Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

നടിയേയും ഇന്ദ്രജിത്തിനെയും ഇല്ലാതാക്കാന്‍ എം.ടി.ഹരിഹരന്‍ സിനിമ ബലിയാടാക്കി 

23 AUGUST 2017 12:49 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ സിനിമയില്‍ മിന്നുന്ന വിജയം കൊയ്ത ടീമാണ് എംടി, ഹരിഹരന്‍. ഈ ടീമിന്റെ ഏഴാമത്തെ വരവ് എന്ന സിനിമയുടെ പരാജയത്തിന് കാരണമായത് ദിലീപെന്ന് ആരോപണം. ഇന്ദ്രജിത്തും നടിയും വിനീതും പ്രധാന വേഷത്തില്‍ എത്തിയ സിനിമ പരാജയപ്പെടാന്‍ കാരണമായത് ദിലീപ് വിതരണത്തിന് എടുത്തതാണെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ പെല്ലിശേരിയുടേതാണ് വെളിപ്പെടുത്തല്‍.

സിനിമാ മംഗളത്തിലെ അഭ്രലോകം എന്ന പരമ്പരയിലാണ് പല്ലിശേരിയുടെ വെളിപ്പെടുത്തല്‍. ദിലീപിന്റെ ശത്രു ലിസ്റ്റിലുള്ള ഇന്ദ്രജിത്തിനെയും നടിയേയും നായകനും നായികയുമാക്കിയതിന്റെ പ്രതികാരമായിരുന്നു ഈ ചിത്രം തകര്‍ത്തതിന്റെ പിന്നിലെന്നാണ് പല്ലിശേരിയുടെ ലേഖനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

പല്ലിശേരി എഴുതുന്നു

2013 എം.ടി. തിരക്കഥയെഴുതി ഹരിഹരന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് 'ഏഴാമത്തെ വരവ്.' ആ സിനിമയിലെ നായകന്‍ ഇന്ദ്രജിത്തും നായിക നടിയുമായിരുന്നു. ഒരു നല്ല സിനിമയായിരിക്കും എന്ന സന്തോഷത്തോടെയാണ് ഞങ്ങള്‍ കാണാന്‍ പോയത്. എന്നാല്‍ അങ്ങനെയൊരു സിനിമ റിലീസ് ചെയ്തിട്ടുണ്ടെന്ന് പബ്ലിസിറ്റി പോലും ഇല്ലായിരുന്നു. മാത്രമല്ല, തിയേറ്ററില്‍ ഹൗസ്ഫുള്‍ എന്ന എഴുതിവച്ച് പ്രേക്ഷകരെ തിരിച്ചയയ്ക്കുകയും ചെയ്തു. പിന്നീടാണ് ചതി മനസ്സിലായത്. 

തിയേറ്ററില്‍ വിരലിലെണ്ണാവുന്ന പ്രേക്ഷകര്‍ മാത്രം. ഓണത്തിനിറങ്ങിയ സിനിമയെ ആരോ തകര്‍ക്കുകയായിരുന്നു. ഞങ്ങള്‍ക്ക് വ്യക്തമായി ഒന്നും മനസ്സിലായില്ലെങ്കിലും അതിനു പിന്നില്‍ എന്തൊക്കെയോ കളികള്‍ നടന്നിട്ടുണ്ട്. ദിലീപ് ചതിച്ചതാണെന്ന് സംവിധായകന്‍ ഹരിഹരന്‍ പറഞ്ഞതായി അറിഞ്ഞു. എന്താണ് സത്യാവസ്ഥ?

സിനിമാമംഗളത്തിന്റെ പ്രിയ വായനക്കാരെ,

ഹരിഹരന്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്ത എം.ടി.യുടെ തിരക്കഥയാണ് 'ഏഴാമത്തെ വരവ്'. ഈ സിനിമയെക്കുറിച്ച് പറയുന്നതിനുമുമ്പ് 1982 ഇരുവരും ഒരുമിച്ച 'എവിടെയോ ഒരു ശത്രു' എന്ന സിനിമയെക്കുറിച്ച് പറയേണ്ടി വരും. 

എം.ടി. അന്ന് മദ്രാസില്‍ ശോഭനാ പരമേശ്വരന്‍ നായരുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഹരിഹരന്‍ സ്വന്തമായ വീട്ടിലും. ഇരുവരും ഇംഗഌഷ് മുഡുള്ള ഒരു സിനിമയാണ് ആഗ്രഹിച്ചത്. അതിന്‍പ്രകാരമാണ് എം.ടി. ഒരു പ്രത്യേക രീതിയില്‍ 'എവിടെയോ ഒരു ശത്രു'വിന് തിരക്കഥ എഴുതിയത്. ഇന്നത്തെപ്പോലെ സെന്‍സര്‍ നിയമങ്ങള്‍ ക്രൂരമല്ലാത്ത ഒരു ഘട്ടമായിരുന്നു അന്ന്.

ഇംഗ്ലീഷ്സിനിമയുടെ റ്റോണിലാണ് അതു ചിത്രീകരിച്ചത്. നായിക പുതുമുഖമായ അനുരാധ ആയിരുന്നു. ഇന്ദ്രജിത്ത് പൃഥ്വിരാജ്സഹോദരന്മാരുടെ അച്ഛന്‍ സുകുമാരന്‍, വേണുനാഗവള്ളി അങ്ങനെ കുറെ നടീനടന്മാര്‍. എം.ബി. ശ്രീനിവാസന്‍ ആണ് സംഗീതം. നിര്‍മ്മാണം ജൈനേന്ദ്ര കല്പറ്റ. ഷൂട്ടിംഗ് വേളയില്‍ ജൈനേന്ദ്ര കല്പറ്റയെ പരിചയപ്പെടുകയും അടുക്കുകയും ചെയ്തു. സംവിധായകന്‍ ഹരിഹരനുമായും നല്ല ബന്ധമുണ്ടാക്കി.

'എവിടെയോ ഒരു ശത്രു' റിലീസ് ചെയ്യുന്നതിന്റെ ഭാഗമായി സ്വകാര്യ പ്രദര്‍ശനം തീരുമാനിച്ചു. മദ്രാസിലെ ഒരു തിയേറ്ററില്‍ ക്ഷണിക്കപ്പെട്ട ഏതാനും പേര്‍ക്കു വേണ്ടി സിനിമ പ്രദര്‍ശിപ്പിച്ചു. എം.ടി. വാസുദേവന്‍ നായര്‍, എം.ബി. ശ്രീനിവാസന്‍, സംവിധായകന്‍ ഹരിഹരന്‍, നടന്‍ സുകുമാരന്‍ തുടങ്ങിയവര്‍ സിനിമ കാണാനുണ്ടായിരുന്നു. നല്ല സിനിമ കാണാന്‍ ആഗ്രഹിക്കുന്നവരെ ഒരു രീതിയിലും ആ സിനിമ നിരാശപ്പെടുത്തിയില്ല. തിയേറ്ററുകളില്‍ 'എവിടെയോ ഒരു ശത്രു' പ്രദര്‍ശനത്തിനെത്തിയാല്‍ മിനിമം ഗ്യാരണ്ടിയുള്ള ഒരു സിനിമയായിത്തീരുമായിരുന്നു. ആ രീതിയിലാണ് ഞാന്‍ സിനിമ ആസ്വദിച്ചതും വിമര്‍ശനാത്മകതയോടെ സമീപിച്ചതും. 

എം.ടി. സന്തോഷവാനായിരുന്നു. എം.ബി. ശ്രീനിവാസന്റെ സംഗീതം സിനിമയുടെ പ്ലസ് പോയിന്റുകളി ഒന്നായിത്തീര്‍ന്നു. മലയാളസിനിമയില്‍ എം.ടി.യും ഹരിഹരനും ചേര്‍ന്ന് ശക്തമായ ഒരു സിനിമ ഉണ്ടാക്കിയിരിക്കുന്നു എന്ന് എഴുതാന്‍ ധൈര്യം എനിക്കുണ്ടായത് 'എവിടെയോ ഒരു ശത്രു ആണ്.'

പ്രദര്‍ശനശാലകളില്‍ ഈ സിനിമ എത്തിക്കുന്നതിന് സജീവമായി ശ്രമിക്കുന്നതിനിടയില്‍ എന്താണ് കാരണമെന്നറിയില്ല, ആ സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യാതിരിക്കാന്‍ എന്തോ ഒരു കുരുക്ക്, ആ സിനിമയ്ക്കു നേരെ എറിഞ്ഞിരുന്നു. ആ കുരുക്കില്‍ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. അങ്ങനെ ഒരു നല്ല സിനിമ വെളിച്ചം കാണാതെ പോയി. അതിനുശേഷം ഹരിഹരനും എം.ടി.യും ചേര്‍ന്ന് കുറെ നല്ല സിനിമകള്‍ ചെയ്തു. ഏറ്റവുമൊടുവില്‍ ചെയ്തത് 'ഏഴാമത്തെ വരവ്' എന്ന സിനിമയാണ്. ഈ സിനിമ 2013 റിലീസ് ചെയ്തു. എന്നാല്‍ ബോധപൂര്‍വ്വമായ ചതി ഏഴാംവരവിനുണ്ടായി. അതിന്റെ കഥയാണ് ഇനി എഴുതുന്നത്.

ഏഴാമത്തെ വരവ്, എവിടെയോ ഒരു ശത്രു ഒരേ കഥയാണ്. ആ സിനിമയില്‍ നിന്നും വ്യത്യസ്തമായി ടെക്‌നിക്കല്‍ പെര്‍ഫെക്ഷന്‍ പുതിയ സിനിമയ്ക്കുണ്ടായിരുന്നു. വിനീത്, ഇന്ദ്രജിത്ത്, നടി, കവിത എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 'ഏഴാമത്തെ വരവ്' ഹരിഹരന്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്ത സിനിമകൂടിയാണ്. 

ഈ സിനിമ തിയേറ്ററില്‍ എത്തിക്കാന്‍ താല്പര്യമാണെന്നു പറഞ്ഞുകൊണ്ട് വിതരണത്തിന് കാസ് കലാസംഘം രംഗത്തുവന്നു. മലയാളസിനിമയില്‍ അറിയപ്പെടുന്ന ബാനര്‍. ആ ബാനര്‍ നടന്‍ ദിലീപുമായി ബന്ധമുള്ളതാണ്. ദിലീപ് ഹരിഹരന്റെ സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്ന സമയം. മാത്രമല്ല, അവര്‍ തമ്മില്‍ മറ്റു പ്രശ്‌നങ്ങളും ഇല്ല. കേട്ടിടത്തോളം വിതരണക്കമ്പനി മോശവുമല്ല. അതുകൊണ്ട് അവരുമായി ഹരിഹരന്‍ ധാരണയിലെത്തി. എന്നാല്‍ അതില്‍ ചതി ഒളിഞ്ഞിരിപ്പുണ്ടെന്നു മനസ്സിലായത് പിന്നീടാണ്. അപ്പോഴേയ്ക്കും എല്ലാം തകര്‍ന്നിരുന്നു.

