വിഴിഞ്ഞം തുറമുഖ നിർമ്മാണസ്ഥലത്തെ തടസങ്ങൾ ഈ മാസം ഏഴിനകം നീക്കണമെന്ന നിർദ്ദേശം പാലിക്കപ്പെട്ടില്ല; കോടതി ഉത്തരവുകൾ നടപ്പാക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ടവർക്കില്ലേ? പൊട്ടിത്തെറിച്ച് ഹൈക്കോടതി ജസ്റ്റിസ്

വിഴിഞ്ഞം തുറമുഖത്തിൽ അതൃപ്തിയുമായി ഹൈക്കോടതി രംഗത്ത്. വിഴിഞ്ഞം തുറമുഖ നിർമ്മാണ സ്ഥലത്തെ തടസങ്ങൾ ഈ മാസം ഏഴിനകം നീക്കണമെന്ന നിർദ്ദേശം ഹൈക്കോടതി കൊടുത്തിരുന്നു. പക്ഷേ അത് പാലിക്കപ്പെട്ടില്ല. ഇതാണ് ഹൈക്കോടതിക്ക് അതൃപ്തി തോന്നാനുള്ള കാരണം.
ഈ നിർദേശം പാലിക്കപ്പെടാത്തതിൽ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു എന്നതാണ് ശ്രദ്ധേയമായ കാര്യം. കോടതി ഉത്തരവുകൾ നടപ്പാക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ടവർക്കില്ലേയെന്ന ചോദ്യം ജസ്റ്റിസ് അനു ശിവരാമൻ ചോദിക്കുകയും ചെയ്തു. ഈ മാസം ഒന്നാം തീയതിയായിരുന്നു ഈ വിഷയത്തിൽ കോടതി ഇത്തരത്തിൽ ഒരു നിർദ്ദേശം കൊടുത്തത്.
അദാനി ഗ്രൂപ്പാണ് ഈ വിഷിയത്തിൽ പരാതിയുമായി കോടതിയെ സമീപിച്ചത്. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ആയിരക്കണക്കിനാളുകൾ നൂറിലേറെ ദിവസങ്ങളായി സമരം തുടരുകയാണ്. ഇത് കനത്ത സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നതായി പരാതിക്കാർ പറഞ്ഞിരിക്കുകയാണ്.
സമരക്കാർ നിർമ്മാണം സ്തംഭിപ്പിക്കുന്നത് കോടതി അലക്ഷ്യമാണെന്നും സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെങ്കിൽ കേന്ദ്രസഹായം തേടണമെന്നും അദാനി ഗ്രൂപ്പിനുവേണ്ടി ഹാജരായ വക്കീൽ കോടതിയെ അറിയിക്കുകയും ചെയ്തു .എന്നാൽ കേന്ദ്രത്തെ സഹായത്തിന് തേടുന്ന നീക്കത്തെ നേരത്തെ തന്നെ സർക്കാർ എതിർത്തതായിരുന്നു. അതുകൊണ്ട് തന്നെ കേന്ദ്ര സഹായം തേടിയായാൽ അത് സർക്കാരിന് തിരച്ചടിയാകും എന്ന് തന്നെ വിലയിരുത്തപ്പെടേണ്ടി വരും.
എ.ഡി.ജി.പി ചെയർമാനായുള്ള പ്രത്യേക സമിതിയുടെ റിപ്പോർട്ട് സഹിതമായിരുന്നു കേന്ദ്രസേനയുടെ സഹായം സംസ്ഥാനം തേടേണ്ടതെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ വക്കീൽ പറഞ്ഞത്. സമിതിയെ നിയമിച്ചിട്ടുണ്ടോയെന്നും മറ്റുമുള്ള കാര്യങ്ങൾ വിശദമാക്കണം. മാത്രമല്ല അദ്ദേഹം ചൂണ്ടിക്കാണിച്ച മറ്റൊരു കാര്യം ഒട്ടേറെ ഉത്തരവാദിത്വങ്ങളുള്ള ഒന്നാണ് കേന്ദ്രസേന, അവർ സംസ്ഥാനങ്ങളിൽ സങ്കീർണ സാഹചര്യങ്ങളുള്ളപ്പോഴാണ് ഇടപെടുക എന്നതും പ്രധാനമാണ്.
എന്നാൽ സംസ്ഥാന സർക്കാർ കോടതിയിൽ പറഞ്ഞിരിക്കുന്നത് പന്തൽ പൊളിക്കുന്നത് തീരദേശ മേഖലയിൽ സംഘർഷം വ്യാപിപ്പിക്കുമെന്നതിനാലാണ് സംയമനം പാലിക്കുന്നതെന്നാണ്. കോടതി ഉത്തരവുകൾ പാലിക്കപ്പെടുന്നുണ്ടോയെന്നും പദ്ധതി പ്രദേശത്തേക്ക് ഗതാഗത തടസമുണ്ടോയെന്നുമാണ് നിലവിൽ പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. മാത്രമല്ല ഈ കേസിൽ വിധി പറയുന്നത് അടുത്തയാഴ്ചത്തേക്കു മാറ്റുകയും ചെയ്തു.
https://www.facebook.com/Malayalivartha
























