ഇനിയെങ്കിലും എല്ലാ താൽക്കാലിക ഒഴിവുകളും എംപ്ലോയ്‌മെന്റ് വഴി മാത്രം നിയമിക്കുക; രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കുക; അതിലൂടെ എല്ലാവർക്കും തുല്യ അവസരം കിട്ടും; ജോലിക്കുള്ള ബയോഡാറ്റയിൽ യോഗ്യത കാണിക്കുമ്പോൾ ഇനി രാഷ്ട്രിയം ഏതാണെന്നു വ്യക്തമാക്കേണ്ട അവസ്ഥ ആർക്കും ഉണ്ടാവാതെ നോക്കണം; നിർണായകമായ കുറിപ്പ് പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്തെ പ്രമുഖയായ മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ കോർപറേഷൻ ഓഫീസിലെ 300 ഓളം താൽകാലിക ഒഴിവുകളെ കുറിച്ചും , അത് പിൻവാതിൽ നിയമനം നടത്താമെന്ന് സൂചിപ്പിക്കുന്ന രീതിയിൽ ഒരു കത്ത് കൊടുത്തു എന്നു ചിലർ കണ്ടെത്തിയല്ലോ. കത്തിന്‍റെ പകര്‍പ്പ് പുറത്തുവന്നിരുന്നു. ഈ വിഷയത്തിൽ വലിയ വിവാദം നടക്കുകയാണല്ലോ.. ഈ വിഷയം താത്വികമായി അവലോകനം നടത്തുമ്പോൾ പിൻവാതിൽ നിയമനത്തിന് എഴുതിയ കത്ത് ശരിക്കും മേയർ തന്നെയാണോ ഒപ്പ് വെച്ചത് എന്നു അറിയേണ്ടതുണ്ട് . നിർണായകമായ കുറിപ്പ് പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റ പൂർണ്ണ രൂപം ഇങ്ങനെ; പണ്ഡിറ്റിൻ്റെ രാഷ്ട്രീയ നിരീക്ഷണം
തിരുവനന്തപുരത്തെ പ്രമുഖയായ മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ കോർപറേഷൻ ഓഫീസിലെ 300 ഓളം താൽകാലിക ഒഴിവുകളെ കുറിച്ചും , അത് പിൻവാതിൽ നിയമനം നടത്താമെന്ന് സൂചിപ്പിക്കുന്ന രീതിയിൽ ഒരു കത്ത് കൊടുത്തു എന്നു ചിലർ കണ്ടെത്തിയല്ലോ.. കത്തിന്‍റെ പകര്‍പ്പ് പുറത്തുവന്നിരുന്നു. ഈ വിഷയത്തിൽ വലിയ വിവാദം നടക്കുകയാണല്ലോ.. ഈ വിഷയം താത്വികമായി അവലോകനം നടത്തുമ്പോൾ പിൻവാതിൽ നിയമനത്തിന് എഴുതിയ കത്ത് ശരിക്കും മേയർ തന്നെയാണോ ഒപ്പ് വെച്ചത് എന്നു അറിയേണ്ടതുണ്ട് .
മാത്രവുമല്ല, സ്വന്തം ലെറ്റർ പാഡിൽ പിൻവാതിൽ നിയമനം നടത്തുവാനായി പാർട്ടി സെക്രട്ടറിക്ക് എന്തിന് എഴുതി കൊടുക്കണം ? അങ്ങനെ ഇനി കൊടുക്കണമെങ്കിൽ രഹസ്യമായി ഒരു വെള്ളപേപ്പറിൽ എഴുതി കൊടുത്താൽ പോരേ... ? ഈ വിഷയത്തിൽ മേയർ നേരിട്ട് വിശദികരണം തരുവാൻ ഉള്ള അവസ്ഥയിൽ അല്ലാ എന്നു അറിയുവാൻ കഴിഞ്ഞ്. അവർ ഇപ്പൊൾ ‘എവിടെ എന്റെ തൊഴിൽ?’ എന്ന സമര പരിപാടിയിൽ പങ്കെടുക്കുവാൻ ഡൽഹിയിൽ ആണ്. തൊഴിലില്ലായ്മക്കെതിരെ ഡിവൈഎഫ്ഐയുടെ പാര്‍ലമെന്‍റ് മാർച്ചിൽ സജീവമായി പങ്കെടുക്കുന്നു.
ആ സമര പരിപാടി പൂർണമായി അവസാനിച്ചാൽ മാത്രമേ ഈ സംഭവത്തിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് അവർക്ക് വിശദികരിക്കുവാൻ സാധിക്കൂ.. അതുവരെ എല്ലാവരും സംയമനം പാലിക്കണം. അങ്ങിനെയൊരു കത്ത് മേയർ കൊടുത്തിട്ടുണ്ടെങ്കിൽ അതിൻ്റെ സാഹചര്യം അവർ ജനങ്ങളെ അറിയിക്കേണ്ട അവസ്ഥയിലാണ്. ഇനി ഇങ്ങനൊരു കത്ത് കൊടുത്തിട്ടില്ലെങ്കിൽ മേയറുടെ ഔദ്യോഗിക ലെറ്റർപാഡ് ആരാണ് ദുരുപയോഗം ചെയ്തത് ? അതിൽ ആരു ഒപ്പ് വച്ചു ? എന്നൊക്കെ അറിയാൻ മേയർ ഉടനെ കേസ് ഫയൽ ചെയ്യുക. കുറ്റവാളികൾക്ക് എതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുക.
ഇതിന് മുമ്പ് നഗരസഭയിലെ ഭരണ സമിതിക്കെതിരെ നിരവധി അഴിമതി ആരോപണങ്ങൾ പ്രതിപക്ഷം ഉയർത്തിയിരുന്നു. എന്നാൽ അതിലൊന്നും വ്യക്തമായ തെളിവുകൾ ഇല്ലാത്തതിനാൽ കൂടുതൽ മുന്നോട്ടു പോയില്ല. അതുപോലെ ഈ പിൻവാതിൽ നിയമന വിവാദം വെറും രാഷ്ട്രീയം മാത്രമായ വിഷയമാണോ , അതല്ല തെളിവുകൾ മുന്നിൽ വെച്ചുള്ള പ്രതിപക്ഷ നീക്കമാണോ എന്നു വരും ദിനങ്ങളിൽ അറിയാം.
(വാൽ കഷ്ണം... ഇനിയെങ്കിലും എല്ലാ താൽക്കാലിക ഒഴിവുകളും എംപ്ലോയ്‌മെന്റ് . വഴി മാത്രം നിയമിക്കുക . രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കുക. അതിലൂടെ എല്ലാവർക്കും തുല്യ അവസരം കിട്ടും.. ജോലിക്കുള്ള ബയോഡാറ്റയിൽ യോഗ്യത കാണിക്കുമ്പോൾ ഇനി രാഷ്ട്രിയം ഏതാണെന്നു വ്യക്തമാക്കേണ്ട അവസ്ഥ ആർക്കും ഉണ്ടാവാതെ നോക്കണം....)
https://www.facebook.com/Malayalivartha





















