പിണറായിയെ തെറിപ്പിക്കാൻ വരെ ഗർണർക്ക് പവറുണ്ട്? ആരിഫ് മുഹമ്മദ് ഖാൻ ആരെന്ന് ഇനി കേരളമറിയും... പാഠം പഠിപ്പിക്കാൻ ഗവർണർ ഇറങ്ങും

വി.സി നിയമനത്തിൽ ഏകപക്ഷീയമായി സെർച്ച് കമ്മിറ്റി ഉണ്ടാക്കിയെന്ന് ആരോപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സർവകലാശാല സെനറ്റ് പ്രമേയം പാസാക്കിയിട്ടുണ്ട്. ഗവർണർക്കെതിരേയുള്ള സർക്കാരിന്റെ ഒരു പകപോക്കലായിട്ടാണ് ഈ വിഷയത്തെ ഇപ്പോൾ നോക്കി കാണുന്നത്. എന്തായിരുന്നാലും പ്രിയ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്തതിനെ നിയമപരമായി ചോദ്യം ചെയ്യുമെന്ന പറഞ്ഞ കണ്ണൂർ വിസി, ഗോപീനാഥ് രവീന്ദ്രനെതിരെ കടുത്ത രോഷത്തിലാണ് ഗവർണ്ണർ. അതിനോടൊപ്പമാണ് ഇപ്പോൾ സർവകലാശാലയും തിരിഞ്ഞിരിക്കുന്നത്.
പക്ഷേ, ഇതിനിടയിൽ മറന്നു പോകാൻ പാടില്ലാത്ത മറ്റൊരു വിഷയമുണ്ട്. കേരളത്തിൽ മുഖ്യമന്ത്രിയും മറ്റ് ക്യാബിനറ്റ് മന്ത്രിമാരും എടുക്കന്നത് വെറും തീരുമാനങ്ങൾ മാത്രമാണ്. ഭരണഘടനാപരമായ പദവിയുള്ളത് ഗവർണർക്കും പിന്നീട് സ്പീക്കർക്കുമാണ്. അതിൽ ഈ തീരുമാനങ്ങൾ അത് ബില്ലുകളായാലും ഓർഡിനൻസായാലും നിയമസാധുത ലഭിക്കണമെങ്കിൽ ഗവർണർ തന്നെ കനിയണം. സമ്മർദ്ദം ചെലുത്തി ഒപ്പിടീക്കാം എന്ന തന്ത്രങ്ങൾ ഒന്നും ഇനി വിലപ്പോവില്ല എന്ന് വേണം മനസ്സിലാക്കാൻ.
ഇനി ഗവർണർക്കെതിരെ കോടതിയെ ഉപയോഗിച്ച് നേരിടാമെന്നാണ് കരുതുന്നതെങ്കിൽ അത് ചോദ്യം ചെയ്യാൻ സാധിക്കുമെങ്കിലും ഒര ജുഡീഷ്യൽ റിവ്യുവിലേക്ക് കടക്കാനും തക്ക അവസ്ഥയിലേക്ക് എത്തില്ല എന്ന് സാരം. അതുകൊണ്ട് അതുക്കും മീതെ ഗവർണർക്ക് ഭരണഘടനാപരമായ അധികാരവും സ്വാതന്ത്രവും ഉണ്ടെന്ന് മനസ്സിലാക്കണം.
ഇനിയിപ്പോൾ ഗവർണർക്ക് സ്വന്തമായി തീരുമാനങ്ങൾ കൈക്കൊള്ളാമോ എന്ന് ചോദിച്ചാലും ഉത്തരം ഒന്ന് തന്നെ, അതും അദ്ദേഹത്തിന്റെ അധികാര പരിധിയിൽ വരുന്നതാണ്. സ്വന്തമായി തീരുമാനം കൈക്കൊള്ളാൻ സാധിക്കും. ഭരണഘടനയുടെ 162,163 നിയമങ്ങൾ പരിശോധിച്ചാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കും. ഒരു സ്റ്റേറ്റിനുള്ള അധികാരം തന്നെയാണ് ഗവർണറിലും നിക്ഷിപ്തമായിട്ടുള്ളത്. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ സ്വമേധയാ കേസെടുക്കാനും ശിക്ഷിക്കാനും പോലും നിയമവശമുണ്ടെന്ന് സാരം.
ഈ സാഹചര്യത്തിലും പ്രിയ വർഗീസിന്റേത് രാഷ്ട്രീയ നിയമനം എന്ന് ആവർത്തിക്കുകയാണ് ഗവർണ്ണർ. കൂട്ട് നിന്ന് പ്രിയയെ പിന്തുണക്കുന്ന വിസിയുടെ നടപടിക്ക് പിന്നിലും രാഷ്ട്രീയതാല്പര്യം മാത്രമെന്ന പരസ്യ വിമർശനം വിസിക്കെതിരെ ശക്തമായ നടപടിയിലേക്ക് നീങ്ങുന്നതിൻറെ വ്യക്തമായ സൂചനയാണ്. തൻറെ അധികാരം കവരാനുള്ള നീക്കങ്ങളുമായി സർക്കാറും തീരുമാനങ്ങൾ ചോദ്യം ചെയ്ത് സർവ്വകലാശാലകളും പോകുന്ന പശ്ചാത്തലത്തിലാണ് ഗവർണ്ണർ വിട്ടുവീഴ്ചയില്ലാത്ത വലിയ നടപടികളിലേക്ക് നീങ്ങുന്നത്.
