"എകെജി സെന്റർ ആക്രമണത്തിന്റെ 50-ആം ദിനാചാരണത്തോട് അനുബന്ധിച്ച് ഒരു മീം മത്സരം നടത്തുകയാണ്. മത്സര നിബന്ധനകള്‍ ഇതാണ്. ഒന്ന്, യോജിച്ച ഒരു "കിട്ടിയില്ല മീം" തയ്യാർ ആക്കുക. രണ്ട്, ആ മീം നിങ്ങളുടെ വാളിൽ പോസ്റ്റ് ചെയ്യുക. മൂന്ന്, @akgbombblast എന്ന പേജിനെ ടാഗ് ചെയുക" മികച്ച പോസ്റ്റുകൾക്ക് സമ്മാനം !! എകെജി സെന്‍ററിന് നേരെ പടക്കം ഏറിഞ്ഞിട് 50 ദിവസം തികയുന്ന ദിവസം സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ട് ഒരു പോസ്റ്റ്...

ജൂണ്‍ മാസം 30 ന് അർദ്ധരാത്രിയിലാണ് എകെജി സെന്‍ററിന് നേരെ പടക്കം ഏറിഞ്ഞത്. സിപിഎം കമ്മിറ്റി ആസ്ഥാനത്തെ ആക്രമണം വലിയ രാഷ്ട്രീയ വിവാദമായി തന്നെ മാറുകയായിരുന്നു പിന്നീട്. എകെജി സെന്‍ററില്‍ ഉണ്ടായിരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ പ്രതികരണമടക്കം സേഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു.
എകെജി സെന്‍റര്‍ ആക്രമണത്തിന്‍റെ ദിവസത്തേയും അപ്ഡേറ്റ് എന്ന പേരിലുള്ള പേജ് എകെജി സെന്‍ര്‍ ആക്രമണത്തിന് ശേഷം ഒരു മാസം തികയുന്ന സമയത്താണ് പ്രത്യക്ഷപ്പെട്ടത്. ആയിരക്കണക്കിന് പേര്‍ ഇതിനകം ഈ പേജ് ഫോളോ ചെയ്യുന്നുണ്ട്. @akgbombblast എന്ന ഐഡിയിലാണ് പേജ്. Daily updates on the AKG Center cracker case എന്നാണ് പേജിന്‍റെ പേരായി നല്‍കിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ യുഡിഎഫ് അണികള്‍ വ്യാപകമായി പ്രചരിപ്പിച്ച 'കിട്ടിയോ' എന്ന വാചകം അടിസ്ഥാനമാക്കി. ദിവസവും ഈ പേജില്‍ ചില മീമുകള്‍ പ്രത്യേക്ഷപ്പെടുന്നുണ്ടായിരുന്നു. അതേ സമയം എകെജി സെന്‍റര്‍ ആക്രമണത്തിന് ശേഷം 50 ദിവസം തികയുന്ന കഴിഞ്ഞ ദിവസം വ്യത്യസ്തമായ പോസ്റ്ററുമായാണ് ഈ പേജ് രംഗത്ത് എത്തിയത്.
എകെജി സെന്റർ ആക്രമണത്തിന്റെ 50-ആം ദിനാചാരണത്തോട് അനുബന്ധിച്ച് ഒരു മീം മത്സരം എന്നതാണ് പുതിയ ആശയം. പേജില്‍ വന്ന പോസ്റ്റില്‍ ഇങ്ങനെ പറയുന്നു, എകെജി സെന്റർ ആക്രമണത്തിന്റെ 50-ആം ദിനാചാരണത്തോട് അനുബന്ധിച്ച് ഒരു മീം മത്സരം നടത്തുകയാണ്. മത്സര നിബന്ധനകള്‍ ഇതാണ്. ഒന്ന്, യോജിച്ച ഒരു "കിട്ടിയില്ല മീം" തയ്യാർ ആക്കുക. രണ്ട്, ആ മീം നിങ്ങളുടെ വാളിൽ പോസ്റ്റ് ചെയ്യുക. മൂന്ന്, @akgbombblast എന്ന പേജിനെ ടാഗ് ചെയുക.
മത്സരത്തിൽ വിജയിക്കുന്ന മൂന്ന് പേർക്ക് ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ് എന്ന് പറയുന്ന പോസ്റ്റില്‍ സമ്മാന വിതരണത്തിലാണ് സര്‍പ്രൈസ് നല്‍കുന്നത്. പ്രതിയ പിടിക്കുന്ന ദിവസം ആയിരിക്കും വിജയികളെ പ്രഖ്യാപിച്ച് സമ്മാനം വിതരണം ചെയ്യുന്നത്. നൂറാം ദിവസം വരെയായിരിക്കും ഇത്തരത്തില്‍ മത്സരമെന്ന് പേജില്‍ പറയുന്നു.അതേ സമയം നിയമസഭ കഴിയുന്നതുവരെ പ്രത്യേക സംഘം അന്വേഷിച്ചിരുന്ന കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം ഇപ്പോള്‍ അന്വേഷിക്കുന്നു എന്നാണ് സര്‍ക്കാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha

























