Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഇനി CPIയുടെ മുഖ്യമന്ത്രി... CPMനെ ആട്ടിയോടിച്ചു! പിണറായിയെ പറപ്പിച്ചു... കാനം നാവ് പണയം വയ്ക്കരുത്

20 AUGUST 2022 10:55 PM IST
മലയാളി വാര്‍ത്ത

രണ്ടു വര്‍ഷത്തേയ്ക്കെങ്കിലും സിപിഐ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിപിഐ കൊല്ലം ജില്ലാ സമ്മേളനം. സിപിഐ മന്ത്രിമാരെ മുഖ്യമന്ത്രി അവഗണിക്കുന്നുവെന്നും പിണറായി സർക്കാർ എന്ന് എൽഡിഎഫ് സർക്കാരിനെ ബ്രാൻഡ് ചെയ്യുന്നുവെന്നും സമ്മേളനം കുറ്റപ്പെടുത്തി.

പാര്‍ട്ടിക്ക് മുന്‍പ് മുഖ്യമന്ത്രിയുണ്ടായിട്ടുണ്ടെന്നും രണ്ട് വര്‍ഷത്തേക്കെങ്കിലും മുഖ്യമന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ഇനിയും ഉന്നയിക്കണമെന്നുമാണ് പൊതുചര്‍ച്ചയില്‍ ഉയര്‍ന്ന ആവശ്യം. പ്രധാനപ്പെട്ട വകുപ്പുകള്‍ പുതിയതായി ചോദിച്ചുവാങ്ങാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും ഉണ്ടായിരുന്ന നല്ല വകുപ്പുകള്‍ സിപിഎം പിടിച്ചെടുത്തുവെന്നും അഭിപ്രായമുയര്‍ന്നു.

സിപിഐ ജില്ലാ സമ്മേളനങ്ങളില്‍ സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനും പലതരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉണ്ടായെങ്കിലും കൊല്ലത്ത് നടന്നത് അധികാരവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ്. കുറച്ച് കാലത്തേക്കെങ്കിലും മുഖ്യമന്ത്രി സ്ഥാനം നേടിയെടുക്കാന്‍ നേതാക്കള്‍ ശ്രമിക്കണം. പലപ്പോഴും സിപിഐ മന്ത്രിമാരുടെ വകുപ്പില്‍ നടക്കുന്ന ഉദ്യോഗസ്ഥ നിയമനം പോലും മന്ത്രിമാര്‍ അറിയുന്നില്ല. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ പ്രതികരിക്കാന്‍ പലപ്പോഴും തയ്യാറാകുന്നില്ലെന്ന വിമര്‍ശനമാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നേരെയുണ്ടായത്.

പല പ്രധാന വിഷയങ്ങളിലും കാനം രാജേന്ദ്രന്‍ മൗനം പാലിക്കുകയാണ്. സംസ്ഥാന സെക്രട്ടറി നാവ് പണയം വെയ്ക്കാന്‍ പാടില്ലെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചിട്ടുണ്ട്. സര്‍ക്കാരിനെയും മുന്നണിയേയും ബാധിക്കുന്ന ഒരു പ്രശ്‌നമുണ്ടായാല്‍ കാനം രാജേന്ദ്രന്‍ മിണ്ടാറില്ല. മുന്‍പുള്ള സിപിഐ സെക്രട്ടറിമാര്‍ ഇങ്ങനെയായിരുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധിക സുരക്ഷയ്ക്കും രൂക്ഷമായി വിമര്‍ശനം. അധിക പോലീസ്‌ സുരക്ഷ ഇടതു മുഖ്യമന്ത്രിക്കു ചേര്‍ന്നതല്ലെന്നു പ്രതിനിധി സമ്മേളനത്തില്‍ കൊട്ടാരക്കര മണ്ഡലം കമ്മിറ്റി വ്യക്‌തമാക്കി. അധിക സുരക്ഷ ജനങ്ങളില്‍നിന്ന്‌ അകറ്റുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

സി.പി.ഐ. ജില്ലാസമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വിമര്‍ശനം. ഇടതുമുന്നണിയെ പിണറായിവത്കരിക്കുകയാണെന്നായിരുന്നു പ്രധാന വിമര്‍ശനം. 'കേന്ദ്രത്തില്‍ ഹിന്ദുത്വവത്കരണം കേരളത്തില്‍ പിണറായിവത്കരണം' എന്നാണ് നാട്ടിലെ സംസാരമെന്ന് പുനലൂരില്‍നിന്നുള്ള പ്രതിനിധി കുറ്റപ്പെടുത്തി.

ജിഎസ്.ടി. കൗൺസിലിൽ പോയി മിണ്ടാതിരുന്ന് എല്ലാം അംഗീകരിച്ചശേഷം കേരളത്തിൽ വന്ന് തീരുമാനങ്ങളെ എതിർത്തുവെന്ന് മാറ്റി പറഞ്ഞുവെന്ന് ധനമന്ത്രി ബാലഗോപാലിനെതിരേയും ആരോപണമുയര്‍ന്നു. കൃഷിമന്ത്രി പി. പ്രസാദ്‌ പരാജയമാണെന്നു പ്രതിനിധികള്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.

സംസ്‌ഥാനത്തു സഹകരണമേഖല കൈയടക്കിവച്ചിരിക്കുന്ന സി.പി.എമ്മില്‍നിന്ന്‌ ഇടതു കാഴ്‌ചപ്പാടിനു നിരക്കാത്ത പ്രവണതകൾ ഉണ്ടാകുന്നുവെന്നു പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ട്‌. സഹകരണ മേഖലയില്‍ സി.പി.എം. തന്നിഷ്‌ട പ്രകാരമാണ്‌ പ്രവര്‍ത്തിക്കുന്നത്‌. സി.പി.എമ്മിന്റെ അപ്രമാദിത്വത്തിനെതിരേ ശക്‌തമായ നിലപാടു വേണമെന്ന ആവശ്യവും റിപ്പോര്‍ട്ടിലുണ്ട്‌.

പാര്‍ട്ടിക്ക് ദേശീയ നേതൃത്വമുണ്ടോയെന്ന് സംശയിക്കണമെന്നും വിമര്‍ശനമുണ്ടായി. 40 ലക്ഷം രൂപയുടെ തൊഴുത്ത് മുഖ്യമന്ത്രിയുടെ വീട്ടില്‍ നിര്‍മിച്ചതിലും രൂക്ഷവിമര്‍ശനം ഉയര്‍ന്നു. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

സി.പി.എം. പിന്‍വാതില്‍ നിയമനം നടത്തുന്നെന്നും വിമര്‍ശനമുയര്‍ന്നു. അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ പുറത്തുനില്‍ക്കുമ്പോഴാണ് ഇത്തരം നടപടി. ഇത് പാര്‍ട്ടി കണ്ടില്ലെന്നു നടിക്കരുതെന്നും ചര്‍ച്ചയില്‍ പ്രതിനിധികള്‍ പറഞ്ഞു. സഹകരണമേഖലയില്‍ ഇടത് കാഴ്ചപ്പാടിന് നിരക്കാത്ത പ്രവണതകളാണ് സി.പി.എം. സ്വീകരിക്കുന്നതെന്നും പ്രതിനിധികള്‍ പറഞ്ഞു.

കൊവിഡ് കാലത്ത് ആരോഗ്യവകുപ്പില്‍ സിപിഐഎമ്മുകാരെ തിരുകി കയറ്റി. ഉദ്യോഗസ്ഥ നിയമനം ചോദ്യം ചെയ്യുമ്പോള്‍ അടക്കം അവഗണിക്കുന്നു. സി.പി.എമ്മിനും സി.പി.ഐയ്‌ക്കും അല്ലാതെ എല്‍.ഡി.എഫിലെ ഒരു ഘടകകക്ഷിക്കും കൊല്ലം ജില്ലയില്‍ സ്വാധീനമില്ലെന്നു കേരള കോണ്‍ഗ്രസ്‌(ബി)യെ ലക്ഷ്യമിട്ടു പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ പറയുന്നു.പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ മറ്റു പരാമര്‍ശങ്ങള്‍:

ജില്ലയിലെ കാമ്പസുകളില്‍ AISF - SFI. സംഘടനകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ മത്സരം നടക്കുന്നു. KSUവും ABVPയും നേട്ടമുണ്ടാക്കിയാലും എ.ഐ.എസ്‌.എഫ്‌. വിജയിക്കാന്‍ പാടില്ലെന്നാണ്‌ എസ്‌.എഫ്‌.ഐയുടെ നിലപാട്‌. SFI പ്രവര്‍ത്തകരുടെ അക്രമവും മര്‍ദനവും നേരിട്ടാണ്‌ AISF പ്രവര്‍ത്തിക്കുന്നത്‌.

ആര്‍.എസ്‌.പി. കൊല്ലത്തു സംഘടനാ സംവിധാനവും ജനസ്വാധീനവും നഷ്‌ടപ്പെട്ട പാര്‍ട്ടിയാണ്‌. എല്‍.ഡി.എഫിലേക്കു തിരിച്ചെത്തണമെന്ന്‌ ആര്‍.എസ്‌.പിയിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നു. എന്നാല്‍, യു.ഡി.എഫില്‍തന്നെ തുടരുന്നത്‌ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ പിടിവാശിയാണ്‌. പ്രേമചന്ദ്രന്‌ എം.പി. സ്‌ഥാനം നഷ്‌ടപ്പെട്ടാല്‍ ആര്‍.എസ്‌.പിയില്‍ പൊട്ടിത്തെറിയുണ്ടാകും. ജില്ലയില്‍ മുസ്ലിം സമുദായത്തില്‍ വര്‍ഗീയശക്‌തികള്‍ പിടിമുറുക്കുന്നു. ബി.ജെ.പി. ജില്ലയില്‍ വളര്‍ച്ചയുണ്ടാക്കി.

അതേസമയം, സിപിഐ ജില്ലാ സമ്മേളനം ഇന്ന് ഹരിപ്പാട്ട് തുടങ്ങുമ്പോൾ അതിലെ ചർച്ചകളെ തന്നെയാണ് ജനങ്ങളും ഉറ്റുനോക്കുന്നത്. പ്രാദേശിക വിഷയങ്ങൾക്കൊപ്പം സംസ്ഥാന ഭരണവും എൽ‍ഡിഎഫിലെ പ്രശ്നങ്ങളും ചർച്ചയാകാനുള്ള സാധ്യത തന്നെ കാരണം. പത്തനംതിട്ട, കൊല്ലം ജില്ലാ സമ്മേളനങ്ങളിലെ ചർച്ചകൾ ഇത്തരത്തിൽ വലിയ വാർത്തയായിരുന്നു. സിപിഐയെ സംബന്ധിച്ച് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ് ആലപ്പുഴ സമ്മേളനം. പാർട്ടിയിലെ പ്രബല ഗ്രൂപ്പുകൾ തമ്മിലുള്ള ബലാബലത്തിന് ആലപ്പുഴയിൽ വലിയ സാധ്യതയില്ല. എന്നാൽ, ചില വിഷയങ്ങളിൽ മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഎമ്മിനോടുള്ള വിയോജിപ്പുകൾ ഇവിടെയും ചർച്ചയാകും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends