ഇ.ഡി നടത്തിയ റെയ്ഡിന് പിന്നാലെ കൊച്ചി ഇ.ഡി ഓഫിസിന് കനത്ത സുരക്ഷ ഏർപ്പെടുത്തി... സി.ഐ.എസ്.എഫിന്റെ സുരക്ഷക്ക് പുറമേ 25 ഓളം പൊലീസ് ഉദ്യോഗസ്ഥരും....

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി നടത്തിയ റെയ്ഡിന് പിന്നാലെ കൊച്ചി ഇ.ഡി ഓഫിസിന് കനത്ത സുരക്ഷ. സി.ഐ.എസ്.എഫിന്റെ സുരക്ഷക്ക് പുറമേ 25 ഓളം പൊലീസ് ഉദ്യോഗസ്ഥരാണ് ഒരേസമയം സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്.
തിരുവനന്തപുരം ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ വർധിപ്പിച്ചത്. കഴിഞ്ഞദിവസം അപ്രതീക്ഷിതമായിട്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ വീടുകളിൽ ഇ.ഡി റെയ്ഡ് നടന്നത്.
പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് റെയ്ഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ വലിയ പ്രതിഷേധവും ആക്രമണവുമാണുണ്ടായത്. ഇ.ഡി ഉദ്യോഗസ്ഥർ വാഹനത്തിൽ പുറത്തേക്കിറങ്ങവേ പുറത്തുനിന്നിരുന്ന പ്രവർത്തകർ രോഷാകുലരാവുകയും കാറിന്റെ ചില്ല് അടിച്ചുതകർക്കുകയും ചെയ്തു. ആക്രമണത്തിൽ ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ ഇ.ഡി ഉദ്യോഗസ്ഥർ തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
"https://www.facebook.com/Malayalivartha























