Widgets Magazine
15
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....


ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...


മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; എളമക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി നേരിട്ടത് തുടർച്ചയായ ലൈംഗികാതിക്രമം; പിതാവ് ലഹരിക്കടിമ, പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് ഒരു വർഷം...


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി

ഇനി CPIയുടെ മുഖ്യമന്ത്രി... CPMനെ ആട്ടിയോടിച്ചു! പിണറായിയെ പറപ്പിച്ചു... കാനം നാവ് പണയം വയ്ക്കരുത്

20 AUGUST 2022 10:55 PM IST
മലയാളി വാര്‍ത്ത

രണ്ടു വര്‍ഷത്തേയ്ക്കെങ്കിലും സിപിഐ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിപിഐ കൊല്ലം ജില്ലാ സമ്മേളനം. സിപിഐ മന്ത്രിമാരെ മുഖ്യമന്ത്രി അവഗണിക്കുന്നുവെന്നും പിണറായി സർക്കാർ എന്ന് എൽഡിഎഫ് സർക്കാരിനെ ബ്രാൻഡ് ചെയ്യുന്നുവെന്നും സമ്മേളനം കുറ്റപ്പെടുത്തി.

പാര്‍ട്ടിക്ക് മുന്‍പ് മുഖ്യമന്ത്രിയുണ്ടായിട്ടുണ്ടെന്നും രണ്ട് വര്‍ഷത്തേക്കെങ്കിലും മുഖ്യമന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ഇനിയും ഉന്നയിക്കണമെന്നുമാണ് പൊതുചര്‍ച്ചയില്‍ ഉയര്‍ന്ന ആവശ്യം. പ്രധാനപ്പെട്ട വകുപ്പുകള്‍ പുതിയതായി ചോദിച്ചുവാങ്ങാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും ഉണ്ടായിരുന്ന നല്ല വകുപ്പുകള്‍ സിപിഎം പിടിച്ചെടുത്തുവെന്നും അഭിപ്രായമുയര്‍ന്നു.

സിപിഐ ജില്ലാ സമ്മേളനങ്ങളില്‍ സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനും പലതരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉണ്ടായെങ്കിലും കൊല്ലത്ത് നടന്നത് അധികാരവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ്. കുറച്ച് കാലത്തേക്കെങ്കിലും മുഖ്യമന്ത്രി സ്ഥാനം നേടിയെടുക്കാന്‍ നേതാക്കള്‍ ശ്രമിക്കണം. പലപ്പോഴും സിപിഐ മന്ത്രിമാരുടെ വകുപ്പില്‍ നടക്കുന്ന ഉദ്യോഗസ്ഥ നിയമനം പോലും മന്ത്രിമാര്‍ അറിയുന്നില്ല. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ പ്രതികരിക്കാന്‍ പലപ്പോഴും തയ്യാറാകുന്നില്ലെന്ന വിമര്‍ശനമാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നേരെയുണ്ടായത്.

പല പ്രധാന വിഷയങ്ങളിലും കാനം രാജേന്ദ്രന്‍ മൗനം പാലിക്കുകയാണ്. സംസ്ഥാന സെക്രട്ടറി നാവ് പണയം വെയ്ക്കാന്‍ പാടില്ലെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചിട്ടുണ്ട്. സര്‍ക്കാരിനെയും മുന്നണിയേയും ബാധിക്കുന്ന ഒരു പ്രശ്‌നമുണ്ടായാല്‍ കാനം രാജേന്ദ്രന്‍ മിണ്ടാറില്ല. മുന്‍പുള്ള സിപിഐ സെക്രട്ടറിമാര്‍ ഇങ്ങനെയായിരുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധിക സുരക്ഷയ്ക്കും രൂക്ഷമായി വിമര്‍ശനം. അധിക പോലീസ്‌ സുരക്ഷ ഇടതു മുഖ്യമന്ത്രിക്കു ചേര്‍ന്നതല്ലെന്നു പ്രതിനിധി സമ്മേളനത്തില്‍ കൊട്ടാരക്കര മണ്ഡലം കമ്മിറ്റി വ്യക്‌തമാക്കി. അധിക സുരക്ഷ ജനങ്ങളില്‍നിന്ന്‌ അകറ്റുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

സി.പി.ഐ. ജില്ലാസമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വിമര്‍ശനം. ഇടതുമുന്നണിയെ പിണറായിവത്കരിക്കുകയാണെന്നായിരുന്നു പ്രധാന വിമര്‍ശനം. 'കേന്ദ്രത്തില്‍ ഹിന്ദുത്വവത്കരണം കേരളത്തില്‍ പിണറായിവത്കരണം' എന്നാണ് നാട്ടിലെ സംസാരമെന്ന് പുനലൂരില്‍നിന്നുള്ള പ്രതിനിധി കുറ്റപ്പെടുത്തി.

ജിഎസ്.ടി. കൗൺസിലിൽ പോയി മിണ്ടാതിരുന്ന് എല്ലാം അംഗീകരിച്ചശേഷം കേരളത്തിൽ വന്ന് തീരുമാനങ്ങളെ എതിർത്തുവെന്ന് മാറ്റി പറഞ്ഞുവെന്ന് ധനമന്ത്രി ബാലഗോപാലിനെതിരേയും ആരോപണമുയര്‍ന്നു. കൃഷിമന്ത്രി പി. പ്രസാദ്‌ പരാജയമാണെന്നു പ്രതിനിധികള്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.

സംസ്‌ഥാനത്തു സഹകരണമേഖല കൈയടക്കിവച്ചിരിക്കുന്ന സി.പി.എമ്മില്‍നിന്ന്‌ ഇടതു കാഴ്‌ചപ്പാടിനു നിരക്കാത്ത പ്രവണതകൾ ഉണ്ടാകുന്നുവെന്നു പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ട്‌. സഹകരണ മേഖലയില്‍ സി.പി.എം. തന്നിഷ്‌ട പ്രകാരമാണ്‌ പ്രവര്‍ത്തിക്കുന്നത്‌. സി.പി.എമ്മിന്റെ അപ്രമാദിത്വത്തിനെതിരേ ശക്‌തമായ നിലപാടു വേണമെന്ന ആവശ്യവും റിപ്പോര്‍ട്ടിലുണ്ട്‌.

പാര്‍ട്ടിക്ക് ദേശീയ നേതൃത്വമുണ്ടോയെന്ന് സംശയിക്കണമെന്നും വിമര്‍ശനമുണ്ടായി. 40 ലക്ഷം രൂപയുടെ തൊഴുത്ത് മുഖ്യമന്ത്രിയുടെ വീട്ടില്‍ നിര്‍മിച്ചതിലും രൂക്ഷവിമര്‍ശനം ഉയര്‍ന്നു. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

സി.പി.എം. പിന്‍വാതില്‍ നിയമനം നടത്തുന്നെന്നും വിമര്‍ശനമുയര്‍ന്നു. അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ പുറത്തുനില്‍ക്കുമ്പോഴാണ് ഇത്തരം നടപടി. ഇത് പാര്‍ട്ടി കണ്ടില്ലെന്നു നടിക്കരുതെന്നും ചര്‍ച്ചയില്‍ പ്രതിനിധികള്‍ പറഞ്ഞു. സഹകരണമേഖലയില്‍ ഇടത് കാഴ്ചപ്പാടിന് നിരക്കാത്ത പ്രവണതകളാണ് സി.പി.എം. സ്വീകരിക്കുന്നതെന്നും പ്രതിനിധികള്‍ പറഞ്ഞു.

കൊവിഡ് കാലത്ത് ആരോഗ്യവകുപ്പില്‍ സിപിഐഎമ്മുകാരെ തിരുകി കയറ്റി. ഉദ്യോഗസ്ഥ നിയമനം ചോദ്യം ചെയ്യുമ്പോള്‍ അടക്കം അവഗണിക്കുന്നു. സി.പി.എമ്മിനും സി.പി.ഐയ്‌ക്കും അല്ലാതെ എല്‍.ഡി.എഫിലെ ഒരു ഘടകകക്ഷിക്കും കൊല്ലം ജില്ലയില്‍ സ്വാധീനമില്ലെന്നു കേരള കോണ്‍ഗ്രസ്‌(ബി)യെ ലക്ഷ്യമിട്ടു പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ പറയുന്നു.പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ മറ്റു പരാമര്‍ശങ്ങള്‍:

ജില്ലയിലെ കാമ്പസുകളില്‍ AISF - SFI. സംഘടനകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ മത്സരം നടക്കുന്നു. KSUവും ABVPയും നേട്ടമുണ്ടാക്കിയാലും എ.ഐ.എസ്‌.എഫ്‌. വിജയിക്കാന്‍ പാടില്ലെന്നാണ്‌ എസ്‌.എഫ്‌.ഐയുടെ നിലപാട്‌. SFI പ്രവര്‍ത്തകരുടെ അക്രമവും മര്‍ദനവും നേരിട്ടാണ്‌ AISF പ്രവര്‍ത്തിക്കുന്നത്‌.

