''ഞങ്ങൾ വിഷം കഴിച്ചു; ഫോൺ കോൾ കേട്ട് ചീറി പാഞ്ഞെത്തി ആംബുലൻസ്; ആംബുലൻസ് കണ്ട് നടുങ്ങിത്തരിച്ച് നാട്ടുകാർ; ദമ്പതികളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി; ഭാര്യ മരിച്ചു; ഭർത്താവ് ചികിത്സയിൽ

ദമ്പതികളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഇതിൽ ഭാര്യ മരിച്ചു. ഭർത്താവ് ചികിത്സയിലാണ്. വാടക വീട്ടിൽ കഴിയുന്ന ദമ്പതികളെയാണ് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് അടുത്തുള്ള കൊവ്വൽ സ്റ്റോർ എകെജി ക്ലബ്ബിന് സമീപത്തെ വാടക വീട്ടിലാണ് ദമ്പതികൾ താമസിക്കുന്നത്. ജയപ്രകാശ് നാരായണന്‍ (46), എ.സി.രമ (44) എന്നിവരാണ് വിഷം കഴിച്ചത്.
ഇന്നലെ വൈകുന്നേരം 5മണിയോടെയാണ് സംഭവം നടന്നിരിക്കുന്നത്. വിഷം കഴിച്ച ജയപ്രകാശ് തന്നെ ആംബുലൻസ് വിളിക്കുകയായിരുന്നു. ആംബുലൻസ് എത്തിയപ്പോൾ മാത്രമാണ് അടുത്ത് ഉള്ളവർ പോലും ഈ കാര്യമറിഞ്ഞത്. രമയാണ് വിഷം തന്നതെന്നും ശേഷം സ്വയം കഴിച്ചെന്നും ജയപ്രകാശ് എല്ലാവരോടും പറയുകയും ചെയ്തു. ആശുപത്രിയിൽ ഇവരെ എത്തിച്ചവർ പറയുന്നത് പരസ്പര വിരുദ്ധമായാണ് ഇയാൾ സംസാരിക്കുന്നതെന്നാണ്.
ഇരുവരും വയനാട് സ്വദേശികൾ ആണ്. ഏഴു വർഷമായി ഇവർ കാഞ്ഞങ്ങാട് താമസിക്കുകയാണ്. ജില്ലാ ആശുപത്രിയിൽ എത്തിച്ച യുവാവിനെ പ്രാഥമിക ചികിത്സ കൊടുത്ത ശേഷം പരിയാരം കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു എന്നതാണ് ശ്രദ്ധേയമായ കാര്യം.
https://www.facebook.com/Malayalivartha

























