നീയൊക്കെ പുഴുത്ത് ചാവുമെടാ..! വെറുത്തേ വിടല്ലേ സാറേ... ഉപ്പുപ്പയെ കൊന്ന പ്രതികൾ വീട്ടിലെത്തി വളഞ്ഞിട്ട് തെറി വിളിച്ച് കൊച്ചുമകൾ

ഹപട്ടാമ്പി കൊടല്ലൂരിൽ 64 കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട തർക്കമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്
ഇക്കഴിഞ്ഞ മെയ് നാലിനാണ് പട്ടാമ്പി കൊടല്ലൂർ പതിയിൽ വീട്ടിൽ 64കാരനായ മുഹമ്മദ് കുട്ടിയെ വീട്ടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.വിദേശത്തുളള ഇളയമകന്റെ വീട്ടിലായിരുന്നു സംഭവം.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകമെന്ന് വ്യക്തമായി.മെയ് മൂന്നിന് രാത്രി മൂന്ന് പേർ ഇയാളെ തേടി സമീപ വീടുകളിൽ എത്തുകയും ഇവരുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ വ്യക്തമാവുകയും ചെയ്തിരുന്നു.ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശങ്കരമംഗലം സ്വദേശികളായ മുഷമ്മദ് റഫീഖ്,സജാത്,തിരുവനന്തപുരം സ്വദെശി റോയ് എന്നിവരെ പോലീസ് അറസ്റ്റ് ചെയതത്.സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടതുമായി ബന്ധപ്പെട്ട് തകർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറഞ്ഞത്.പ്രതികൾ കുറ്റം സമ്മതിക്കുകയും ചെയ്തു.മുഹമ്മദിനെ അറിയുന്നവർ തന്നെയാണ് കൊലക്ക് പിന്നിലും.തുടർന്ന് റിമാൻഡിൽ പോയ പ്രതികളെ കൂടുതൽ തെളിവെടുപ്പിനായാണ് പോലീസ് കസ്‌റ്റെഡിയിൽ വാങ്ങിയത്.തെളിവെടുപ്പിന് ശേഷം അടുത്ത ദിവസം ഇവരെ കോടതിയിൽ
രാകും
https://www.facebook.com/Malayalivartha



























