കത്ത് വ്യാജമാണെങ്കിലും അല്ലെങ്കിലും ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ല, അഹംഭാവത്തിന് കൈയും കാലും വെച്ച രൂപമാണ് ആര്യയുടേത്, രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ എംപി...!

തിരുവന്തപുരം മേയർ പദവിയിലിരിക്കാൻ ആര്യാ രാജേന്ദ്രന്‍ യോഗ്യതയില്ലെന്ന രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. കത്ത് വിവാദത്തില്‍ രാജിവെക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. കത്ത് വ്യാജമാണെങ്കിലും അല്ലെങ്കിലും ആ സ്ഥാനത്ത് ഇരിക്കാന്‍ നിലവിലെ മേയര്‍ ആര്യാ രാജേന്ദ്രന് യോഗ്യതയില്ല. അഹംഭാവത്തിന് കൈയും കാലും വെച്ച രൂപമാണ് ആര്യയുടേതെന്നും മുരളീധരന്‍ വിമർശിച്ചു.
അതേസമയം മേയറുടെ കത്ത് വിവാദത്തില്‍ ഇന്നും തലസ്ഥാനത്ത് പ്രതിഷേധം തുടരുകയാണ്. കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നഗരസഭയ്ക്ക് മുന്നില്‍ നടന്ന പ്രതിഷേധം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ആനാവൂര്‍ നാഗപ്പന്മാരുടെ ചെരുപ്പ് നക്കാത്തവര്‍ക്ക് ജോലി ഇല്ലാത്ത അവസ്ഥയാണെന്ന് ചെന്നിത്തല ആരോപിച്ചു. മേയറുടെ പേരില്‍ കത്ത് തയ്യാറാക്കിയതിന്റെ അന്വേഷണം കക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുന്നത് ഇത് നീട്ടിക്കൊണ്ടുപോകാനാണെന്നും ചെന്നിത്തല ആരോപിച്ചു.
'മേയര്‍ ധിക്കാരം കുറയ്ക്കണം. മേയര്‍ രാജിവെക്കേണ്ട, ജനങ്ങള്‍ അടിച്ച് പുറത്താക്കും. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരന്‍ പിണറായി വിജയനാണ്. ഈ സര്‍ക്കാര്‍ വന്നതിന്റെ ഗുണം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. പെന്‍ഷന്‍ ഇല്ല, കിറ്റ് ഇല്ല. ബന്ധു നിയമനം, അഴിമതി എന്നിവ മാത്രം നടക്കുന്നു. ആനാവൂര്‍ നാഗപ്പന്മാര്‍ കേരളത്തെ കുട്ടിച്ചോറാക്കുന്നു. പങ്ക് കച്ചവടത്തില്‍ വിഹിതം കിട്ടാത്തവരാണ് മേയറുടെ കത്ത് പുറത്താക്കിയതെന്നും ചെന്നിത്തല ആരോപിച്ചു.
https://www.facebook.com/Malayalivartha
























