മേഴ്സി കപ്പടിക്കും എന്ന് ട്രോളര്‍മാരുടെ പൊന്നോമന; ആരാണ് മേഴ്സി എന്ന് ട്രോളുകൾ; ഇ.പി. ജയരാജന് വീണ്ടും അബദ്ധം

മുന്‍ കായിക മന്ത്രിയും നിലവിലെ എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജന്‍ ട്രോളര്‍മാരുടെ പൊന്നോമന എന്നാണ് സമൂഹമാധ്യമത്തിൽ അറിയപ്പെടുന്നത്. ഈ പ്രാവശ്യം ലോകകപ്പ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ വാര്‍ത്ത ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് ട്രോളുകളില്‍ നിറയുന്നത്.
മെസി ഇത്തവണ കപ്പും കൊണ്ടേ പോകൂ എന്ന് അവതാരകന്‍ ചോദിക്കുമ്പോള്‍ മേഴ്‌സി ഇത്തവണ കപ്പും കൊണ്ടേ പോകൂ എന്നു ജയരാജന്‍. പത്രങ്ങളില്‍ എല്ലാം ഉണ്ട്, മേഴ്‌സി തന്നെ പറഞ്ഞു, കപ്പും കൊണ്ടേ മടങ്ങൂ തുടര്‍ന്ന് ജയരാജന്‍ പറഞ്ഞു. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയെ ജയരാജന്‍ ഒന്നിലേറെ തവണയാണ് മേഴ്‌സി എന്നു പറയുന്നത്. ഇതാണ് ട്രോളുകളില്‍ നിറയുന്നത്.
"എന്റെ പ്രണനായിരുന്നു മേഴ്‌സി.....എന്റെ അമ്മ ആയിരുന്നു മേഴ്‌സി....എന്റെ എല്ലാമായിരുന്നു മേഴ്‌സി......" ,തുടങ്ങി ആരാണ് മേഴ്സി സിസ്റ്ററോ ഡോക്ടറോ? എന്നിങ്ങനെ പോകുന്നു വീഡിയോയ്ക്ക് താഴെ കമെന്റുകൾ.
പണ്ടും സ്‌പോര്‍ട്‌സ് രംഗത്തെ പ്രതികരണങ്ങളില്‍ അബദ്ധം പിണഞ്ഞിരുന്നു ജയരാജന്. മുഹമ്മദലി മരിച്ച വാര്‍ത്ത വന്നയുടന്‍ സംസ്ഥാനത്തിന്റെ കായിക മന്ത്രിയെന്ന നിലയില്‍ പ്രതികരണമാരാഞ്ഞ ഒരു വാര്‍ത്താ ചാനൽ ജയരാജനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഈ സമയത്താണ് ജയരാജന്‍ അനുശോചിച്ച് അബദ്ധത്തില്‍ ചാടിയത്. 'മുഹമ്മദാലി അമേരിക്കയില്‍ മരിച്ച വിവരം ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. കേരളത്തില്‍ കായികരംഗത്തെ ഒരു പ്രതിഭയായിരുന്നു അദ്ദേഹം. ഗോള്‍ഡ് മെഡല്‍ നേടി കേരളത്തിന്റെ പ്രശസ്തി അദ്ദേഹം ലോകരാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തി. മരണത്തില്‍ കേരളത്തിന്റെ ദു:ഖം ഞാന്‍ അറിയിക്കുകയാണ്. അന്നും നിമിഷങ്ങള്‍ക്കകം മന്ത്രിയുടെ അനുശോചനം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകായിരുന്നു.
https://www.facebook.com/Malayalivartha
























