ഇനി മുതൽ ക്രമസമാധാന പരിപാലനത്തിൽ നിന്ന് പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഇനി മുതൽ ക്രമസമാധാന പരിപാലനത്തിൽ നിന്ന് പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് നിർദ്ദേശം നൽകി.
പുതിയ തലമുറയ്‌ക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ബ്ലോക്ക്‌ചെയിൻ ഇൻഫ്രാസ്ട്രക്ചർ എന്നിവ നിർമ്മിക്കാനും അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. അഗർവുഡ്, വിദേശ വ്യാപാരം, ഹെൽത്ത് ടൂറിസം എന്നിവയിൽ വടക്കുകിഴക്കൻ മേഖലയുടെ സാധ്യതകൾ വിപണനം ചെയ്യാൻ നിർദ്ദേശം നൽകിയതായും അമിത് ഷാ.
ഷില്ലോങ്ങിൽ നടന്ന നോർത്ത് ഈസ്റ്റേൺ കൗൺസിലിന്റെ 73ാമത് പ്ലീനറി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി. നരേന്ദ്ര മോദി സർക്കാർ വടക്കുകിഴക്കൻ മേഖലയിലെ അക്രമങ്ങളുടെ യുഗത്തിന് അറുതി വരുത്തിയെന്നും തർക്കങ്ങളുടെ കേന്ദ്രമായിരുന്ന ഈ പ്രദേശത്തെ അവസരങ്ങളുടെ കേന്ദ്രമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
"https://www.facebook.com/Malayalivartha
























