Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ അസ്വാഭാവിക മരണം അന്വേഷിക്കണമെന്ന വീട്ടുകാരുടെ ആവശ്യത്തിനു പിന്തുണ പ്രഖ്യാപിച്ച് നടന്‍ നിവിന്‍ പോളി

13 MARCH 2017 09:16 AM IST
മലയാളി വാര്‍ത്ത

കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജി(18)യുടെ അസ്വാഭാവിക മരണം അന്വേഷിക്കണമെന്ന വീട്ടുകാരുടെ ആവശ്യത്തിനു പിന്തുണ പ്രഖ്യാപിച്ച് നടന്‍ നിവിന്‍ പോളി. ഇക്കഴിഞ്ഞ അഞ്ചിനു കാണാതായ ഇലഞ്ഞി പെരിയപ്പുറം സ്വദേശിയായ മിഷേല്‍ ഷാജിയുടെ മൃതദേഹം പിറ്റേന്നു കായലില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതിനുപിന്നാലെയാണ് ദുരൂഹത അന്വേഷിക്കണമെന്ന ആവശ്യത്തിനു പിന്തുണയുമായി നിവിന്‍ പോളി രംഗത്തെത്തിയത്. കുടുംബത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും തകര്‍ത്തുകൊണ്ടാണ് മിഷേല്‍ ഷാജിയുടെ മരണം സംഭവിച്ചിരിക്കുന്നത്. അന്വേഷണം വേണമെന്ന കുടുംബത്തിന്റെ നീതിപൂര്‍വകമായ ആവശ്യത്തെ നമുക്കും പിന്തുണയ്ക്കാം. നാം ഉയര്‍ത്തുന്ന ചെറിയ ശബ്ദങ്ങള്‍ ഇക്കാര്യത്തില്‍ സഹായകരമാകും. അധികാരികളേ ഉണരുക.... എന്നാണു നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിപ്പ് ഇട്ടിരിക്കുന്നത്.

ഞാറാഴ്ച വൈകിട്ട് രണ്ട് യുവാക്കള്‍ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. കലൂര്‍ പള്ളിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ പിന്തുടരുന്ന ദൃശ്യങ്ങളാണ് പള്ളിയുടെ സിസിടിവിയില്‍ പതിഞ്ഞത്. പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്ന സമയം ബൈക്കിലെത്തിയ യുവാക്കളെ കണ്ട് മിഷേല്‍ വെപ്രാളപ്പെട്ട് കലൂര്‍ ഭാഗത്തേക്ക് ആദ്യം ഇറങ്ങുകയും പിന്നീട് ദേശാഭിമാനി ജങ്ഷനിലേക്ക് നടക്കുന്നതിന്റേയും ദൃശ്യങ്ങളാണ് ലഭിച്ചത്. ബൈക്കിലെത്തിയ യുവാക്കളെ കണ്ടിട്ടാവും മിഷേല്‍ പേടിയോടെ തിരിഞ്ഞു നോക്കികൊണ്ട് മറ്റൊരുദിശയിലേക്ക് നടന്നതെന്ന് പിതാവ് ഷാജി പറഞ്ഞു.

എന്നാല്‍ സംഭവത്തില്‍ പോലീസിന്റെ അനാസ്ഥയും പുറത്ത് വരുന്നുണ്ട്. മിഷേലിനെ കാണ്മാനില്ലെന്ന പരാതിയില്‍ പോലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അനാസ്ഥയെക്കെതിര സിനിമാ താരം നിവിന്‍ പോളിയും രംഗത്തെത്തി. നീതിക്കു വേണ്ടിയുള്ള മിഷേലിന്റെ കുടുംബത്തിന്റെ പോരാട്ടത്തിന് പിന്തുണ നല്‍കണമെന്നും താരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചു.

ഞാറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് അവള്‍ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. തിങ്കളാഴ്ച ഒരു ടെസ്റ്റ് പേപ്പര്‍ ഉണ്ടെന്നും ആ സബ്ജെക്ടിന്റെ സ്റ്റഡിമെറ്റീരിയല്‍ വീട്ടിലാണെന്നും അതെടുക്കാന്‍ വീട്ടിലേക്ക് വരട്ടെയെന്നും മകള്‍ ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞതായി മാതാവ് പറഞ്ഞു. വീട്ടിലേക്ക് തനിച്ച് വരണ്ടെന്നും സമയം കിട്ടിയാല്‍ രാത്രി ഞങ്ങള്‍ അങ്ങോട്ട് വരാമെന്നും, അല്ലെങ്കില്‍ രാവിലെ പപ്പയെ കോളേജിലേക്ക് ബുക്കുമായി വിട്ടേക്കാമെന്നും മകളോട് പറഞ്ഞു. രാത്രി എട്ട് മണിവരെ മാത്രമേ, കച്ചേരിപ്പടിയിലെ സെന്റ് തേരാസസ് മേഴ്സി ഹോമില്‍ ഫോണ്‍ അനുവദിക്കുകയുള്ളു. എട്ടേ പത്തിന് ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആണ്. ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിച്ച സമയം കഴിഞ്ഞതിനാല്‍ സ്വിച്ച് ഓഫ് ചെയ്തതാവുമെന്നാണ് ആദ്യം കരുതിയത്. തുടര്‍ന്ന് രാത്രി 08.35 നാണ് ഹോസ്റ്റലില്‍ നിന്ന് വിളിച്ച് മിഷേല്‍ എത്തിയിട്ടില്ലെന്ന് അറിയിച്ചതെന്ന് മാതാവ് പറയുന്നു.

ഉടനെതന്നെ വീട്ടില്‍ നിന്ന് ആളുകള്‍ കച്ചേരിപ്പടിയിലെത്തി എല്ലാഭാഗത്തും അന്വേഷിച്ചു. കലൂര്‍ പള്ളിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. തുടര്‍ന്നാണ് മിസ്സിംഗിന് സെന്‍ട്രല്‍ സ്റ്റേഷനില്‍ രാത്രിതന്നെ പരാതി നല്‍കുന്നത്. മിഷേല്‍ ഹോസ്റ്റലില്‍ നിന്ന് അഞ്ചുമണിയോടെ കലൂര്‍ പള്ളിയിലേക്ക് ഇറങ്ങുന്ന സമയത്ത് ഫോണിന്റെ ബാറ്ററി ലോ ആയിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. കലൂര്‍ ടവറിന് കീഴില്‍ വച്ച് 06.20 ഓടെ ഫോണ്‍ സ്വിച്ച് ഓഫായെന്നാണ് സൈബര്‍ സെല്ലില്‍ നിന്ന് ലഭിക്കുന്ന വിവരം. തുടര്‍ന്ന് തിങ്കളാഴ്ചയാണ് മൃതദേഹം കായലില്‍ നിന്ന് മീന്‍പിടുത്തക്കാര്‍ കണ്ടെടുക്കുന്നത്. മൃതദേഹം ഏതാനം മണിക്കൂര്‍ മാത്രം വെള്ളത്തില്‍ കിടന്ന ലക്ഷണമേ ഉള്ളൂവെന്നാണ് മീന്‍പിടുത്തക്കാര്‍ പറയുന്നത്.

മുഖത്തിന്റെ വലത് വശത്തായി കണ്ണിന് തൊട്ട് താഴെ നഖം കൊണ്ട മുറിവുണ്ട്. വലത് കൈയുടെ മടക്കിനോട് ചേര്‍ന്ന് മൂന്നു മുറിവുകളും കാലിന് ചെറിയ പോറലും മാത്രമായിരുന്നു ശരീരത്തിലുണ്ടായിരുന്നത്. കായലില്‍ നിന്ന് കണ്ടെടുക്കുമ്പോള്‍ വെള്ളം കുടിച്ച് മരിച്ചതിന്റെ ലക്ഷണങ്ങളില്ല. ബോഡിയുടെ നിറം മാറിയിട്ടുമില്ല. അതായത് ജീവനോടെ എങ്ങനെ മോളെ കാണുന്നുവോ അതുപോലെ തന്നെയായിരുന്നു ബോഡിയെന്ന് മിഷേലിന്റെ പിതാവിന്റെ സഹോദരന്‍ പറയുന്നു. ബോഡിയുടെ ചിത്രങ്ങള്‍ മുക്കുവരെ കാണിച്ചുപ്പോള്‍ അവര്‍ പറഞ്ഞത് ഇത് കായലില്‍ വീണ് മരിച്ചബോഡി അല്ലെന്നാണ്. കാരണം, എറണാകുളത്തെ കായലില്‍ വീണ് മരിച്ചാല്‍ കറുത്ത വണ്ടുകള്‍ പോലത്തെ ഒരുതരം പ്രാണികള്‍ ശരീരത്ത് മുഴുവനും കടിച്ചുപിടിച്ചിരിക്കും എന്നാണ്.

