ഇറാനില്‍ വന്‍ ആക്രമണം നടത്തി ഇസ്രായേല്‍..ഓപ്പറേഷൻ റൈസിങ് ലയൺ’ ആണ് ഇറാനെതിരെ നടക്കുന്നതെന്നും... ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമൻ നെതന്യാഹു ഔദ്യോഗികമായി സ്ഥിരീകരിച്ചു..

റാനില്‍ വന്‍ ആക്രമണം നടത്തി ഇസ്രായേല്‍. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ നിരവധി ഇടങ്ങള്‍ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ബോംബാക്രമണങ്ങള്‍ നടത്തിയെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. . ഇസ്രയേൽ എയർഫോഴ്സ് വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആദ്യ ആക്രമണം.
അതേസമയം ഇറാനെതിരെ നടന്ന ആക്രമണം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമൻ നെതന്യാഹു ഔദ്യോഗികമായി സ്ഥിരീകരിച്ചു. ‘ഓപ്പറേഷൻ റൈസിങ് ലയൺ’ ആണ് ഇറാനെതിരെ നടക്കുന്നതെന്നും ഇസ്രയേൽ മാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണ് മുന്നറിയിപ്പ് നല്‍കിയത്. ഇതിന് പിന്നാലെയാണ് ഇറാനെതിരെ ഇസ്രായേല്‍ ആക്രമണം തുടങ്ങിയതും. ആക്രമണത്തോട് ഇറാന്‍ എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി അറിയേണ്ടത്.
ഇറാനില്‍ ഇസ്രായേല്‍ ആക്രമണമുണ്ടാകുമെന്ന ഇന്റലിജിന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലുള്ള നയന്തന്ത്ര പ്രതിനിധികളെ ഭാഗികമായി പിന്‍വലിക്കാനും അമേരിക്ക തയ്യാറെടുത്തിരുന്നു. പ്രാദേശിക സുരക്ഷാ ആശങ്കകള്‍ ഉയരുന്നതിനാല്‍ ഇറാഖിലെ എംബസിയില്‍ നിന്നും മിഡില്‍ ഈസ്റ്റിലുടനീളമുള്ളമറ്റ് സ്ഥലങ്ങളില്‍ നിന്നും യുഎസ് ഉദ്യോഗസ്ഥരുടെ ആശ്രിതര്‍ക്ക് തിരിച്ചുവരാന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അനുവാദം നല്‍കി. ഇറാനുമായി ആണവ കരാര്‍ പ്രതീക്ഷകള്‍ മങ്ങുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് സുരക്ഷാ അന്തരീക്ഷം ഉയര്‍ന്നത്.
സ്വദേശത്തും വിദേശത്തും അമേരിക്കക്കാരെ സുരക്ഷിതമായി നിലനിര്‍ത്തുക എന്ന പ്രതിജ്ഞാബദ്ധതയുടെ അടിസ്ഥാനത്തിലാണ് ബാഗ്ദാദിലെ യുഎസ് എംബസിയില്‍ നിന്ന് അത്യാവശ്യമില്ലാത്ത എല്ലാ ഉദ്യോഗസ്ഥരെയും തിരിച്ചുവരാന്‍ ഉത്തരവിട്ടതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha