പിണറായി ബിനോയിയെ വിളിച്ചു; ഇടതുമുന്നണിയിൽ ഭിന്നത നിലമ്പൂരിലേക്ക് സി പി ഐ ഇല്ല ...

ഭാരത് മാതാ വിളിയില്‍ സിപിഐയെ തള്ളി സിപിഎം രംഗത്ത് വരില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു ഇപ്പോൾ ഇക്കാര്യത്തിൽ ഒരു ചർച്ചയ്ക്കും സിപിഐ ഇല്ല ഗോവിന്ദൻ മാഷ് സിപിഐക്കെതിരെ പറയുമെന്ന് കരുതുന്നില്ല രാജ് ഭവൻ ഫോട്ടോ വിവാദത്തില്‍ ുള്‍പ്പെടെ, മുഖ്യമന്ത്രി ഏതെല്ലാം വിഷയത്തിൽ അഭിപ്രായം പറയണമെന്ന സ്വാതന്ത്ര്യം അദ്ദേഹത്തിന് വിട്ടുകൊടുക്കണം സിപിഎം അഭിപ്രായം പാർട്ടി ജനറൽ സെക്രട്ടറിയും മന്ത്രിമാരും പറഞ്ഞു കഴിഞ്ഞു. ഇനിയും സംശയങ്ങൾ ഉണ്ടെങ്കിൽ അത് ദുരുദ്ദേശപരമാണ് ഇരു പാര്‍ട്ടികളും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ല. സി പി ഐയിൽ വിഭാഗീയതയില്ല
ഭാരത് മാതാ വിളിയിൽ സംവാദം വേണമെങ്കിൽ പിന്നീട് ആകാം സമയം വരുമ്പോൾ അനിവാര്യം എങ്കിൽ സംവാദം പിന്നീടാകാം ഇപ്പോൾ അതിനില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
മന്ത്രിമാരും ഇടത് നേതാക്കളും ഗവർണ്ണറെ വിമർശിക്കുമ്പോഴും മുഖ്യമന്ത്രി വിവാദത്തിൽ മൗനം തുടരുകയാണ്. രാജ്ഭവനിൽ ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തിയെ രാജ്ഭവനിൽ പ്രസംഗിക്കാൻ ക്ഷണിച്ചതിൽ വൈകി വിമർശിച്ച മുഖ്യമന്ത്രി ഗവർണ്ണറെ രേഖാമൂലം എതിർപ്പ് അറിയിച്ചിരുന്നില്ല.
മുഖ്യമന്ത്രിക്ക് ഗവർണ്ണറോട് മൃദുസമീപനമാണെന്നാണ് പ്രതിപക്ഷ ആരോപണം. ഭാരതാംബ വിവാദത്തിൽ ഗവർണ്ണറെ മുഖ്യമന്ത്രി എതിർപ്പ് അറിയിക്കണമെന്നാണ് ആവശ്യം. എന്നാൽ, സർക്കാർ അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്നാണ് രാജ്ഭവന്‍റെ അഭിപ്രായം. ചിത്രം മാറ്റില്ലെന്ന് ഉറച്ച നിലപാടെടുക്കുന്ന ഗവർണ്ണർക്ക് സർക്കാർ സമീപനത്തിൽ അതൃപ്തിയുണ്ട്.
രാജ്ഭവനിൽ പരിസ്ഥിതി ദിനാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർ പ്രതികരിച്ചു.. രാജ്ഭവനിലെ വേദിയിൽ ഭാരതാംബയുടെ ചിത്രംവെച്ചതിനെ തുടർന്ന് പരിപാടി കൃഷിമന്ത്രി പി.പ്രസാദ് ബഹിഷ്കരിച്ചിരുന്നു. പിന്നാലെ സർക്കാർ പരിപാടി റദ്ദാക്കുകയും ചെയ്തു. മന്ത്രി ഭാരതാംബയുടെ ചിത്രം മാറ്റാൻ ആവശ്യപ്പെട്ടെന്ന് പറഞ്ഞ ഗവർണർ പക്ഷേ അത് മാറ്റാൻ കഴിയില്ലെന്നും പറഞ്ഞു. മാതൃഭൂമി സീഡിന്റെ പരിസ്ഥിതിദിന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഗവർണർ വിവാദത്തോട് പ്രതികരിച്ചത്.
'ചിത്രം മാറ്റിവെയ്ക്കാൻ പറ്റില്ലെന്ന് അറിയിച്ചതുകൊണ്ടാണ് മന്ത്രി എത്താത്തത്. ഇത് എന്ത് ചിന്താഗതിയാണ്. പരിസ്ഥിതിദിന പരിപാടിയേക്കാൾ വലുത് മറ്റെന്താണ്. ഭാരതാംബ രാജ്യത്തിന്റെ അടയാളമാണ്. അത് മാറ്റാൻ കഴിയില്ല' ഗവർണർ പറഞ്ഞു.
സർക്കാർ പരിപാടിക്ക് ഉൾപ്പെടുത്താൻ കഴിയാത്ത മാറ്റമാണ് ഉണ്ടായത്. അത് അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പി.പ്രസാദ് പരിപാടി ബഹിഷ്കരിച്ചതിനെക്കുറിച്ച് പറഞ്ഞിരുന്നു. ഭാരതാംബയുടെ ചിത്രം മാറ്റാൻ ഗവർണറോട് ആവശ്യപ്പെട്ടെങ്കിലും അത് ബുദ്ധിമുട്ടാണെന്ന് അദ്ദേഹം അറിയിച്ചെന്നും മന്ത്രി പറയുകയുണ്ടായി.
'ഭാരതാംബയുടെ ചിത്രം മാറ്റാൻ ബുദ്ധിമുട്ടാണെന്ന് ഗവർണർ അറിയിച്ചു. ഭരണഘടനാവിരുദ്ധമായ കാര്യമാണിത്. എല്ലാവരെയും ഒരുപോലെ കാണണമെന്ന് പറയുന്നിടത്ത് മത, രാഷ്ട്രീയ ചിഹ്നനങ്ങൾ ഉപയോഗിക്കാൻ പാടില്ല. ഭരണഘടനാ ഉത്തരവാദിത്വം നിറവേറ്റേണ്ടയാളാണ് ഗവർണർ' മന്ത്രി പറഞ്ഞു.
മന്ത്രിയെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇത് അപകടകരമായ സൂചനയാണെന്നും തെറ്റായ സമീപനമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കാവിവത്കരിക്കാൻ ഭരണഘടനാ വിരുദ്ധമായ നീക്കങ്ങൾ നടക്കുന്നു. ഏത് ഭാരതാംബ?. ഭാരതാംബ എന്ന ഔദ്യോഗിക ചിഹ്നം എവിടെയെങ്കിലും ഉണ്ടോയെന്നും എംവി ഗോവിന്ദൻ ചോദിച്ചു. അന്തസുറ്റ നിലപാടാണ് മന്ത്രി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എന്നാൽ മുഖ്യമന്ത്രി ഗോവിങനെ തള്ളിയതോടെ ഗോവിന്ദൻ കാലുമാറി. മുഖ്യമന്ത്രിയുടെ ശാസന ഏറ്റെന്ന് ചുരുക്കം. ബിനോയ് വിശ്വം സി പി ഐ ജനറൽ സെക്രട്ടറിയായതോടെ ഇതാണ് അവസ്ഥ. പാർട്ടിയുടെ യാത്രകളൊക്കെ ആദർശങ്ങൾക്ക് പിന്നാലെയാണ്. ബിനോയ് സി പിഎമ്മിന് വഴങ്ങുന്ന പ്രകൃതക്കാരനല്ല. സ്വന്തം ഇമേജിന് അപ്പുറം അദ്ദേഹം യാതൊന്നിനും ഒരു വിലയും കൽപ്പിക്കുന്നില്ല. മന്ത്രി രാജനും പ്രസാദും അടങ്ങുന്ന ടീം ബിനോയിയുടെ ബീ ടീമാണ്. ഇവർക്കും ലക്ഷ്യം ഇമേജ് മാത്രമാണ്. സി പിഎമ്മിന്റെ നിർദ്ദേശ പ്രകാരമാണ് രാജ്ഭവനിലേക്ക് പരിസ്ഥിതി ദിനാഘോഷം മാറ്റിയത്. ഗവർണറുമായി സർക്കാരിനുള്ള ലെയ്സൻ വർധിപ്പിക്കാനുള്ള ശ്രമമായിരുന്നു പിന്നിൽ. പരിപാടിക്ക് രണ്ടു ദിവസം മുമ്പ് രാജ്ഭവനിലെത്തിയ സർക്കാർ ജീവനക്കാർ ഭാരതാംബ വിവാദമാകാൻ സാധ്യതയുണ്ടെന്ന് മന്ത്രിയെ അറിയിച്ചിരുന്നു എന്നാണ് വിവരം.എന്നാൽ മന്ത്രി അവസാന നിമിഷം പ്രശ്നമുണ്ടാക്കി. വേദിയിലെ ചിത്രത്തെച്ചൊല്ലിയുള്ള വിവാദത്തിന് പിന്നാലെയാണ് രാജ്‌ഭവനിലെ പരിസ്ഥിതി ദിനാഘോഷം കൃഷിമന്ത്രി ബഹിഷ്‌കരിച്ചത്. ആർഎസ്‌എസ് ഉപയോഗിക്കുന്ന തരത്തിലുള്ള ഭാരതാംബ ചിത്രം വേദിയിൽ സ്ഥാപിച്ചതിനെച്ചൊല്ലിയായിരുന്നു തർക്കം. ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവർണർ ആർ.വി. അർലേക്കർ വഴങ്ങിയില്ല.ഗവർണറുടെ വസതിയിൽ ആരുടെ ചിത്രം സ്ഥാപിക്കണമെന്ന് തീരുമാനിക്കുന്നത് ഗവർണറാണ്. സർക്കാർ പരിപാടി രാജ്ഭവനിൽ നടത്താൻ തീരുമാനിച്ചത് സർക്കാരാണ്. ഗവർണറല്ല. ചിത്രം മാറ്റാതെ വന്നപ്പോഴാണ് കൃഷിമന്ത്രി പരിപാടി ബഹിഷ്‌കരിച്ചത്.പരിസ്ഥിതി ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാജ്‌ഭവനിൽ നടത്താനായിരുന്നു സർക്കാർ നിശ്ചയിച്ചിരുന്നത്. രാജ്‌ഭവനിലെ പ്രധാന ഹാളിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ഇതിന്റെ തയ്യാറെടുപ്പുകൾ വിലയിരുത്താനായി കൃഷി വകുപ്പ് ഉദ്യോഗസ്ഥർ രാജ്‌ഭവനിലെത്തിയിരുന്നു. ഹാളിലുണ്ടായിരുന്ന ഭാരതാംബയുടെ ചിത്രം ഇവരുടെ ശ്രദ്ധയിൽപ്പെട്ടു. ഗവർണർ ആർ.വി. അർലേക്കർ ചുമതലയേറ്റതിനുശേഷമായിരുന്നു ഈ ചിത്രം രാജ്‌ഭവനിൽ സ്ഥാപിച്ചത്. വേദിയിൽ നിന്ന് ചിത്രം നീക്കണമെന്ന് ഉദ്യോഗസ്ഥർ ഇന്ന് രാവിലെ രാജ്‌ഭവനോട് ആവശ്യപ്പെട്ടു. എന്നാൽ ഗവർണർ ഇതിന് വഴങ്ങിയില്ല. തുടർന്ന് പരിപാടി ഉപേക്ഷിക്കുന്നതായി കൃഷി വകുപ്പ് അറിയിക്കുകയായിരുന്നു. എന്നാൽ സ്വന്തം നിലയിൽ പരിപാടി നടത്താനായിരുന്നു രാജ്‌ഭവന്റെ തീരുമാനം.പരിസ്ഥിതി ദിനാഘോഷ പരിപാടി രണ്ടായി നടത്താനാണ് പിന്നീട് തീരുമാനമെടുത്തത്. സംസ്ഥാനതല ഉദ്ഘാടനം ദർബാർ ഹാളിൽ നടത്താൻ കൃഷി വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇതിനിടെ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുകയും കൃഷിമന്ത്രിയുമായി സംസാരിച്ചതിനുപിന്നാലെ ദർബാർ ഹാളിലേയ്ക്ക് പരിപാടി മാറ്റുകയും ചെയ്തു. മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്ന് പരിപാടിയിൽ ചീഫ് സെക്രട്ടറിയും പങ്കെടുത്തു. രാജ്‌ഭവനിൽ വൃക്ഷതൈ നട്ടുകൊണ്ട് ഗവർണറും മറ്റൊരു പരിപാടി നടത്തി. കേക്കുമായി ക്ലിഫ് ഹൗസിലെത്തി ഗവർണർ നടത്തിയ നയതന്ത്രത്തിൽ പിണറായി സംപ്രീതനായി നിൽക്കുമ്പോഴാണ് സി പി ഐ ഉടക്കുണ്ടാക്കിയത്. ഗവർണർ വളരെ മാന്യമായി ഇടപെടുന്നയാളാണ്.മുൻ ഗവർണറെ പോലെ അദ്ദേഹം ഉരുളക്ക് ഉപ്പേരി പോലെ മറുപടി പറയുന്ന ഒരാളല്ല. അങ്ങനെയുള്ള ഒരാളെ പിണക്കേണ്ടതില്ലെന്ന അഭിപ്രായമാണ് പിണറായിക്കുള്ളത്. സി പി ഐ വിവാദത്തിന് തിരി കൊളുത്തിയപ്പോൾ തന്നെ മുഖ്യമന്ത്രി ഇടതുമുന്നണി കൺവീനറെ വിളിച്ച് തന്റെ നിലപാട് അറിയിച്ചിരുന്നു. എന്നാൽ ടി പി. രാമകൃഷ്ണന്റെ വാക്കുകൾക്ക് സി പി ഐ മുഖവില പോലും നൽകിയില്ല. അപ്പോൾ തന്നെ സംഭവിക്കാൻ പോകുന്ന അപകടം സി പി എം മനസിലാക്കിയിരുന്നു.ഇതിനിടയിൽ വിഷയം മാധ്യമങ്ങളെയെല്ലാം അറിയിച്ച് കൃഷിമന്ത്രി താറുമാറാക്കി. എത്രയും വേഗം വിവാദം ഇല്ലാതാക്കണമെന്ന് സി പി എം ആഗ്രഹിച്ചെങ്കിലും നടന്നില്ല. ഗവർണർക്കാകട്ടെ താൻ അപമാനിക്കപ്പെട്ടു എന്ന ഫീലിംഗാണുള്ളത്. ഇത് സർക്കാരിന് ദോഷം ചെയ്യും. 1873-ൽ കിരൺ ചന്ദ്ര ബാനർജി എഴുതിയ ‘ഭാരത് മാതാ’ എന്ന ബംഗാളി നാടകത്തിലാണ് ആദ്യമായി ഒരു മാതൃദേവത സങ്കൽപ്പത്തെ കുറിച്ച് കേൾക്കുന്നത്. 1770-ലെ ബംഗാൾ ക്ഷാമത്തെ കുറിച്ചും, ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ കലാപം നടത്താൻ ഈ മാതൃദേവത സങ്കൽപ്പം ആളുകളെ എങ്ങനെ പ്രേരിപ്പിച്ചു എന്നതിനെക്കുറിച്ചും ഈ നാടകത്തിലൂടെ കാണിച്ചു.
1882-ൽ ബംഗാളി കവിയും പത്രപ്രവർത്തകനുമായ ബങ്കിം ചന്ദ്ര ചതോപാധ്യായ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലെ സന്യാസി കലാപത്തിന്റെ പശ്ചാത്തലത്തിൽ “ആനന്ദമഠം” എന്ന ചരിത്ര നോവൽ പ്രസിദ്ധീകരിച്ചു. സന്യാസിമാർ ചെയ്തതുപോലെ കൊളോണിയൽ ഭരണത്തിനെതിരെ പോരാടാൻ ദേശീയവാദികളുടെ പുത്തൻ തലമുറയെ പ്രചോദിപ്പിക്കുന്ന ഒരു തൽക്ഷണ ക്ലാസിക് ആയി ഈ നോവൽ മാറി. അങ്ങനെ നിരവധി ദേശീയവാദികൾ “ആനന്ദമഠത്തിലെ” കവിത പാടി തൂക്കുമരത്തിലേക്ക് നടന്ന് പോയി, അത് പിന്നീട് ഇന്ത്യയുടെ ദേശീയ ഗാനമായി മാറി – ‘വന്ദേമാതരം’.
ബംഗാൾ നവോത്ഥാന കാലത്ത് ഭാരത് മാതാവിനോട് സമാനമായ “ബോംഗോ മാതാ” എന്ന സങ്കൽപം ഉയർന്നു വന്നു. അതിന്റെ വിശാലമായ ദേശീയ ആകർഷണം, പിന്നീട് മുഴുവൻ ഇന്ത്യയെയും പ്രതീകപ്പെടുത്തുന്ന “ഭാരത് മാത” എന്ന പേര് സ്വീകരിക്കുന്നതിലേക്ക് നയിച്ചു. 1905-ൽ, അന്നത്തെ വൈസ്രോയി ആയിരുന്ന ലോർഡ് കഴ്സൺ, ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം ഉപയോഗിച്ച് ബംഗാളിനെ രണ്ട് ഭാഗങ്ങളായി വിഭജിക്കാൻ തീരുമാനിച്ചു. കിഴക്കൻ ഭാഗം മുസ്ലീങ്ങൾക്കും പടിഞ്ഞാറൻ ഭാഗം ഹിന്ദുക്കൾക്കും. ബ്രിട്ടീഷുകാർക്കെതിരെ പോരാടുന്നത് മറന്ന് പരസ്പരം പോരടിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. രബീന്ദ്രനാഥ് ടാഗോർ ഇതിനെ ശക്തമായി എതിർക്കുകയും ബംഗാൾ വിഭജനത്തിനെതിരായ പ്രസ്ഥാനത്തിന് നേതൃത്വം നൽകുകയും മുസ്ലീങ്ങൾക്ക് രാഖി കെട്ടി സാഹോദര്യത്തിന്റെ സന്ദേശം നൽകുകയും ചെയ്തു.
തുടർന്ന് അബനീന്ദ്രനാഥ ടാഗോർ, ബ്രിട്ടീഷ് ഭരണത്തിനെതിരെ ജനങ്ങൾക്കിടയിൽ ദേശീയ വികാരം ഉയർത്താൻ “ബോംഗോ മാതാവിന്റെ” ചിത്രം വരച്ചു. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ദേശീയ ഗാനം മനസ്സിൽ വെച്ചാണ് അബീന്ദ്രനാഥ് ഈ ചിത്രം വരച്ചത്. അബനീന്ദ്രനാഥ ടാഗോറിന്റെ “ഭാരത് മാതാ” എന്ന ചിത്രരചനയുടെ ഉത്ഭവം 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യയുടെ സാമൂഹിക-രാഷ്‌ട്രീയ, സാംസ്കാരിക പശ്ചാത്തലത്തിൽ വേരൂന്നിയതാണ്. ഭാരതീയ കലകളെ പ്രോത്സാഹിപ്പിക്കുകയും നമ്മുടെ ആധികാരിക ശൈലി വീണ്ടെടുക്കാൻ സ്ത്രീകളെ തയ്യാറാക്കുന്നതിനും വേണ്ടി അബീന്ദ്രനാഥ ടാഗോർ സ്ഥാപിച്ചതാണ് ബംഗാൾ സ്കൂൾ ഓഫ് ആർട്ട്. ആ കാലഘട്ടത്തിലാണ് അദ്ദേഹം ഭാരതമാതാവിന്റെ ചിത്രം വരയ്‌ക്കുന്നത്.
സാധാരണ കണ്ടിരുന്ന ഇന്ത്യൻ ദേവതകളുടെ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു അത് . ബംഗാളി ശൈലിയിൽ കാവി നിറത്തിലുള്ള സാരി ധരിച്ച, ലളിതവും ദൈവികവുമായ ഒരു സ്ത്രീയുടെ രൂപം. അലങ്കാരങ്ങളൊന്നുമില്ലെങ്കിലും, അവർക്ക് അപാരമായ ശക്തി തോന്നിക്കുമായിരുന്നു. ദൈവത്തെപ്പോലെയല്ല , മറിച്ച് ഒരു പരമ്പരാഗത ഇന്ത്യൻ സ്ത്രീയെപ്പോലെയാണ് കാണപ്പെട്ടത്. അവരുടെ ഒന്നിലധികം കൈകളും തലയ്‌ക്ക് ചുറ്റുമുള്ള പ്രഭാവലയവുമാണ് അവർക്ക് ഒരു ദിവ്യ രൂപം നൽകിയത്. അവരുടെ നാല് കൈകളിൽ, ഒന്നിൽ രുദ്രാക്ഷ മാല മറ്റൊന്നിൽ വെളുത്ത തുണി മൂന്നാമത്തേതിൽ നെൽക്കറ്റ നാലാമത്തേതിൽ ഒരു താളിയോല എന്നിവ പിടിച്ചിരുന്നു.
സ്വാതന്ത്ര്യ സമര കാലഘട്ടത്തിലും, സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷവുമൊക്കെ “ഭാരത് മാതാ കീ ജയ്” എന്ന് വിളിച്ചു തുടങ്ങി. നമ്മൾ ജയിക്കുമ്പോഴും, തളരുമ്പോൾ ഊർജ്ജം പകരാനും ആ മുദ്രാവാക്യം താങ്ങായി. മതങ്ങൾക്കും, ഭാഷയ്‌ക്കുമൊക്കെ അപ്പുറം സ്വന്തം മാതൃരാജ്യത്തെ സ്‌നേഹിക്കാനുള്ള അവകാശമുണ്ട് ഓരോ പൗരനും. ഒരു കാലഘട്ടത്തെ അതിജീവിച്ച, നമ്മുടെ തലമുറയെ ആത്മബോധത്തോടെ ജീവിക്കാൻ പഠിപ്പിച്ച, നമ്മുടെ പൂർവ്വികരുടെ ശക്തിയും വഴികാട്ടിയും ആയിരുന്നു ഭാരതമാതാവ്. ആ ആശയം കാലങ്ങളിൽ കൂടുതൽ ശക്തി പ്രാപിക്കട്ടെ, വരും തലമുറക്കാർക്ക് ഊർജ്ജമാവാൻ കഴിയട്ടെ. സ്വാമി വിവേകാനന്ദൻ പറഞ്ഞത് പോലെ, ഭാരതമാതാവാണ് നമ്മുടെ ഒരേയൊരു ദൈവം. എന്നാൽ ഇതൊന്നും പറഞ്ഞാൽ സി പി ഐക്ക് മനസിലാവില്ല. കാരണം സി പി ഐയുടെ ശുതു സി പി എം ആണ്. നിലമ്പൂരിൽ സി പി എം തോൽക്കേണ്ടത് സി പി ഐയുടെ കൂടി ആവശ്യമാണ്. തങ്ങളുടെ സ്ഥാനാർത്ഥിയെ തോൽപ്പിച്ച ഡി ജി പി എം ആർ.അജിത് കുമാറിനെ കൈയയച്ച് സഹായിക്കുന്ന പിണറായിക്ക് സ്വരാജിന്റെ തോൽവിയി ലൂടെ ഒരു പണി കൊടുക്കുക എന്ന ലക്ഷ്യം മാത്രമാണ് സി പി ഐക്കുള്ളത്.ഇത് മുഖ്യമന്ത്രി അടക്കമുള്ള എല്ലാ സി പി എം നേതാക്കൾക്കുമറിയാം. അതുകൊണ്ടാണ് നിലമ്പൂരിൽ തോറ്റാൻ ഉത്തരവാദി സി പി ഐ ആണെന്ന് സി.പി.എം. പറയുന്നത്.
https://www.facebook.com/Malayalivartha