വൻ അട്ടിമറി നീക്കം ! മേയറൂട്ടിയോ സർക്കാരോ കുടുങ്ങുക? മുഖ്യന്റെ ആഭ്യന്തരത്തിന് പണികിട്ടും ! സർക്കാർ പാടുപെടും! മേയറുടെ കത്ത് വ്യാജമാണെന്ന് ഇന്നലെ പറഞ്ഞ അനിലിന്‍റെ മാറ്റം ഞെട്ടലായി; പോലീസ് അന്വേഷണം പ്രഖ്യാപിച്ചു, പാര്‍ട്ടിയും അന്വേഷിക്കും

മേയർ ആര്യ രാജേന്ദ്രൻ കത്ത് വിവാദത്തിൽ പ്പെട്ടതിന് പിന്നാലെ അരങ്ങേറുന്നത് സർക്കാരിന്റെ നിരവധി നാടകങ്ങൾ. തിരുവനന്തപുരത്തെ എസ് എ ടി ആശുപത്രിയിലെ ഒഴിവുകള്‍ നികത്താന്‍ പാര്‍ട്ടിയുടെ പട്ടിക തേടി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തെഴുതിയതെന്ന് തുറന്ന് സമ്മതിച്ച് കോര്‍പറേഷനിലെ പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍. അനില്‍ രംഗത്ത്.
അതേസമയം മേയറുടെ കത്ത് പുറത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് എസ്എടി ആശുപത്രിയിലെ ഒന്‍പത് ഒഴിവുകളില് ആളെത്തേടി പാര്‍ട്ടി സെക്രട്ടറിക്ക് എഴുതിയ അനിലിന്‍റെ കത്തും പുറത്തുവന്നത്. മാത്രമല്ല ഇന്റെലിജൻസ് റിപ്പോർട്ട് പ്രകാരം സിപിഎമ്മിനുള്ളില്‍ ഗ്രൂപ്പിസമാണ് കത്ത് പുറത്തെത്തിച്ചതെന്നാണ്.
എന്നാൽ മെഡിക്കല്‍ കോളെജ് വാര്‍ഡ് കൗണ്‍സിലര്‍ കൂടിയാണ് ഡി.ആര്‍. അനില്‍. ഈ സാഹചര്യത്തിൽ അനിലിന്‍റെ ഒപ്പ് ഉള്‍പ്പെടെയുള്ള കത്ത് വ്യാജമാണെന്ന് പറഞ്ഞ് തള്ളാനാകാതെ പാര്‍ട്ടി പെട്ടിരിക്കുമ്പോൾ ആണ് കത്ത് തന്‍റേത് തന്നെയെന്ന് അനില്‍ തുറന്നു സമ്മതിക്കുന്നത്. ഇതേസമയം തന്നെ നടപടികള്‍ വേഗത്തിലാക്കാനാണ് കത്തെഴുതിയതെന്ന് അനിലും അനിലിന്‍റെ കത്തില്‍ തെറ്റില്ലെന്ന് ആനാവൂര്‍ നാഗപ്പനും വാദിക്കുകയാണ്.
ഇതേസമയം തന്നെ കത്ത് ശരിയോ തെറ്റോ എന്ന കാര്യത്തില്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്ന നിലപാടാണ് മേയര്‍ ആര്യ രാജേന്ദ്രന്‍റേത്. നേരത്തെ മേയറുടെ കത്ത് വ്യാജമാണെന്ന് വാദിച്ച അനില്‍ ഇപ്പോള്‍ മേയറുടെ കത്തിന് പിന്നിലെ നിജസ്ഥിതി പുറത്തുവരണമെന്ന് ആവശ്യപ്പെടുകയാണ്. ഇതോടുകൂടി പാര്‍ട്ടിയെ കൂടുതല്‍ വെട്ടിലാക്കുകയാണ് ഇരുവരും.
https://www.facebook.com/Malayalivartha
