'ഏഴാമത്തെ വരവ്' പരസ്യം നല്‍കാതെ, വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്ന തിയേറ്ററുകള്‍ നല്‍കാതെയാണ് റിലീസ് ചെയ്തത്. തുടക്കം മുതല്‍ ആ സിനിമ പരാജയപ്പെട്ടു കാണാന്‍ വിതരണക്കാരും പുറകില്‍ നിന്നവരും ശ്രദ്ധിച്ചിരുന്നു. മനഃപൂര്‍വം ഒരു നല്ല സിനിമയെ തകര്‍ത്തത് എന്തിനാണെന്ന് കഴിഞ്ഞ അഞ്ചുമാസം മുമ്പുവരെ മനസ്സിലായിരുന്നില്ല. എന്നാല്‍ ദിലീപിന്റെ ശത്രു ലിസ്റ്റിലുള്ള ഇന്ദ്രജിത്തിനെയും നടിയെയും നായകനും നായികയുമാക്കിയതിന്റെ പ്രതികാരമായിരുന്നു ഈ ചിത്രം തകര്‍ത്തതിന്റെ പിന്നില്‍. വളരെ തന്ത്രപരമായ ഒതുക്കല്‍. ആ ഒതുക്കലില്‍ വീണുപോയത് നിര്‍മ്മാതാവുകൂടിയായ ഹരിഹരനാണ്. വലിയ സാമ്പത്തികനഷ്ടം തന്നെ ഹരിഹരനുണ്ടായി.

ആ സിനിമ പുറംലോകം കാണാത്ത രീതിയില്‍ ഒതുക്കിയതുകൊണ്ട് നടിയും ഇന്ദ്രജിത്തും പരാജയപ്പെട്ടു. അതിനുശേഷം ഹരിഹരനും എം.ടി.യും പുതിയൊരു സിനിമയെക്കുറിച്ച് ചിന്തിച്ചു. എം.ടി. വലിയൊരു പ്രോജക്ട് ഏറ്റെടുത്തു 'മഹാഭാരതം.' അതിനിടയില്‍ പൃഥ്വിരാജിനെ നായകനാക്കി 'സ്യമന്തകം' എന്ന സിനിമ ചെയ്യാന്‍ ഹരിഹരന്‍ തീരുമാനിച്ചു. അതിന്റെ പ്രവര്‍ത്തനങ്ങളുമായി ഹരിഹരന്‍ മുന്നോട്ടു പോകുമ്പോള്‍ തന്റെ സിനിമയെ തകര്‍ത്ത് രസിച്ച നായകനടന്റെ രൂപം മറക്കാന്‍ കഴിഞ്ഞില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കലഞ്ഞൂർ കുളത്തുമൺ ഭാഗത്ത് കരിമ്പുലി ഇറങ്ങി, നിരീക്ഷണ കാമറകൾ സ്ഥാപിച്ച് വനംവകുപ്പ്  (17 minutes ago)

പെസഹ, ദുഃഖവെള്ളി, ഇ‍ൗസ്റ്റർ, വിഷു അവധിദിനങ്ങളോടനുബന്ധിച്ച്‌ ഏപ്രിൽ ഒന്നുമുതൽ 21 വരെ അധികസർവീസുകളുമായി കെഎസ്‌ആർടിസി  (31 minutes ago)

കൊടും മഴ ഒരാൾ മരിച്ചു പ്രവചനങ്ങൾ പാളി..! ദേ ജില്ലകളിൽ മഴയോട് മഴ ഉച്ച കഴിഞ്ഞാൽ മഴ  (40 minutes ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് മികച്ച തുടക്കം...  (44 minutes ago)

വേനൽമഴ അടുത്ത മാസം ഒന്നു വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം....  (1 hour ago)

ഏതൊരു രാജ്യത്തും വിമാനത്താവളങ്ങൾ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം പുരോഗതിക്കും ചിറകുകൾ നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ സ്വ​യം പ്ര​തി​രോ​ധം പ്ര​ധാ​ന​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്...  (1 hour ago)

അണ്ടർ 23 ത്രിരാഷ്ട്ര സൗഹൃദ മത്സരം... ബൂട്ടാനെതിരെ ഇന്ത്യക്ക് വമ്പൻ ജയം  (2 hours ago)

പ്രവാസി വ്യവസായിയും ജീവകാരുണ്യ-സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (2 hours ago)

വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (2 hours ago)

യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ  (2 hours ago)

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു...  (3 hours ago)

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (9 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (9 hours ago)

Malayali Vartha Recommends