ഒമാനിലേക്ക് എത്തിയത് 18 ലക്ഷം മയക്കുമരുന്ന് ഗുളികകളുമായി;വിദേശികള്‍ പിടിയിൽ, പ്രതികളെ പിടികൂടിയത് വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നിന്ന്

ഒമാനിലേക്ക് വന്‍തോതില്‍ ലഹരി ഗുളികകളുമായി എത്തിയ വിദേശികള്‍ പിടിയിലായിരിക്കുകയാണ്. 18 ലക്ഷം മയക്കുമരുന്ന് ഗുളികകളുമായെത്തിയ പ്രതികളെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നിന്നാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തതായുള്ള വാർത്തകൾ പുറത്ത് വന്നത്.
അതോടൊപ്പം തന്നെ മൂന്ന് ഏഷ്യന്‍ ലഹരി കള്ളക്കടത്തുകാരാണ് പിടിയിലായത്. സമുദ്രമാര്‍ഗമാണ് ഇവര്‍ എത്തിയിരിക്കുന്നത്. ഇവരുടെ പക്കല്‍ നിന്ന് 1,822,000 ക്യാപ്റ്റഗണ്‍ ഗുളികകളാണ് പിടിച്ചെടുത്തത്. പ്രതികള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കിയിരുന്നു.
കൂടാതെ കഴിഞ്ഞ ദിവസം സൗദി അറേബ്യയിലേക്ക് വന്‍തോതില്‍ നിരോധിത ലഹരി ഗുളികകള്‍ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയിരുന്നു. 32 ലക്ഷത്തിലധികം ക്യാപ്റ്റഗണ്‍ ഗുളികകളാണ് ജിദ്ദ ഇസ്ലാമിക് പോര്‍ട്ടില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തിരിക്കുന്നത്.
അതേസമയം മറ്റൊരു രാജ്യത്തു നിന്ന് ജിദ്ദ തുറമുഖം വഴി സൗദി അറേബ്യയില്‍ എത്തിച്ച ഒരു ട്രക്കിലായിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത് ട്രക്കിന്റെ ഫ്ലോറില്‍ പ്രത്യേക അറയുണ്ടാക്കി അവിടെ ക്യാപ്റ്റഗണ്‍ ഗുളികകള്‍ നിറയ്ക്കുകയാണ് ചെയ്തത്. തുറമുഖത്ത് കസ്റ്റംസ് പരിശോധനകള്‍ക്ക് വിധേയമാക്കിയപ്പോഴാണ് അധികൃതര്‍ക്ക് സംശയം തോന്നിയത്. വിശദ പരിശോധന നടത്തിയതോടെ ട്രക്കിന്റെ ഫ്ലോറില്‍ നിന്ന് 32 ലക്ഷത്തിലധികം ലഹരി ഗുളികകള്‍ കണ്ടെത്തുകയാണ് ചെയ്തത്.
https://www.facebook.com/Malayalivartha

























