മണ്ണുലോറി തടഞ്ഞ യുവതിയെ ക്രൂരമായി മർദിച്ച സംഭവം; രണ്ടു പേര്‍ പിടിയില്‍; ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്ന് പൊലീസ്

മണ്ണുലോറി തടഞ്ഞ യുവതിക്ക് ക്രൂരമര്‍ദ്ദനം. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിന് സമീപം നെട്ടയത്താണ് സംഭവം നടന്നത്. സംഭവത്തിൽ വീട്ടമ്മയെ മര്‍ദ്ദിച്ച കേസിലെ പ്രതികളെ പിടികൂടി. നെട്ടയം സ്വദേശികളായ സന്തോഷ്, മഹേഷ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. തുടർന്ന് പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം കഴിഞ്ഞദിവസമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മണ്ണുകടത്തു സംഘത്തിലെ രണ്ടുപേരാണ് അറസ്റ്റിലായിരിക്കുന്നത്. സംഭവത്തിൽ വട്ടിയൂര്‍ക്കാവ് പൊളിടെക്‌നിക് പരിസരത്തു നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തു.
മാത്രമല്ല നെട്ടയം സ്വദേശിനിയായ യുവതിയുടെ വീടിന് സമീപത്തെ നിലം നികത്തുന്നതിനായി മണ്ണുലോറി നിരന്തരം പോയിരുന്നതായാണ് പറയുന്നത്. തുടർന്ന് യുവതിയുടെ വീടിനു മുന്നിലൂടെയായിരുന്നു ലോറി പോയിരുന്നത്. ഈ സാഹചര്യത്തിൽ റോഡ് തകരുകയും പൊടി ശല്യം രൂക്ഷമാകുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിൽ യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായിരുന്നില്ല. ഇന്നലെ വീടിന് മുന്നില്‍ വെച്ച് മണ്ണുലോറി യുവതി തടഞ്ഞു. തുടര്‍ന്ന് ലോറിയിലുണ്ടായിരുന്നവര്‍ യുവതിയെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
https://www.facebook.com/Malayalivartha

























