ആസാദ് കശ്മീർ' പരാമർശത്തിൽ മുൻ മന്ത്രി കെ.ടി.ജലീലിനെതിരെ കുരുക്ക് മുറുക്കി ഡൽഹി പൊലീസ്!! അന്വേഷണത്തിനായി ഇഫ്സോ സൈബർ ക്രൈം വിഭാഗമായ ഇഫ്സോക്ക് ദില്ലി പൊലീസ് കൈമാറി... കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശവും തേടി!!

ആസാദ് കശ്മീർ' പരാമർശത്തിൽ മുൻ മന്ത്രി കെ.ടി.ജലീലിനെതിരെ കുരുക്ക് മുറുക്കി ദില്ലി പൊലീസ്. ജലീലിനെതിരായ പരാതി അന്വേഷണത്തിനായി ഇഫ്സോ സൈബർ ക്രൈം വിഭാഗമായ ഇഫ്സോ (IFS0)ക്ക് ദില്ലി പൊലീസ് കൈമാറി. മുഹമ്മദ് സുബൈറിനെതിരെ ഉൾപ്പെടെ കേസ് എടുത്തത് ഇഫ്സോ ആണ്. ജലീലിനെതിരെ കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശവും തേടിയിട്ടുണ്ട്. അഭിഭാഷകനായ ജി.എസ്.മണി നൽകിയ പരാതിയിലാണ് ദില്ലി പൊലീസിന്റെ നടപടി.
ജലീലിന്റെ 'ആസാദ് കശ്മീർ' പരമാർശത്തിൽ നടപടി ആവശ്യപ്പെട്ട് ദില്ലി തിലക‍്മാർഗ് പൊലീസ് സ്റ്റേഷനിൽ അഡ്വ. ജി.എസ്.മണി പരാതി നൽകിയിരുന്നു. പരാതിയിൽ നടപടി ഉണ്ടാകുന്നില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ദില്ലി ഡിസിപിക്ക് അഭിഭാഷകൻ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ദില്ലി പൊലീസ് അന്വേഷണം ഇഫ്സോക്ക് കൈമാറിയതും കേസെടുക്കുന്നതിൽ നിയമോപദേശം തേടിയതും.
ദിവസങ്ങൾക്ക് മുൻപാണ് കശ്മീർ സന്ദർശനത്തെക്കുറിച്ച് വിവരിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിൽ ജലീൽ കശ്മീരിനെ ആസാദ് കശ്മീർ എന്ന് പരാമർശിച്ചത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി കാസ രംഗത്തുവന്നിരുന്നു.
ഇതിന് പിന്നാലെയാണ് പോലീസിൽ പരാതി നൽകിയത്.തിലക് മാർഗ് പോലീസ് സ്‌റ്റേഷനിലും ഡൽഹി പോലീസ് കമ്മീഷണർക്കുമായിരുന്നു ജിഎസ് മണി നേരത്തെ പരാതി നൽകിയത്. എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി യാതൊരു തരത്തിലുമുള്ള നടപടിയും പരാതിയിൽ സ്വീകരിച്ചില്ല. തുടർന്നാണ് ഡൽഹി ഡിസിപിക്ക് പരാതി സമർപ്പിച്ചത്. ദേശവിരുദ്ധ പരാമർശം നടത്തിയ മുൻ മന്ത്രി കെടി ജലീലിനെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.എന്നാൽ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയാണെന്നും അതിനൊടുവിൽ മാത്രമേ കേസെടുക്കാൻ സാധിക്കുകയുള്ളൂവെന്നുമാണ് തിലക് മാർഗ് പോലീസ് അറിയിച്ചിരുന്നത്.
അതേസമയം വിവാദത്തിന് കാരണമായ പോസ്റ്റ് ഫേസ്ബുക്കിൽ നിന്ന് ജലീൽ പിൻവലിച്ചിരുന്നു. എന്നാൽ പരാമർശത്തിൽ ഉറച്ചുനിൽക്കുകയാണ് എംഎൽഎ ചെയ്തത്. നാടിന്റെ നന്മയെ കരുതി പോസ്റ്റ് പിൻവലിക്കുകയാണെന്ന് പറഞ്ഞ ജലീൽ വിവാദത്തിന് കാരണമായ പരാമർശം തിരുത്താൻ തയ്യാറായിരുന്നില്ല. പോസ്റ്റ് പിൻവലിച്ച സാഹചര്യത്തിൽ പരാതി പിൻവലിക്കാൻ തയ്യാറല്ലെന്ന് അഭിഭാഷകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പരാതി നൽകിയത് ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കാൻ അല്ലെന്നും നിയമനടപടി സ്വീകരിക്കാനാണെന്നും അദ്ദേഹം വിശദീകരിച്ചു.
https://www.facebook.com/Malayalivartha
























