Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..


ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്..


പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

പണത്തിന്റെ ഹുങ്ക് പരാജയപ്പെടുന്നത് കേരളം ആദ്യമായി കണ്ടു… ഒന്നാം സാക്ഷിയുടെ കൂറുമാറ്റം പൊളിച്ചതോടെ മറ്റ് സാക്ഷികള്‍ ഉറച്ചു നിന്നു

03 NOVEMBER 2015 09:19 AM IST
മലയാളി വാര്‍ത്ത.

ചന്ദ്രബോസ് കൊലപാതക കേസില്‍ നിന്നും തലയൂരാന്‍ വേണ്ടി പണം വാരിയെറിഞ്ഞ നിസാമിന് വീണ്ടും പരാജയം. കേസിലെ ഒന്നാം സാക്ഷിയായ അനൂപിനെ മൊഴിമാറ്റാനുള്ള ശ്രമങ്ങള്‍ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഫലം കണ്ടതോടെ മറ്റ് സാക്ഷികളെല്ലാം കൂടുതള്‍ ധൈര്യത്തോടെയാണ് മൊഴി നല്‍കുന്നത്. കേസിലെ രണ്ടാം സാക്ഷിയും നിസാമിന് എതിരെ മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെ മൂന്നാം സാക്ഷി ബേബിയും കോടതി മുമ്പാകെ നിസാമിനെതിരെ മൊഴി നല്‍കി.

ചന്ദ്രബോസിനോടുള്ള ദേഷ്യം തീര്‍ക്കാന്‍ വേണ്ടി ശോഭാസിറ്റിയിലെ സെക്യൂരിറ്റി ക്യാബിന്‍ അടിച്ചു തകര്‍ക്കാന്‍ മുഹമ്മദ് നിസാം ഉപയോഗിച്ചതു തന്റെ സെക്യൂരിറ്റി ബാറ്റണായിരുന്നുവെന്ന് മൂന്നാം സാക്ഷി ബേബിയുടെ മൊഴി നല്‍കി. ചന്ദ്രബോസിനു നേരെ നിസാമിന്റെ ആക്രമണമുണ്ടായ ഗേറ്റിലെ ചുമതല ബേബിക്കായിരുന്നു. ബേബിയുടെ വിസ്താരം ഇന്നും തുടരും. അമിത വേഗത്തില്‍ ഹമ്മര്‍ കാര്‍ ഓടിച്ചുവന്ന നിഷാം ഗേറ്റ് അടച്ചിരുന്നതില്‍ പ്രകോപിതനായെന്നും തന്നെ തെറി വിളിച്ചതായും കോടതി മുമ്പാകെ പറഞ്ഞു.

തനിക്കു നേരെ നിഷാം ആക്രോശിക്കുന്നതു കണ്ടു സെക്യൂരിറ്റി ക്യാബിനകത്തായിരുന്ന അനൂപിനു പിന്നാലെയാണു ചന്ദ്രബോസ് എത്തിയത്. എന്താണു സര്‍, എന്നു ചോദിച്ചതും നിഷാം അസഭ്യം പറഞ്ഞു. അനൂപിന്റെ മുഖത്തടിക്കുകയും ചെയ്തു. തന്നെ ചവിട്ടാനൊരുങ്ങിയപ്പോള്‍ പിറകിലേക്കു മാറിയതിനാല്‍ ചവിട്ടു കൊണ്ടില്ലെന്നും ബേബിയുടെ മൊഴിയില്‍ പറയുന്നു.

ഇതിനിടയില്‍ സെക്യൂരിറ്റി ക്യാബിന്റെ അകത്തേക്കു ചന്ദ്രബോസ് കയറി. പിറകിലെത്തിയ നിഷാം അവിടെ കിടന്നിരുന്ന കസേരയെടുത്തു വാതിലില്‍ അടിച്ചുവെങ്കിലും കസേര പൊട്ടിപ്പോയി. പിന്നീടാണു വാതിലിനരികില്‍ വച്ചിരുന്ന സെക്യൂരിറ്റി ബാറ്റണ്‍ എടുത്തു ഗ്ലാസില്‍ അടിച്ചത്. വടി രണ്ടായി പൊട്ടിയതല്ലാതെ ഗ്ലാസ് പൊട്ടിയില്ലെന്നും ബേബി വ്യക്തമാക്കി.\"\"

പിന്നീടു വടിയുപയോഗിച്ചു ക്യാബിന്റെ ചെറിയ ജനവാതിലിന്റെ ഗ്ലാസ് അടിച്ചു പൊട്ടിച്ച് ഇതുവഴി നിഷാം അകത്തുകയറുകയായിരുന്നു. ചന്ദ്രബോസിനെ ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. പൊട്ടിവീണ ചില്ലുകൊണ്ടു കുത്തിവരയ്ക്കുന്നതും കണ്ടു. കയറിയ അതേ വഴിയിലൂടെ തന്നെ പുറത്തേക്കിറങ്ങിയ നിഷാം തോക്കെടുത്തു വരാമെന്നു പറഞ്ഞു കാറിനടുത്തേക്കു നീങ്ങി. താനും അനൂപും ചേര്‍ന്നു ചന്ദ്രബോസിനോടു വേഗം പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു.