അതേസമയം, ഫോണ്‍ സ്വിച്ച് ഓഫ് ആകുന്നതിന്റെ മുമ്പ് അവസാനമായി വന്ന രണ്ട് കോളുകളെപറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രണയാഭ്യര്‍ത്ഥനയുമായി വിദ്യാര്‍ത്ഥിനിയുടെ പുറകേനടന്ന് ശല്ല്യപ്പെടുത്തിയ ആളാണ് ഇതെന്ന വാദമാണ് പൊലീസ് നിരത്തുന്നത്. അന്ന്യസംസ്ഥാനത്തുള്ള ഈ യുവാവിനെ പൊലീസ് ചോദ്യം ചെയ്യാന്‍ കൊച്ചിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഈ യുവാവിന്റെ ശല്ല്യം സഹിക്കവയ്യാതെ മിഷേല്‍ ആത്മഹത്യചെയ്തുവെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ ആത്മഹത്യ ചെയ്തുവെന്ന വാദം പൂര്‍ണ്ണമായും തള്ളുകയാണ് മിഷേലിന്റെ പിതാവ് എണ്ണക്കാപിള്ളില്‍ ഷാജിയും മറ്റുബന്ധുക്കളും.

ഇപ്പോള്‍ സിഎ യ്ക്ക് പഠിക്കുന്ന പാലാരിവട്ടത്തെ ലോജിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തന്നെയാണ് എന്‍ട്രന്‍സ് കോച്ചിംങും ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സി.പി.ടി കോഴ്സ് ആരംഭിച്ചത്. എന്‍ട്രന്‍സ് കോച്ചിംങ് ചെയ്യുന്ന സമയം മുതല്‍ക്കേ പിതാവാണ് മിഷേലിനെ ആഴ്ചയിലൊരിക്കല്‍ കാറില്‍ ഹോസ്റ്റലില്‍ കൊണ്ടുവിടുന്നതും കൂട്ടിക്കൊണ്ടുവരുന്നതും. മറ്റാരെക്കാളും തന്നോടായിരുന്നു അവള്‍ എല്ലാകാര്യങ്ങളും ഷെയര്‍ ചെയ്യുന്നത്. എന്ത് ബുദ്ധിമുട്ട് ഉണ്ടായാലും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന സ്വഭാവക്കാരിയാണ് മിഷേല്‍. അതുകൊണ്ടാവാം കഴിഞ്ഞ മാസം 26 ന് നടന്ന സംഭവം വീട്ടില്‍ അറിയിക്കാതിരുന്നതും മാതാവ് ചോദിക്കുന്നു.

കലൂര്‍ പള്ളിയില്‍ പോയി ഇറങ്ങിവരുമ്പോള്‍ ആരോ ഒരാള്‍ വന്ന് പേര് ചോദിച്ചു. ' നിന്റെ കണ്ണില്‍ നോക്കിക്കൊണ്ടിരിക്കാന്‍ നല്ല ഭംഗിയാണെന്നും' പറഞ്ഞു. അപ്പോള്‍ മിഷേല്‍ പേടിച്ച് ബസ് സ്റ്റോപ്പില്‍ പോയി നിന്നു, അപ്പോള്‍ അയാള്‍ ബസ് സ്റ്റോപ്പില്‍ വന്നു. പിന്നെ ഹോസ്റ്റലിലേക്ക് ഓടിപ്പോയി. കോളേജിലെ ഒരു ഫ്രണ്ടിനെ വിളിച്ച് പറഞ്ഞു. ആ സുഹൃത്ത് മറ്റൊരാളേയും കൂട്ടിക്കൊണ്ട് പോയി പള്ളിയുടെ പരിസരം നിരീക്ഷിച്ചു. പക്ഷെ അവിടെ ആരേയും കണ്ടില്ല. എന്‍.ആര്‍.ഐ സ്ലാങ് മാതിരിയുള്ള സംഭാഷണം ആണെന്ന് മാത്രമാണ് വന്നയാളെക്കുറിച്ച് പറഞ്ഞ ഐഡന്റിഫിക്കേഷന്‍. ഇത്രയും കാര്യങ്ങള്‍ ഹോസ്റ്റലിലെ സുഹൃത്തുക്കളോടാണ് മിഷേല്‍ പറഞ്ഞതെന്നും മാതാവ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (5 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (15 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (48 minutes ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 hour ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (10 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (11 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (12 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (12 hours ago)

Malayali Vartha Recommends