Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ഇക്കായെ അമല്‍ ഒറ്റുമോ? അമല്‍ ഒറ്റില്ലെന്ന് വിശ്വാസത്തില്‍ നിസാം, കള്ളസാക്ഷി പറഞ്ഞാല്‍ നിസാമിനോടൊപ്പം അമലും അഴിക്കുള്ളില്‍

31 OCTOBER 2015 12:19 PM IST
മലയാളി വാര്‍ത്ത.

അമല്‍ വരുന്നത് നിസാമിനെ രക്ഷിക്കാനോ ശിക്ഷിക്കാനോ എന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്. ചന്ദ്രബോസ് കൊലക്കേസിലെ പതിനഞ്ചാം സാക്ഷിയാണ് പ്രതി നിസാമിന്റെ ഭാര്യ കൂടിയായ അമല്‍. കോടീശ്വര കുടുംബത്തിലെ അംഗമായിരുന്ന അമലിനെ നേരത്തെ പോലീസ് പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഉന്നത സമ്മര്‍ദ്ധങ്ങളുടെ ഭലമായി അമലിനെ പ്രതിപട്ടികയില്‍ നിന്നൊഴിവാക്കി സാക്ഷിയാക്കുകയായിരുന്നു പോലീസ്. എന്നാല്‍ അമല്‍ തനിക്ക് അനുകൂലമായി മൊഴികൊടുക്കുമെന്ന് തന്നെയാണ് നിസാമിന്റെ വിശ്വാസം.
നേരത്തെ അമല്‍ പോലീസില്‍ നിസാമിനെതിരെ മൊഴി നല്‍കിയിരുന്നു. സംഭവ സമയത്ത് താന്‍ ഉണ്ടായിരുന്നുവെന്നാണ് മൊഴി നല്‍കിയത്. ചന്ദ്രബോസെന്ന പാവം സെക്യൂരിറ്റിക്കാരനെ നിസാമെന്ന മുതലാളി കൊല്ലുന്നത് നേരിട്ട് കണ്ടതില്‍ പ്രധാനികള്‍ രണ്ട് പേരാണ്. ശോഭാ സിറ്റിയിലെ ജീവനക്കാരനായ അനൂപും നിസാമിന്റെ ഭാര്യ അമലും. കേസില്‍ പതിനഞ്ചാം സാക്ഷിയായി അമലിനെ വിസ്തരിക്കും. ഈ സാഹചര്യത്തില്‍ അമല്‍ മൊഴിമാറ്റിയാല്‍ അത് പ്രോസിക്യൂഷന് തിരിച്ചിടയാക്കില്ലെന്ന് ഉറപ്പാക്കിയാണ് അഡ്വക്കേറ്റ് ഉദയഭാനുവിന്റെ കരുതലോടെയുള്ള നീക്കങ്ങള്‍. കേസിലെ ബാക്കിയെല്ലാ സാക്ഷികളും സത്യം പറയുമെന്ന് പ്രോസിക്യൂട്ടര്‍ നേരിട്ട് ഉറപ്പാക്കുന്നുണ്ട്.
ഭര്‍ത്താവിനോടുള്ള സ്‌നേഹം കൊണ്ട് അമല്‍ കൂറുമാറിയാല്‍ അത് ജയിലിലേക്ക് അവരെ നയിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സംഭവ സ്ഥലത്ത് നിസാമിന്റെ കൂടെ അമലും വാഹനത്തില്‍ ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അമല്‍ കൂറുമാറിയാല്‍ ഈ രീതിയിലാകും അമലിനെ പ്രോസിക്യൂഷന്‍ കോടതിയില്‍ വിസ്തരിക്കുക. ഇത് സമ്മര്‍ദ്ദത്തിലാക്കുന്നത് അമലിനെയാണ്. ഭര്‍ത്താവിന് അനുകൂലമായി മൊഴി നല്‍കിയാല്‍ അത് നിസാമിനെ അഴിക്കുള്ളിലാക്കും. എന്നാല്‍ മൊഴി മാറ്റി പറഞ്ഞാല്‍ കേസില്‍ പ്രതിസ്ഥാനത്ത് പോലും അമല്‍ എത്തും. കൂറുമാറിയാല്‍ കൊലക്കേസ് ആയതിനാല്‍ സാക്ഷിക്കെതിരെ കേസ് എടുക്കാന്‍ നിയമം അനുശാസിക്കുന്നുണ്ട്. ആദ്യ ദിനത്തിലെ വിചാരണയില്‍ അനൂപ് കൂറുമാറിയപ്പോള്‍ അതിശക്തമായ വാദമാണ് ഉദയഭാനു ഉയര്‍ത്തിയത്. അനൂപിനെതിരെ കേസ് എടുക്കണമെന്നും അറസ്റ്റ് ചെയ്ത് ജയിലിടയ്ക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. വിചാരണ കോടതിയും ഏതാണ് ഈ വാദത്തെ അംഗീകരിച്ചു. എന്നാല്‍ തനിക്ക് ബന്ധുവിനേയും കൊണ്ട് ആശുപത്രിയില്‍ പോകേണ്ടതുണ്ടെന്ന് കരഞ്ഞു പറഞ്ഞാണ് അനൂപ് അറസ്റ്റ് ഒഴിവാക്കിയത്. അനൂപിനെതിരായ നീക്കങ്ങളെ പ്രതിരോധിക്കാന്‍ പ്രതിഭാഗം നടത്തിയ നീക്കത്തേയും കോടതി അംഗീകരിച്ചില്ല. ഇതൊക്കെയാണ് അമലിന് വിനയാകുന്നത്. മജിസ്‌ട്രേട്ടിന് മുന്നില്‍ കൊടുത്ത മൊഴി വിചാരണ സമയത്ത് മാറ്റി പറഞ്ഞാല്‍ അത് വ്യക്തിപരമായി അമലിന് ദോഷമാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിക്കും.
സംസ്ഥാനത്തെ പ്രധാന കോടീശ്വരന്റെ മകളാണ് അമല്‍. അതുകൊണ്ട് കൂടിയാണ് കേസില്‍ അമല്‍ പ്രതിസ്ഥാനത്ത് എത്താതത് എന്ന ആരോപണം നേരത്തെ സജീവമായിരുന്നു. അമലിനെ ഒഴിവാക്കന്‍ ലോകത്ത് ഒരിടത്തുമില്ലാത്ത വാദമാണ് പൊലീസ് ഉയര്‍ത്തിയത്. ചന്ദ്രബോസിന്റെ മരണമൊഴി കിട്ടാത്തതിനാല്‍ രണ്ട് ദൃക്‌സാക്ഷികള്‍ വേണമെന്നായിരുന്നു പൊലീസിന്റെ കണ്ടുപിടിത്തം. അങ്ങനെ അമലിനെ അറസ്റ്റില്‍ നിന്നും ഒഴിവാക്കി. ആദ്യ ദിവസത്തെ വിചാരണയില്‍ തന്നെ സാക്ഷികളെ സ്വാധീനിക്കാന്‍ നീക്കം നടന്നുവെന്നാണ് വ്യക്തമാകുന്നത്.
യഥാര്‍ത്ഥില്‍ കേസില്‍ കൂട്ടുപ്രതിയാണ് അമലയെന്നാണ് വിലയിരുത്തല്‍. ചന്ദ്രബോസിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം തോക്ക് എടുത്തു കൊണ്ടു വരാന്‍ ഫോണിലൂടെ അമലിനോട് നിസാം ആവശ്യപ്പെടുകയായിരുന്നു. അതനുസരിച്ചാണ് അമല്‍ പ്രവര്‍ത്തിച്ചതെന്നാണ് ആക്ഷേപം.