ആര്‍.എസ്‌.പി. കൊല്ലത്തു സംഘടനാ സംവിധാനവും ജനസ്വാധീനവും നഷ്‌ടപ്പെട്ട പാര്‍ട്ടിയാണ്‌. എല്‍.ഡി.എഫിലേക്കു തിരിച്ചെത്തണമെന്ന്‌ ആര്‍.എസ്‌.പിയിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നു. എന്നാല്‍, യു.ഡി.എഫില്‍തന്നെ തുടരുന്നത്‌ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ പിടിവാശിയാണ്‌. പ്രേമചന്ദ്രന്‌ എം.പി. സ്‌ഥാനം നഷ്‌ടപ്പെട്ടാല്‍ ആര്‍.എസ്‌.പിയില്‍ പൊട്ടിത്തെറിയുണ്ടാകും. ജില്ലയില്‍ മുസ്ലിം സമുദായത്തില്‍ വര്‍ഗീയശക്‌തികള്‍ പിടിമുറുക്കുന്നു. ബി.ജെ.പി. ജില്ലയില്‍ വളര്‍ച്ചയുണ്ടാക്കി.

അതേസമയം, സിപിഐ ജില്ലാ സമ്മേളനം ഇന്ന് ഹരിപ്പാട്ട് തുടങ്ങുമ്പോൾ അതിലെ ചർച്ചകളെ തന്നെയാണ് ജനങ്ങളും ഉറ്റുനോക്കുന്നത്. പ്രാദേശിക വിഷയങ്ങൾക്കൊപ്പം സംസ്ഥാന ഭരണവും എൽ‍ഡിഎഫിലെ പ്രശ്നങ്ങളും ചർച്ചയാകാനുള്ള സാധ്യത തന്നെ കാരണം. പത്തനംതിട്ട, കൊല്ലം ജില്ലാ സമ്മേളനങ്ങളിലെ ചർച്ചകൾ ഇത്തരത്തിൽ വലിയ വാർത്തയായിരുന്നു. സിപിഐയെ സംബന്ധിച്ച് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ് ആലപ്പുഴ സമ്മേളനം. പാർട്ടിയിലെ പ്രബല ഗ്രൂപ്പുകൾ തമ്മിലുള്ള ബലാബലത്തിന് ആലപ്പുഴയിൽ വലിയ സാധ്യതയില്ല. എന്നാൽ, ചില വിഷയങ്ങളിൽ മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഎമ്മിനോടുള്ള വിയോജിപ്പുകൾ ഇവിടെയും ചർച്ചയാകും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ച് അച്ഛനും മക്കള്‍ക്കും ഗുരുതര പരിക്ക്  (6 hours ago)

പ്രണയദിനത്തിൽ അരുംകൊല; കാറിൽ വെച്ച് യുവതിയെ വെടിവച്ചുകൊന്ന് 32കാരൻ, ശേഷം ജീവനൊടുക്കി  (6 hours ago)

ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ 14 കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു... നാല് വര്‍ഷമായി പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായി  (6 hours ago)

കുടുംബത്തിനൊപ്പം ഷോപ്പിംഗ് മാളിലെത്തിയ പൊലീസുകാരനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചു  (7 hours ago)

ചായക്കടയിലെ തര്‍ക്കത്തില്‍ കോഴിക്കോട് ടൗണ്‍ എസ്‌ഐയ്ക്ക് കുത്തേറ്റു  (7 hours ago)

'അതിലേ വരാന്‍ കഴിയില്ല കേട്ടോ, ഞാന്‍ പിടിക്കും, ആരായാലും ശരി....ഓവര്‍ ആക്കി ചളം ആക്കും  (7 hours ago)

ക്യാനഡക്കാരി പണി തുടങ്ങി മസ്തകത്തിൽ അടിക്കാൻ രാഹുൽ ശാസ്തമംഗലം ഉടൻ ഇറങ്ങും..! അടുത്ത കേസിലും മുട്ടൻ ട്വിസ്റ്റ്  (7 hours ago)

വിജയ രഹസ്യം പൊട്ടിച്ച് എം എ യൂസഫല..! അമ്പോ കൈയ്യടിച്ച് പ്രവാസികൾ റെക്കോർഡ് അടിച്ച് LULU  (7 hours ago)

ബാർ ഹോട്ടലിൽ താമസം ഊരാളുങ്കലിന് കോടികൾ വരുന്നു ഹൈക്കോടതി വക ചിട്ടി ...  (7 hours ago)

ശബരിമല യുവതീപ്രവേശന കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു  (8 hours ago)

പുന്നപ്രയില്‍ പതിനാലുകാരിയെ പിതാവും അടുത്ത ബന്ധുക്കളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (9 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് കോണ്‍ഗ്രസ് നേതാവ്  (9 hours ago)

തനിക്കെതിരെ കൈക്കൊണ്ട അച്ചടക്ക നടപടിക്കെതിരെ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് പ്രേംകുമാര്‍  (11 hours ago)

പരവൂരില്‍ കടലില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി  (11 hours ago)

ആലിന്‍ മോള്‍ക്ക് സര്‍ക്കാരിന്റെ ആദരം, ഔദ്യോഗിക ബഹുമതികള്‍ നല്‍കി ആലിന്‍ മോളെ കേരളം യാത്രയാക്കും  (12 hours ago)

Malayali Vartha Recommends