മലപ്പുറത്ത് രണ്ട് ഇടങ്ങളിൽ മോഷണം; ക്ഷേത്രത്തിൽ നിന്ന് ഇരുപതിനായിരം രൂപയും നാല് താലിയും മോഷണം പോയി

മലപ്പുറം ചങ്ങരംകുളത്ത് രണ്ട് ഇടങ്ങളിൽ മോഷണം നടന്നതായി റിപ്പോർട്ട്. ഒതളൂർ പുതുവെയ്പ്പ് മണലിയാർക്കാവ് ഭഗവതി ക്ഷേത്രത്തിലും ,ചിയ്യാന്നൂർ ഹെൽത്ത് സെന്ററിന് സമീപത്തെ വീട്ടിലുമാണ് മോഷണം നടന്നിരിക്കുന്നത്. ക്ഷേത്രത്തിൽ നിന്ന് ഇരുപതിനായിരം രൂപയും നാല് താലിയും മോഷണം പോയിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. അതോടൊപ്പം തന്നെ ചിയ്യാന്നൂർ ഹെൽത്ത് സെന്ററിന് സമീപത്തെ വീട്ടിൽ നിന്ന് വെള്ളി, വെങ്കലം മെഡലുകളാണ് മോഷണം പോയത്.
അതേസമയം, കുറ്റിപ്പുറം മഞ്ചാടിയിലുണ്ടായ വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ഇന്നോവ കാറും സ്‌കൂട്ടിയും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ തൽക്ഷണം മരിക്കുകയുണ്ടായി. സ്‌കൂട്ടറിൽ നിന്നും തെറിച്ചു വീണ സ്ത്രീയുടെ നില അതീവ ഗുരുരതരമായി തന്നെ തുടരുകയാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.
കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം നടന്നത്. ഇതിന് തൊട്ടടുത്തുള്ള കടയിലെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. റോഡിന്റെ ഇടതുവശം ചേർന്ന് സ്കൂട്ടിയിൽ പോവുകയായിരുന്ന ഭാര്യയെയും ഭർത്താവിനെയുമാണ് ഇന്നോവ കാർ ഇടിച്ചുതെറിപ്പിക്കുന്നത്.
കൂടാതെ എതിർ ദിശയിലൂടെ അമിത വേഗതയിലെത്തിയ ഇന്നോവയാണ് ഇവരെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ പർദ ധരിച്ച സ്ത്രീ ദൂരേയ്ക്ക് തെറിച്ചുവീഴുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. അല്പസമയം മുമ്പാണ് കടയിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. ഇന്നോവ കാർ നിയന്ത്രണം വിട്ടുവന്നതാണെന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്.
https://www.facebook.com/Malayalivartha
