കേരളത്തിലെ സര്‍വകലാശാലകളിലെ ബന്ധു നിയമനങ്ങളിൽ അന്വേഷണം നടത്തുന്നതിന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഉന്നത സമിതിയെ വെക്കാൻ ഗവർണര്‍ തീരുമാനിച്ചിട്ടുണ്ട്. വിരമിച്ച ചീഫ് സെക്രട്ടറിയും ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും സമിതിയിൽ അംഗങ്ങൾ ആയേക്കും. നിലവിൽ ദില്ലിയിലുള്ള ഗവര്‍ണര്‍ മടങ്ങി വന്നതിന് ശേഷമാകും ഇതിൽ ഒരു തീരുമാനമുണ്ടാകുക.
സർക്കാറിനും സർവ്വകലാശാലകളിലെ ബന്ധുനിയമനങ്ങൾക്കുമെതിരെ തുറന്ന പോരിനൊരുങ്ങുകയാണ് ഗവർണര്‍. മുഴുവൻ സർവ്വകലാശാലകളിലെയും മൂന്ന് വർഷത്തെ നിയമനങ്ങളാണ് ഉന്നതസമിതി അന്വേഷിക്കുക. പ്രിയ വർഗ്ഗീസിൻറെ നിയമനം സ്റ്റേ ചെയ്ത ചാൻസിലര്‍ മുഴുവൻ സർവ്വകലാശാലകളിലെയും മുഴുവൻ ബന്ധുനിയമനങ്ങൾക്കും എതിരെ കടുത്ത നടപടിക്കാണ് ഒരുങ്ങുന്നത്.
ഓരോ സർവ്വകലാശാലകളുടെയും ചട്ടങ്ങൾ വ്യത്യസ്തമാണ്. പക്ഷെ സർവ്വകലാശാലയുടെ മേലധികാരി എന്ന നിലയിൽ ചാൻസിലര്‍ക്ക് ഏത് നിയമനങ്ങളും പരിശോധിക്കാം. ക്രമക്കേട് കണ്ടെത്തിയാൽ നടപടി എടുക്കാം. വിരമിച്ച ഹൈക്കോടതി ജഡ്ജി, രാജ്യത്തെയും സംസ്ഥാനത്തെയും ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ. മുൻ ചീഫ് സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിയാകും അന്വേഷണം നടത്തുക.
നിയമനങ്ങളുടെ മുഴുവൻ രേഖകളും വിസിമാരോട് ആവശ്യപ്പെടും. വിസിമാരടക്കം ബന്ധപ്പെട്ട എല്ലാവരെയും ഹിയറിംഗ് നടത്തിയുള്ള നടപടികളിലേക്കാണ് രാജ്ഭവൻ നീങ്ങുന്നത്. ഇടത് സർക്കാർ വന്നശേഷം വിവിധ നേതാക്കളുടെ ഭാര്യമാരെ അടക്കം നിയമിച്ചതിൽ ഉയർന്നത് നിരവധി പരാതികളാണ്. പല പരാതികളും ചാൻസ്ലറുടെ പരിഗണനയിലുമാണ്. ഇതെല്ലാം പരിഗണിച്ചാകും അന്വേഷണം.
അധികാര കേന്ദ്രങ്ങളെ പ്രീതിപ്പെടുത്താനാണ് വി സി ശ്രമിക്കുന്നതെന്നും ഗവർണർ വിമർശിച്ചു. കേരള സർവകലാശാല വി സിയുടെ നിയമനത്തിലും ഗവർണർ വിമർശനം അറിയിച്ചു. തന്റെ ചുമതലകളിൽ ആരും ഇടപെടാൻ വരേണ്ടതില്ല. മൂന്ന് വർഷത്തെ നിയമനങ്ങൾ അന്വേഷിക്കും. ഭരിക്കുന്ന പാർട്ടിയുടെ ബന്ധുനിയമനങ്ങൾ പ്രത്യേകം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22ന് ആരംഭിക്കും. സഭ 10 ദിവസം സമ്മേളിച്ചശേഷം സെപ്റ്റംബര്‍ 2ന് പിരിയും. റദ്ദായിപ്പോയ ഓര്‍ഡിനന്‍സുകളുടെ സ്ഥാനത്ത് പുതിയ നിയമനിര്‍മാണം നടത്താനാണ് സഭ ചേരുന്നത്. ലോകായുക്ത ഭേദഗതി ബിൽ ഈ സമ്മേളനത്തിൽ അവതരിപ്പിക്കും.
വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ ഘടനയിൽ മാറ്റം വരുത്തുന്ന ബിൽ അവതരിപ്പിക്കുന്ന തീയതി നിശ്ചയിച്ചിട്ടില്ല. കാര്യോപദേശക സമിതി തീയതി സംബന്ധിച്ചു തീരുമാനമെടുക്കും. ആദ്യദിവസം പ്രത്യേക സമ്മേളനമായിരിക്കും. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങള്‍ അനുസ്മരിച്ചു കൊണ്ടുള്ള പ്രത്യേക യോഗം ആ ദിവസം നടത്തും. ഓഗസ്റ്റ് 23, 24 തീയതികളിൽ ആറു ബില്ലുകൾ അവതരിപ്പിക്കും.
https://www.facebook.com/Malayalivartha

