വാതിലിലൂടെ ചന്ദ്രബോസ് പുറത്തിറങ്ങുന്നതു കണ്ട നിഷാം പിടിക്കെടാ അവനെയെന്നു വിളിച്ചു പറഞ്ഞു. ഇതോടെ ചന്ദ്രബോസ് ഓടി. പിറകെ ഹമ്മര്‍ കാറുമായി വന്നു ചന്ദ്രബോസിനെ ഇടിച്ചിടുകയായിരുന്നുവെന്നു ബേബി പറഞ്ഞു.തുടര്‍ന്ന് ഫൗണ്ടന്റെ പിന്നിലേക്ക് ബോസ് ഊര്‍ന്നുവീഴുകയും ഹമ്മര്‍ കാര്‍ ഫൗണ്ടന്റെ മുകളിലേക്ക് പാഞ്ഞുകയറുകയും ചെയ്തു. ഈ സമയം കാറിന്റെ അടിയില്‍ കിടക്കുകയായിരുന്നു ചന്ദ്രബോസ്. പിന്നീട് ആ വഴി വന്ന സെക്യൂരിറ്റി മാനേജര്‍ രഞ്ജിത്തിനോടൊപ്പം പോയി താന്‍ തന്നെയാണ് പേരാമംഗലം പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചതെന്നും ബേബി വ്യക്തമാക്കി.

ശേഷം അജീഷും ഹസനാരും കിങ്‌സിലിയും ചേര്‍ന്നാണ് പരിക്കേറ്റ ബോസിനെ ആശുപത്രിയില്‍ കൊണ്ടുപോയത്. പൊലീസ് വാഹനത്തില്‍ ഓടിക്കയറിയ ഒന്നാം സാക്ഷി അനൂപിനെ മാദ്ധ്യമങ്ങളും ആളുകളും ചേര്‍ന്ന് ഓടിക്കുന്നതും അടിക്കുന്നതും കണ്ടോ എന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന് തനിക്ക് അങ്ങനെ മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നായിരുന്നു ബേബിയുടെ മറുപടി.

സാക്ഷി വിസ്താരം നാളെയും തുടരും. മരിച്ച ചന്ദ്രബോസിന്റെ അമ്മയും ഭാര്യയും വിസ്താരം കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു. സഹോദരന്മാര്‍ക്കും ബന്ധുവിനും നിഷാമുമായി സംസാരിക്കാന്‍ അനുവാദം വേണമെന്ന ആവശ്യത്തില്‍ പ്രോസിക്യൂഷന്റെ അഭിപ്രായമനുസരിച്ചു സഹോദരന്മാരായ നിസാര്‍, നസീര്‍ എന്നിവര്‍ക്കു മാത്രം സംസാരിക്കാന്‍ കോടതി അനുമതി നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ എംഡിഎംഎയുമായി യൂട്യൂബറും സുഹൃത്തും പിടിയില്‍  (6 hours ago)

4 വയസുകാരിക്ക് അത്ഭുതരക്ഷ  (6 hours ago)

മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ അരുവിക്കരയിലെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു  (6 hours ago)

കാസര്‍ഗോഡ് 22കാരന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി  (6 hours ago)

സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പേരുടെ റിമാന്‍ഡില്‍ പ്രതിഷേധം  (6 hours ago)

റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യംചെയ്ത് വിദ്യാര്‍ഥിനി സമര്‍പ്പിച്ച ഹര്‍ജിയില്‍ നടപടി  (6 hours ago)

40 ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയത് ഓണ്‍ലൈനിലൂടെയെന്ന് എഫ്എടിഎഫ്  (7 hours ago)

രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു  (7 hours ago)

തന്റെ മരണത്തിന് ഉത്തരവാദി സുഹൃത്താണെന്ന് പറഞ്ഞ് കമീല ഇന്‍സ്റ്റഗ്രാം വീഡിയോയും പങ്കുവെച്ചു  (8 hours ago)

യുവതിയും കാമുകനും ചേര്‍ന്ന് ലിവിംഗ് പങ്കാളിയായ കൊന്നു നദിയിലെറിഞ്ഞു  (9 hours ago)

സസ്‌പെന്‍ഷനില്‍ തുടരുന്ന ഉദ്യോഗസ്ഥന് അവധി എന്തിനെന്ന് വിസി  (9 hours ago)

അധ്യാപകരെ രാത്രി 12 വരെ തുറന്നുവിടില്ലെന്ന് സമരക്കാര്‍  (9 hours ago)

WORLD പലകോണുകളിലും പ്രകൃതിക്ഷോഭങ്ങൾ..  (13 hours ago)

എസ്.എഫ്.ഐ നടത്തിയത് ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസം  (13 hours ago)

KSRTC DRIVER കല്ലേറ് വന്നാല്‍ തല സൂക്ഷിക്കണ്ടേ  (13 hours ago)

Malayali Vartha Recommends