പ്രിയപ്പെട്ടവനെന്ന സന്ദേശം നൽകാൻ കണ്ണൂരിലെ ‘ചെന്താരകത്തിന് പിണറായിയുടെ 35 ലക്ഷത്തിന്റെ ബുള്ളറ്റ് പ്രൂഫ് കാർ! എം ജയരാജനെ സെക്രട്ടറിയേറ്റിൽ എത്തിക്കാൻ ഗോവിന്ദന്റേയും മുഖ്യന്റെയും ഒത്തുകളി ! പിജെയെ കാർ നൽകി ഒതുക്കിയതിന്റെ ലക്ഷ്യം കണ്ണൂർ സഖാക്കൾ! മന്ത്രിമാർക്ക് തുല്യമായ പരിഗണന നൽകുന്നത് അണികളെ അടക്കി നിർത്താൻ; കണ്ണൂരിലെ സിപിഎം വിഭാഗീയതയുടെ ബാധ്യതയും ഖജനാവിന്; മുഖ്യന്റെ നാറിയ കളി പുറത്ത് !

പി ജയരാജന് കാർ സമ്മാനിക്കുന്നത് സിപിമ്മിന്റെ നാറിയ കളികളിൽ ഒന്ന് മാത്രം. കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തോടെ സിപിഎമ്മിൽ പടയൊരുക്കങ്ങളും ആഹ്വാനങ്ങളും അണിയറയിൽ സജീവമാകുകയാണ്. മാത്രമല്ല പാർട്ടി പറയുന്നത് അനുസരിക്കുന്ന പി ജയരാജൻ കണ്ണൂരിലെ ചെന്താരകമാണ്. നിലവിൽ പിജെയെന്ന ജയരാജനെ ഒതുക്കുന്നുവെന്ന തോന്നൽ അണികളെ നിരാശരുമാക്കുന്നതിനാൽ സർക്കാർ ഒരുക്കുന്ന പുതിയ തന്ത്രമാണ് ഇത്.
അതേസമയം തനിക്ക് പ്രിയപ്പെട്ടവനാണ് പിജെ എന്ന സന്ദേശം മുഖ്യമന്ത്രി പിണറായി വിജയൻ അണികൾക്ക് നൽകുകയാണ്. എന്നാൽ അതിന് വില നൽകേണ്ടി വരുന്നത് മലയാളിയാണ്. സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ഖജനാവിനെ കൂടുതൽ പ്രതിസന്ധിയിലാക്കാൻ പുതിയൊരു കാറു വാങ്ങലാണ് ലക്ഷ്യം.
സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനങ്ങൾ വാങ്ങുന്നത് വിലക്ക് ഏർപ്പെടുത്തി ചീഫ് സെക്രട്ടറി നവംബർ 4 ന് ഉത്തരവിറക്കിയിരുന്നു. ഇതെല്ലാം കാറ്റിൽ പറത്തിയാണ് പി. ജയരാജന് 35 ലക്ഷം രൂപയുടെ ഔദ്യോഗിക വാഹനം വാങ്ങാൻ സർക്കാർ അനുമതി നൽകിയത്. മന്ത്രിമാർക്ക് തുല്യമായ പരിഗണനയാണ് ജയരാജന് കൊടുക്കുന്നത്. ഇതോടെ കണ്ണൂരിലെ ജയരാജന്റെ അണികളെ തൃപ്തിപ്പെടുത്തുകയാണ് ലക്ഷ്യം.
മാത്രമല്ല കോടിയേരിയുടെ മരണത്തോടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഒരു സ്ഥാനം ഒഴിവുണ്ട്. എന്നാൽ ഇത് കണ്ണൂരിൽ നിന്നുള്ള പിജെയ്ക്ക് കിട്ടണമെന്നതാണ് അണികളുടെ ആവശ്യം. എന്നാൽ എം ജയരാജനെ സെക്രട്ടറിയേറ്റിൽ എത്തിക്കാനാണ് പിണറായി താൽപ്പര്യപ്പെട്ടിരുന്നത്. അതിനായി പിണറായി ഒരുക്കുന്ന കളിയാണ് ഇതെന്നാണ് പറയുന്നത്.
https://www.facebook.com/Malayalivartha

























