പുതിയ നിയമം കുടുക്കി മണിക്കൂറിൽ 153 KM വേഗം പ്രവാസി ഡ്രൈവറെ നാടുകടത്തും ഇപ്പോഴത്തെ നിയമം ഇങ്ങനെ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിന്
അനുവദനീയമായ വേഗത പരിധി ലംഘിച്ച് അതിവേഗത്തിൽ വാഹനം ഓടിച്ച പ്രവാസി എൻജിനീയറെ കുവൈത്തിൽ നിന്ന് നാടുകടത്താൻ ഉത്തരവ്. മണിക്കൂറിൽ 150 കിലോമീറ്ററിലധികം വേഗതയിൽ വാഹനം ഓടിക്കുന്ന പ്രവാസികളെ രാജ്യത്തുനിന്ന് നാടുകടത്തുമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിയമപ്രകാരമുള്ള ആദ്യ നടപടികളിലൊന്നാണിത്.
കുവൈറ്റിൽ മണിക്കൂറിൽ 150 കിലോമീറ്ററിലധികം വേഗതയിൽ വാഹനം ഓടിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ഇത് ശ്രദ്ധയിൽപ്പെട്ടാൽ പ്രവാസികളെ രാജ്യത്തുനിന്ന് നേരിട്ട് നാടുകടത്താൻ (Deportation) കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി ഉത്തരവിട്ടിട്ടുണ്ട്.
ഒരു ഫോർ വീൽ വാഹനം മണിക്കൂറിൽ 153 കിലോമീറ്റർ വേഗതയിൽ ഓടിച്ചതിനാണ് അറബ് വംശജനായ എൻജിനീയറെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. താൻ വേഗ പരിധി ലംഘിച്ചതായി ട്രാഫിക് റിപ്പോർട്ടിൽ ഇയാൾ സമ്മതിച്ചെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവുകളെയും കർശന നിർദ്ദേശങ്ങളെയും കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നാണ് ഇയാൾ വാദിച്ചത്. എന്നാൽ ഈ വാദം തള്ളിയ അധികൃതർ ഇയാളെ നാടുകടത്തൽ വിഭാഗത്തിലേക്ക് മാറ്റി. വരും ദിവസങ്ങളിലോ മണിക്കൂറുകൾക്കകമോ ഇയാളെ സ്വന്തം നാട്ടിലേക്ക് കയറ്റിവിടുമെന്നാണ് സുരക്ഷാ വൃത്തങ്ങൾ നൽകുന്ന സൂചന. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി ഏർപ്പെടുത്തിയ പുതിയ ട്രാഫിക് നിർദ്ദേശങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കുമെന്ന ശക്തമായ മുന്നറിയിപ്പാണ് മന്ത്രാലയം നൽകുന്നത്.
മണിക്കൂറിൽ 150 കിലോമീറ്ററോ അതിൽ കൂടുതലോ വേഗതയിൽ പോകുന്ന പ്രവാസികൾക്ക് യാതൊരു ഇളവും ലഭിക്കില്ല:
150 km/h-ന് മുകളിൽ: ട്രാഫിക് പിഴ, വാഹനം പിടിച്ചെടുക്കൽ (Impoundment), ഒപ്പം നാടുകടത്തൽ.
170 km/h-ന് മുകളിൽ: വാഹനം കണ്ടുകെട്ടുകയും അടിയന്തരമായി നാടുകടത്തുകയും ചെയ്യും.
200 km/h-ന് മുകളിൽ: കടുത്ത നിയമനടപടികൾക്ക് ശേഷം നാടുകടത്തും
സ്വദേശി പൗരന്മാർക്ക് വേഗത കൂടുന്നതിനനുസരിച്ച് ശിക്ഷയുടെ കാഠിന്യം ഏറും:
150 km/h-ന് മുകളിൽ: ട്രാഫിക് പിഴയും വാഹനം താൽക്കാലികമായി പിടിച്ചെടുക്കലും.
170 km/h-ന് മുകളിൽ: പിഴയ്ക്കും വാഹനം പിടിച്ചെടുക്കലിനും പുറമെ നിയമനടപടികൾക്കായി കസ്റ്റഡിയിൽ സൂക്ഷിക്കും.
200 km/h-ന് മുകളിൽ: ട്രാഫിക് കേസ് ചാർജ് ചെയ്ത് ജയിൽ ശിക്ഷയ്ക്കായി കോടതിയിലേക്ക് റഫർ ചെയ്യും.
കുവൈറ്റിലെ ഭേദഗതി ചെയ്ത ട്രാഫിക് നിയമങ്ങൾ പ്രകാരം, സാധാരണ വേഗപരിധി ലംഘനങ്ങൾക്ക് 70 മുതൽ 150 കുവൈറ്റ് ദിനാർ (KD) വരെ പിഴ ഈടാക്കാം. കോടതിയിലേക്ക് മാറുന്ന കേസുകളിൽ ഇത് 1,000 KD വരെയുള്ള പിഴയായോ 1 മുതൽ 3 വർഷം വരെയുള്ള തടവോ ആയി മാറാം. അടുത്തിടെ 153 km/h വേഗതയിൽ വാഹനം ഓടിച്ച ഒരു പ്രവാസി എഞ്ചിനീയറെ കുവൈറ്റ് അധികൃതർ പിടികൂടി നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
കുവൈറ്റിലെ ഹൈവേകളിലെ പരമാവധി അനുവദനീയമായ വേഗത 120 km/h മാത്രമാണ്. ക്യാമറകളും മൊബൈൽ റഡാറുകളും വഴിയാണ് നിയമലംഘനങ്ങൾ കണ്ടെത്തുന്നത്.
പ്രവാസികൾ അറിഞ്ഞിരിക്കേണ്ട പ്രധാന ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങൾ താഴെ പറയുന്നവയാണ്:
https://www.facebook.com/Malayalivartha
























