‘നിയമസഭാ അക്രമം തിരക്കഥ പ്രകാരം; മുഖ്യമന്ത്രിയെ കയ്യേറ്റം ചെയ്യാൻ ഗൂഡാലോചന നടന്നു’...സഭ നടക്കുമ്പോൾ പ്രതിപക്ഷ എംഎൽഎമാർ ചട്ടങ്ങൾക്കു, വിരുദ്ധമായി തങ്ങളുടെ സീറ്റ് വിട്ട് ഭരണകക്ഷി ബെഞ്ചിലെത്തിയാണ് അതിക്രമങ്ങൾ നടത്തിയത്...

അന്നേ ഇതെല്ലം കണ്ടു കൊണ്ടിരിക്കുന്ന ജനത്തിന് അറിയാമായിരുന്നു, ഇത് വെറും പ്രഹസനം മാത്രമാണ് എന്നുള്ളത്. ഉമ്മൻ ചാണ്ടി സർക്കാരിനെ താഴെ ഇറക്കാൻ അല്ലെങ്കിൽ ജന മധ്യത്തിൽ അപമാനിക്കാൻ എന്ത് വൃത്തികെട്ട കളികളും കളിയ്ക്കാൻ പ്രതിപക്ഷം ആയിരുന്ന ഇടത് സംഘടന കാണിച്ചു കൂട്ടും എന്നുള്ളത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണല്ലോ സോളാർ കേസ്, അതിന്റെ പിന്നിലെ ഓരോ സത്യങ്ങളും മറ നീക്കി കൊണ്ട് പുറത്തു വരികയാണ്. അത് തന്നെ ആണ് നിയമസഭാ കയ്യാം കളി കാര്യത്തിലും ലക്ഷ്യം വച്ചിരുന്നത്. അന്നത്തെ മന്ത്രി കെ.സി.ജോസഫ് മൊഴി പുറത്തു വന്നിരിക്കുകയാണ്, നിയമസഭയിൽ 2015 മാർച്ച് 13നു കെ.എം.മാണി ബജറ്റ് അവതരിപ്പിക്കാനെത്തിയപ്പോൾ വനിതാ എംഎൽഎമാരെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സീറ്റിനു ചുറ്റും പ്രതിപക്ഷം വിന്യസിച്ചത് മുഖ്യമന്ത്രിയെ അപമാനിക്കാനും കയ്യേറ്റം ചെയ്യാനുമുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്നാണ് മൊഴിയിൽ പറയുന്നത്.
അവരുടെ അക്രമത്തിൽ നിന്നു മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണു ഭരണപക്ഷത്തെ എംഎൽഎമാരായ ശിവദാസൻനായരും എം.എ.വാഹിദും ശ്രമിച്ചത്. സഭ നടക്കുമ്പോൾ പ്രതിപക്ഷ എംഎൽഎമാർ ചട്ടങ്ങൾക്കു വിരുദ്ധമായി തങ്ങളുടെ സീറ്റ് വിട്ട് ഭരണകക്ഷി ബെഞ്ചിലെത്തിയാണ് അതിക്രമങ്ങൾ നടത്തിയതെന്നും ഭരണകക്ഷി എംഎൽഎമാർ തങ്ങളുടെ ബെഞ്ചുകളിൽ തന്നെയായിരുന്നുവെന്നും മൊഴിയിൽ പറയുന്നു.പ്രതിപക്ഷം നടത്തിയ അഴിഞ്ഞാട്ടവും അതിക്രമവും ആസൂത്രിതമായിരുന്നു. അതിക്രമങ്ങൾ നടന്നതെല്ലാം സ്പീക്കറുടെ ഡയസിലും ഭരണകക്ഷി ബെഞ്ചുകളിലുമാണ്. എന്തുവന്നാലും കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവടക്കമുള്ള നേതാക്കൾ തലേദിവസം പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടുതന്നെ തിരക്കഥ തയാറാക്കിയാണ് അക്രമം നടത്തിയതെന്നു ക്രൈംബ്രാഞ്ചിനു നൽകിയ മൊഴിയിൽ കെ.സി.ജോസഫ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് നിയമസഭാ കയ്യാങ്കളി കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രഞ്ച് കോടതിയില്‍ സമർപിച്ചു. ആറ് എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരേയാണ് റിപ്പോര്‍ട്ട്. കേസില്‍ പുതിയ പ്രതികള്‍ ഇല്ല. 11 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റ വനിതാ എംഎല്‍എമാരുടെ മൊഴിയില്‍ പ്രത്യേകം കേസെടുക്കാനും ക്രൈംബ്രാഞ്ച് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.നിയമസഭാ കൈയ്യാങ്കളി കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കേയാണ് കഴിഞ്ഞ ജൂലായില്‍ കേസില്‍ തുടരന്വേഷണം ആവശ്യമാണെന്ന് കാട്ടി ക്രൈംബ്രാഞ്ച് കോടതിയില്‍ ഹര്‍ജി നല്‍കിയത്. രണ്ടുമാസത്തിനിടെ തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്ന ഉപാധിയോടെയാണ് കോടതി അന്വേഷണത്തിന് അനുമതി നല്‍കിയത്. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള സർക്കാരിന്‍റെ തന്ത്രമാണ് ക്രൈംബ്രാഞ്ചിന്‍റെ ഹർജിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുത്.
തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട ക്രൈംബ്രാഞ്ചിന് പുതുതായി ഒന്നും കണ്ടെത്താനായിട്ടില്ല. നിലവിലുള്ള ആറ് എല്‍ഡിഎഫ് നേതാക്കളല്ലാതെ പുതിയ പ്രതികളാരെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല.11 സാക്ഷികളുടെ മൊഴികളാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുള്ളത്. സംഘര്‍ഷത്തില്‍ തങ്ങള്‍ക്ക് പരിക്കേറ്റെന്ന് ചൂണ്ടിക്കാട്ടി മുന്‍ എംഎല്‍എ ബിജിമോള്‍ അടക്കമുള്ളവര്‍ നരേത്തെ രംഗത്തെത്തിയിരുന്നു. സ്പീക്കറുടെ കസേര, ഇ.പി. ജയരാജന്റെയും കെ.ടി. ജലീലിന്റെയും നേതൃത്വത്തിൽ എടുത്തു താഴെയിട്ടു. കെ അജിത്ത്, സി.കെ.സദാശിവൻ, കെ. കുഞ്ഞഹമ്മദ് മാസ്റ്റർ, വി. ശിവൻകുട്ടി എന്നിവർ ഡയസിൽ ഉണ്ടായിരുന്ന പൊതുമുതൽ നശിപ്പിച്ചു. ഇതെല്ലം ജനം കണ്ടു കൊണ്ട് ഇരിക്കുകയാണ്. നിയമസഭാ പോലുള്ള നിയമ മന്ദിരത്തിലാണ് . ഇത്രയും നാടകങ്ങൾ അരങ്ങേറിയത് എന്നോർക്കണം. അന്ന് അവിടെ കിടന്നു താണ്ഡവം നടത്തിയ പലരും ഇന്ന് അതെ സഭയിൽ മന്ത്രി ആയി കൊണ്ട് ഇരിക്കുകയാണ്.
https://www.facebook.com/Malayalivartha


























