര്‍ഡുമൊന്നും ലഭിക്കുമെന്ന് ആരും ചിന്തിക്കില്ല.
എല്‍ഐസിയുടെ ഇന്‍ഷുറന്‍സ് പോളിസിയില്‍ ചേരുകയാണ് ആട് ചെയ്തത്. ഇന്‍ഷുറന്‍സ് ആനുകൂല്യമായിരുന്നില്ല ആടിന്റെ ലക്ഷ്യം എല്‍ഐസി രേഖകളിലെ വിലാസം പിന്നീട് പല തിരിച്ചറിയല്‍ രേഖകളുണ്ടാക്കാനും ധാരാപുരിയില്‍ വസ്തു വാങ്ങാനും വീട് വയ്ക്കാനുമെല്ലാം ഇയാള്‍ക്ക് തുണയായി, വസ്തു വാങ്ങി വച്ച പുതിയ വീട് മതില്‍ കെട്ടി ബന്തവസു ചെയ്തപ്പോള്‍ തന്റെ വീട്ടില്‍ വന്നു പോകുന്നവരെ മനസിലാക്കാന്‍ സി സി ടിവി ക്യാമറകളും പ്രൊജക്ടറും കണക്ട് ചെയ്ത ആന്റണി അത് വഴിയാണ് താനില്ലാത്തപ്പോള്‍ വീട്ടിലാരൊക്കെ പോയെന്ന് അറിഞ്ഞിരുന്നത്.
ഒളിവില്‍ കഴിഞ്ഞ സമയത്ത് തമിഴ്‌നാട്ടില്‍ നിന്ന് മോഷ്ടിച്ച ലക്ഷങ്ങള്‍ വിലയുള്ള ഇലക്‌ട്രോണിക് ഇലക്ട്രിക് ഉപകരണങ്ങളാല്‍ നിറഞ്ഞ നിലയിലാണ് ഇതിനകം.
ഗോപാലപുരത്തെ വസതിയില്‍ ഇന്നലെ പാരിപ്പള്ളി എസ് ഐജയകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ അവിടെ നിന്ന് കമ്പ്യൂട്ടറുകള്‍, ലാപ്‌ടോപ്പ്, സിസിടിവി പ്രൊജക്ടര്‍, അഡാപ്റ്ററുകള്‍, ഡിജിറ്റല്‍ ക്യാമറകള്‍, വസ്തിവിന്റെയും കാറിന്റേയും ഒറിജിനല്‍ രേഖകള്‍ , ബാങ്ക് പാസ് ബുക്ക് നിരവധി വ്യാജ ഐഡി കാര്‍ഡുകള്‍ തുടങ്ങിയവ ഇവിടെ നിന്ന് കണ്ടെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍...  (3 minutes ago)

രാവിലെ 5.30ന് തൃശൂരില്‍ നിന്നും പുറപ്പെടുന്ന യാത്ര ...  (10 minutes ago)

ഇന്ന് പുലര്‍ച്ചെയോടെയാണ് ഡീസല്‍ ശേഖരിച്ച ട്രെയിന്‍ വാഗണുകളില്‍ തീ പിടിച്ചത്...  (20 minutes ago)

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ  (55 minutes ago)

സംസ്ഥാനത്ത് നിപ വൈറസ് ഭീഷണി വീണ്ടും സജീവം...  (1 hour ago)

വാതകം ചോര്‍ന്ന് മലയാളിയുള്‍പ്പെടെ രണ്ട് ജീവനക്കാര്‍ മരിച്ചു  (1 hour ago)

പാലക്കാട് പൊല്‍പ്പുള്ളി കാര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍  (2 hours ago)

കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...  (2 hours ago)

കുളിയ്ക്കാന്‍ ഇറങ്ങിയ രണ്ട് കുട്ടികള്‍  (2 hours ago)

ബഹിരാകാശ നിലയത്തില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം  (2 hours ago)

തിരുവനന്തപുരം നഗരൂരില്‍ മൂന്ന് നില കെട്ടിടത്തില്‍ തീപിടിച്ചു  (8 hours ago)

വയറ്റില്‍ കോടികളുടെ മയക്കുമരുന്ന് ഗുളികയുമായി നെടുമ്പാശേരിയില്‍ ദമ്പതികള്‍ പിടിയില്‍  (8 hours ago)

ബിജെപിയുടെ അപരനാമം വാഷിങ് മെഷീന്‍ എന്നാണെന്ന് എം എ ബേബി  (8 hours ago)

എഎഐബി റിപ്പോര്‍ട്ടിനെതിരെ എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍  (8 hours ago)

ജെഎസ്‌കെ സിനിമയുടെ പുതിയ പതിപ്പിലെ മാറ്റങ്ങള്‍ സിബിഎഫ്‌സി അംഗീകരിച്ചു  (9 hours ago)

Malayali Vartha Recommends