കേരള സർവകലാശാലാ സെനറ്ര് യോഗത്തിൽ നിന്ന് വിട്ടുനിന്നുവെന്ന കാരണം ചൂണ്ടികാട്ടി നാമനിർദ്ദേശം ചെയ്ത പതിനൊന്ന് അംഗങ്ങളെയും നാല് വകുപ്പ് മേധാവികളെയും പുറത്താക്കിയ ഗവർണർ നിയമത്തെ ദുരുപയോഗം ചെയ്തു; തുറന്നടിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ
ഗവർണറെ കുറ്റപ്പെടുത്തി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത് വന്നിരിക്കുകയാണ്. കേരള സർവകലാശാലാ സെനറ്ര് യോഗത്തിൽ നിന്ന് വിട്ടുനിന്നുവെന്ന കാരണം ചൂണ്ടികാട്ടി നാമനിർദ്ദേശം ചെയ്ത പതിനൊന്ന് അംഗങ്ങളെയും നാല് വകുപ്പ് മേധാവികളെയും പുറത്താക്കിയ ഗവർണർ നിയമത്തെ ദുരുപയോഗം ചെയ്തുവെന്നാണ് കാനം രാജേന്ദ്രൻ വിമർശിച്ചത്.
സർവകലാശാലയിൽ ഭരണഘടനാപരമായ അധികാരംഗവർണർക്കില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു . നിയമം ദുരുപയോഗം ചെയ്താൽ നിയമഭേദഗതിയെപ്പറ്റി സർക്കാർ ആലോചിക്കുമെന്നാണ് അദ്ദേഹം മുന്നറിയിപ്പായി പറയുന്നത് . നിയമഭേദഗതിയെ എതിർത്താൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള സർവകലാശാലയും ഗവർണർക്കുമിടയിലെ പ്രശ്നങ്ങൾ ഇപ്പോഴും പുകയുകയാണ്. ഇപ്പോൾ ഇതാ ഇ വിഷയത്തിൽ നിർണ്ണായകമായ വെളിപ്പെടുത്തലുകളുമായി സ്പീക്കർ എ. എൻ. ഷംസീർ രംഗത്ത് വന്നിരിക്കുകയാണ്. കേരള സർവകലാശാലയിൽ ഗവർണർ നടത്തുന്ന ഇടപെടലുകൾ സംസ്ഥാന സർക്കാർ പരിഹരിക്കുമെന്ന് നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ വ്യക്തമാക്കി .
കേരള സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത അംഗങ്ങളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയോഗ്യരാക്കിയയിരുന്നു. ഈ കാര്യത്തെ കുറിച്ചുള്ള വിവരം പത്രമാദ്ധ്യമങ്ങളിലൂടെയുള്ള അറിവേ തനിക്കുള്ളുവെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്. ഈയൊരു വിഷയം സർക്കാരും ഗവർണറും തമ്മിലുള്ള രാഷ്ട്രീയ വിഷയമാണ്. അതുകൊണ്ട് ഭരണഘടനാ പദവി വഹിക്കുന്നയാളെന്ന നിലയിൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും സ്പീക്കർ പറഞ്ഞു. ഈ വിഷയങ്ങളിൽ മുഖ്യമന്ത്രിയും സർക്കാരും ഇടപെട്ട് പരിഹരിക്കുമെന്നും സ്പീക്കർ വ്യക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha