കെ.കെ.ഷൈലജയ്ക്കെതിരെ സുപ്രീം കോടതിയും മെഡിക്കൽ കോളേജ് അഴിമതിയിൽ വിശദീകരണം നൽകണം

ഇനിയെന്തെങ്കിലും ബാക്കി വെച്ചിട്ടുണ്ടോ പിണറായി.
ഒന്നാം പിണറായി സര്‍ക്കാരിലെ ആരോഗ്യ മന്ത്രി കെ.കെ.ശെലജയുടെ പ്രവര്‍ത്തനങ്ങള്‍ അന്ന് ഏറെ ശ്ലാഖിക്കപ്പെട്ടതാണ്. കോവിഡ് കാലത്തും, മഹാപ്രളയക്കാലത്തും ആരോഗ്യ വകുപ്പിനെ ശരിയായ വഴിക്ക് നയിച്ചതിന് കെ.കെ.ശൈലജയ്ക്ക് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ചില അവസരങ്ങളില്‍ പിണറായി വിജയനേക്കാള്‍ മികച്ച ജനപിന്‍തുണയും ലഭിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ എല്ലാ മുന്‍മന്ത്രിമാരെ ഒഴിവാക്കിയ കൂട്ടത്തില്‍ കെ.കെ.ശൈലജയ്ക്കും ഒഴിഞ്ഞു നില്‌ക്കേണ്ടി വന്നു. എന്നാല്‍ ശൈലജയ്ക്ക് അടുത്തിടെ തുടര്‍ച്ചയായി അേേന്വഷണങ്ങളെ നേരിടേണ്ടി വരികയാണ്. ഇപ്പോഴിതാ സുപ്രീംകോടതിയാണ് കെ.കെ.ശൈലജയോട് വിശദീകരണം ചോദിച്ചിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മെഡിക്കല്‍ കോളെജുകള്‍ക്ക് അനുമതി നല്കിയതില്‍ അഴിമതിയുണ്ടെന്നാരോപിച്ച് നല്കിയ ഹര്‍ജിയിലാണ് കെ.കെ.ശൈലജയോട് സുപ്രീം കോടതി വിശദീകരണം തേടിയിരിക്കുന്നത്.
കെ.കെ.ശൈലജ ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ സ്വാശ്രയ മെഡിക്കല്‍ കോളെജ് തുടങ്ങാന്‍ എസ്സന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്കിയതിലെ പിഴവാണ് ഇപ്പോള്‍ കോടതി മുന്നിലെത്തിയിരിക്കുന്നത്. ചെര്‍പ്പുളശ്ശേരി റോയല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിന് മെഡിക്കല്‍ കോളെജ് തുടങ്ങാന്‍ വേണ്ടത്ര പരിശോധനയില്ലാതെ എസ്സന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്കിയെന്ന കേസിലാണ് കോടതി വിശദീകരണം ആരാഞ്ഞിട്ടുള്ള. ജസ്റ്റിസ് ബി.ആര്‍.ഗവായ്, വി.വി. നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചാണ് വിശദീകരണം തേടിയിരിക്കുന്നത്. വാളയാറിലുള്ള വി.എല്‍ പബ്ലിക് ഹെല്‍ത്ത് ആന്റ് എഡ്യുക്കേഷന്‍ ട്രസ്റ്റിന് മെഡിക്കല്‍ കോളെജ് തുടങ്ങാന്‍ സര്‍ക്കാര്‍ എസ്സന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്കുന്നില്ലെന്ന് കാണിച്ച് ട്രസ്റ്റ് ഭാരവാഹികളാണ് കോടതിയെ സമീപിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി സത്യവാങ്മുലമായി എഴുതി നല്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ചെര്‍പ്പളശ്ശേരിയിലെ മെഡിക്കല്‍ കോളെജിന് പരിശോധനയില്ലാതെ പാര്‍ട്ടി സ്വാധീനത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്കിയെന്നും വാളയാറില്‍ വേണ്ടത്ര പരിശോധന നടത്തയിട്ടും സര്‍ട്ടിഫിക്കറ്റ് നല്കുന്നില്ലെന്നുമാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചത്. അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പടെയുള്ള എല്ലാ കാര്യങ്ങളും ഉറപ്പാക്കിയിട്ടും സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നതിനെതിരെയാണ് ട്രസ്റ്റ് കേസിന് പോയത്. കോവിഡ് കാലത്ത് കൂടിയ തുകയ്ക്ക് പി.പി. കിറ്റുകള്‍ വാങ്ങിയ കേസ് ലോകായുക്തയിലാണ്. കോണ്‍ഗ്രസ് നേതാവ് വീണ വിനായര്‍ നല്കിയ പരാതിയില്‍ ലോകായുക്ത മുന്‍ മന്ത്രിയായ കെ.കെ.ശൈലജയ്ക്ക് നോട്ടീസ് നല്കിയിരിക്കുകയാണ്. അഞ്ഞൂറ് രൂപ വിലയുള്ള പിപി കിറ്റിന് പകരം അയിരത്തി അഞ്ഞൂറ് രൂപയ്ക്കുള്ള കിറ്റുകള്‍ വാങ്ങിയെന്നായിരുന്ന ആരോപണം. കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ അറിവോടെയാണ് പിപി കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങിയതെന്ന് കെ.കെ.ശൈലജ പറഞ്ഞതോടെ അഴിമതിയുടെ ആഴം വളരെ വലുതായി. എന്നാലിപ്പോള്‍ മെഡിക്കല്‍ കോളെജുകള്‍ തുടങ്ങാനുള്ള അനുമതിക്കായി നിരവധി സ്ഥാപനങ്ങള്‍ അപേക്ഷ നല്കി കാത്തിരുന്നിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ന്യായമായ ഇടപെടല്‍ ഉണ്ടായിട്ടില്ല. എന്നാല്‍ സര്‍ക്കാരിനോട് അടുപ്പമുണ്ടായിരുന്ന പലരും ആവശ്യമായ രേഖകള്‍ പോലും ഹാജരാക്കാതെ അനുമതി നേടിയതിന്റെ രേഖകളും വി.എല്‍.പബ്ലിക് ഹെല്‍ത്ത് ആന്റ് എഡ്യൂക്കേഷന്‍ ട്രസ്റ്റ് ഭാരവാഹികള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കെ.കെ.ശൈലജയ്‌ക്കെതിരെ ആരോഗ്യ വകുപ്പില്‍ നടന്ന അനധികൃത നിയമനങ്ങള്‍ക്കെതിരെയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
ആരോഗ്യ വകുപ്പില്‍ സ്വീപ്പര്‍ മുതല്‍ പ്രൊഫസര്‍മാര്‍ വരെയുള്ള തസ്തികകളില്‍ നടന്ന നിയമനങ്ങളും അന്വേണത്തിലാണ്. കോവിഡ് കാലത്ത് ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ തസ്തികയിലേയ്ക്ക് നടത്തിയ റിക്രൂട്ട്‌മെന്റുകളിലും അന്വേഷണം നടക്കുന്നുണ്ട്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ ് കോവിഡ് കാലത്ത് ആരോഗ്യ വകുപ്പ് വാങ്ങിച്ചു കൂട്ടിയ മെഡിക്കല്‍ സാധനങ്ങള്‍ക്ക് പച്ചക്കറി കടയില്‍ നിന്നും , ചെരിപ്പ് കടയില്‍ നിന്നുമുള്ള ബില്ല് ഹാജരാക്കി സ്വയം അപമാനിതരാകുകയായിരുന്നു. മെഡിക്കല്‍ കോര്‍പ്പറേഷന്‍ നടത്തിയ അഴിമതി മറനീക്കി പുറത്തു വരാന്‍ തുടങ്ങിയ വേളയിലാണ് ലോകായുക്ത നടപടിയും.
കുറഞ്ഞ വിലയ്ക്ക് ഇവ നല്‍കാന്‍ തയ്യാറായ കമ്പനികളെ ഒഴിവാക്കി വന്‍ തുകയ്ക്ക് വാങ്ങുകയായിരുന്നു. കോവിഡിന്റ ഒന്നാം തരംഗത്തില്‍ മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങികൂട്ടിയതിന്റെ രേഖകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ അഴിമതിയുടെ വലിയ കഥകളാണ് പുറത്തു വന്നത്.
ഇത് വലിയ തോതില്‍ സമൂഹത്തില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഒന്‍പത് കോടിയുടെ ഇടപാടാണ് നടന്നതെന്നും മിന്നല്‍ വേഗത്തിലാണ് അതിന്റെ ഫയല്‍ നീങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്നാണ് പിപിഇ കിറ്റ് വാങ്ങിയത് . എന്നാല്‍ കേരളത്തിലെ പല കമ്പനികളും ഗുണനിലവാരമുള്ള വിലകുറഞ്ഞ പിപിഇ കിറ്റ് നല്കാമെന്ന് കരാര്‍ നല്കിയിട്ടും സര്‍ക്കാരോ കോര്‍പ്പറേഷനോ അത് സ്വീകരിച്ചില്ല. പിപഇ കിറ്റ് ക്ഷാമം ക്രിത്രിമമായി ആസുപത്രികളില്‍ സൃഷ്ടിച്ച് പരിഭ്രാന്തിയുണ്ടാക്കുകയായിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ പരിഭ്രാന്തി മുതലെടുത്ത് തിരിക്കിട്ട് തട്ടിക്കൂട്ട് കമ്പനിയ്ക്ക് പിപിഇ കിറ്റിന് ഓര്‍ഡര്‍ നല്കുകയായരുന്നു.
https://www.facebook.com/Malayalivartha





















