സഹോദരൻ മുറിയിൽ നിന്ന് ഇറങ്ങിപ്പോയ തക്കത്തിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ, പീഡന ഉദ്ദേശത്തോടെ കടന്ന് പിടിച്ചു: തുണിക്കട ജീവനക്കാരനായിരുന്ന 55കാരന് 7 വർഷം കഠിന തടവും 40,000 രൂപ പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 55കാരന് 7 വർഷം കഠിന തടവും 40,000 രൂപ പിഴയും ചുമത്തി തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി വിധി. കോട്ടയ്ക്കകം ഒന്നാം പുത്തന്‍ തെരുവില്‍ റ്റി സി 40 / 164 ല്‍ ചിന്ന ദുരൈ ആണ് കേസിലെ പ്രതി. 2003 സെപ്തംബർ 21നാണ് കേസിനാസ്പദമായ സംഭവം. തുണിക്കടയിൽ ജീവനക്കാരനായിരുന്ന പ്രതി വാടകയ്ക്ക് താമസിക്കുകയായിരുന്നു.
പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺക്കുട്ടി സംഭവ ദിവസം സഹോദരനും കൂട്ടുകാരുമായി വീടിന് മുന്നിൽ ഒളിച്ച് കളിക്കുകയായിരുന്നു. ഇതിനിടെ പീഡന ഉദ്ദേശത്തോടെ പ്രതി പെൺകുട്ടിയോട് തൻ്റെ വീടിനുള്ളിൽ കയറി ഒളിച്ചിരിക്കാൻ പറഞ്ഞു.
പെൺകുട്ടിയും സഹോദരനും കൂടി വീട്ടിനുള്ളിൽ കയറി.സഹോദരന്‍ ഒളിക്കാന്‍ പോയ തക്കം നോക്കി പ്രതി കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. കുട്ടി കരഞ്ഞ് കൊണ്ട് കൂട്ടുകാരോട് പറയുകയും വീട്ടുകാര്‍ ഫോര്‍ട്ട് പൊലീസില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും മൂന്ന് മാസത്തെ അധിക ശിക്ഷ അനുഭവിക്കണം.
പിഴ തുകയിൽ മുപ്പതിനായിരം രൂപ ഇരയായ പെൺകുട്ടിക്ക് നൽകണമെന്നും കോടതി വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി.പ്രോസിക്യൂഷന്‍ 15 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. ഫോര്‍ട്ട് എസ് ഐമ്മാരായ എസ്.വിമല്‍, സജു എബ്രഹാം എന്നിവരാണ് അന്വഷണം നടത്തിയത്.പ്രതി ജയിലില്‍ കിടന്ന കാലയളവ് കുറച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