എന്നാല്‍ കേസ് അന്വേഷണത്തില്‍ തോക്ക് മാഞ്ഞു പോയി. അങ്ങനെ കേസില്‍ പ്രതി ചേര്‍ക്കുന്നതില്‍ നിന്ന് അമലയെ ഒഴിവാക്കി. രഹസ്യ കേന്ദ്രത്തില്‍ വച്ച് അമലയുടെ മൊഴി രേഖപ്പെടുത്തി. പിന്നീട് മജിസ്‌ട്രേട്ടിന് മുന്നലെത്തി മൊഴിയുമെടുത്തു. ഇതിലെല്ലാം പൊലീസ് രഹസ്യ സ്വഭാവം സൂക്ഷിക്കുകയും ചെയ്തു. മജിസ്‌ട്രേട്ടിന് മുമ്പില്‍ നല്‍കിയ മൊഴി വിചാരണ സമയത്ത് മാറ്റാമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ സമര്‍ദ്ദങ്ങളിലൂടെ പ്രോസിക്യൂട്ടറായി ഉദയഭാനു എത്തിയത് കാര്യങ്ങള്‍ മാറ്റി മറിച്ചു. ഇവിടെയാണ് അനൂപിനെ മൊഴി മാറ്റിയുള്ള പരീക്ഷണത്തിന് നിസാം പക്ഷം തയ്യാറെടുത്തത്. എന്നാല്‍ അത് കരുതലോടെ പൊളിക്കാന്‍ ഉദയഭാനുവിനായി. ഇതോടെയാണ് അമല്‍ വെട്ടിലായത്.
അമല്‍ ഒഴികെയുള്ള എല്ലാ സാക്ഷികളും മൊഴിയില്‍ ഉറച്ചു നില്‍ക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ മൊഴി മാറ്റിപ്പറഞ്ഞാല്‍ ഉദയഭാനു അതിശക്തമായ നിലപാട് എടുക്കും. അമലിനെതിരെ കേസ് എടുക്കണമെന്നും വിചാരണകോടതിയോട് ആവശ്യപ്പെടും. നിസാമിന്റെ ജാമ്യ ഹര്‍ജില്‍ സുപ്രീംകോടതി പോലും അതിശക്തമായ നിരീക്ഷണങ്ങളാണ് നടത്തിയത്. പണത്തിന്റെ ഹുങ്കാണ് ചന്ദ്രബോസിന്റെ കൊലയിലേക്ക് എത്തിച്ചതെന്നായിരുന്നു നിരീക്ഷണം. ഈ സാഹചര്യത്തില്‍ അമലിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അത് വിചാരണ കോടതി ജഡ്ജിയായി കെപി സുധീറും അംഗീകരിക്കും. അനൂപിന്റെ മൊഴിമാറ്റ സമയത്തുണ്ടായ സംഭവ വികാസങ്ങളും ഇത് തന്നെയാണ് വ്യക്തമാക്കുന്നത്. അമല്‍ മൊഴി മാറ്റിയാല്‍ അന്ന് തന്നെ കൂറുമാറിയതായി പ്രഖ്യാപിച്ച് അറസ്റ്റ് ചെയ്ത് ജയിലിടക്കണമെന്ന് തന്നെയാകും ഉദയഭാനു ആവശ്യപ്പെടുക. അത് അംഗീകരിക്കാനാണ് എല്ലാ സാധ്യതയും. ഇതോടെ കേസില്‍ പ്രതിസ്ഥാനത്തുള്ളതിനേക്കാള്‍ വലിയ സമ്മര്‍ദ്ദത്തിലേക്ക് അമല്‍ എത്തുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (11 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (11 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (13 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (14 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (16 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (16 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (16 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (16 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (16 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (16 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (17 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (17 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (17 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (18 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (18 hours ago)

Malayali Vartha Recommends