റവന്യു സെക്രട്ടറി പി.എച്ച്.കുര്യനെ മാറ്റണമെന്ന തന്റെ ആവശ്യം പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് കുര്യനുമായുള്ള എല്ലാ ബന്ധവും റവന്യം മന്ത്രി അവസാനിപ്പിക്കുന്നു.

നീലക്കുറിഞ്ഞി മേഖലവുമായി ബന്ധപ്പെട്ട് സി പി എം നൽകിയ നിർദ്ദേശം ശിരസാവഹിച്ചതാണ് റവന്യം സെക്രട്ടറിക്ക് വിനയായത്. അതിനിടെ കുറിഞ്ഞി ഉദ്യാനത്തിലെ പല ഭാഗങ്ങളും തീയിട്ട് നശിപ്പിച്ചതായി കണ്ടെത്തി. മന്ത്രി പറയുന്നത് വകുപ്പ് സെക്രട്ടറി കേൾക്കുന്നില്ലെന്ന പരാതി പൊട്ടിത്തെറിയിലേക്ക് നീങ്ങാനാണ് സാധ്യത.കുര്യൻ അയക്കുന്ന ഫയലുകളൊന്നും മന്ത്രി പരിശോധിക്കുന്നില്ല. സദുദ്ദേശത്തോടെ അയക്കുന്ന ഫയലുകൾ പോലും റവന്യം മന്ത്രി മടക്കുന്നു. ഇഷ്ടമല്ലാത്ത അച്ചി ചെയ്യുന്നതെല്ലാം തെറ്റ് എന്ന മട്ടിലാണ് കാര്യങ്ങൾ നീങ്ങുന്നത്.
ആലപ്പുഴ കളക്ടർ ടി.വി.അനുപമയെ മാറ്റാൻ സി പി എം ആവശ്യപ്പെട്ടപ്പോൾ റവന്യം മന്ത്രി തയാറാകാതിരുന്നതാണ് ഉദ്യോഗസ്ഥതല യുദ്ധപ്രഖ്യാപനത്തിന് കാരണമായത്. അനുപമയെ മാറ്റിയില്ലെങ്കിൽ കുര്യനെ മാറ്റില്ലെന്ന് സി പി എമ്മും തീരുമാനമെടുത്തു. സെക്രട്ടറിമാരുടെയും കളക്ടർമാരുടെയും നിയമനം നടത്തുന്നത് മന്ത്രിസഭാ യോഗമാണ്. മുഖ്യമന്ത്രിക്ക് കീഴിലാണ് ഐ.എ.എസുകാർ പ്രവർത്തിക്കുന്നത്. അഖിലേന്ത്യാ സർവീസ് മുഖ്യമന്ത്രിയുടെ കീഴിലാണ്. അദ്ദേഹത്തിന് ആരെ വേണമെങ്കിലും മാറ്റാം. അതിന് ആരുടെയും അംഗീകാരം ചോദിക്കേണ്ട കാര്യമില്ല.
ആലപ്പുഴ കളക്ടർ സർക്കാരിനെ പ്രതിസന്ധിയിലാക്കി എന്ന ചിന്തയാണ് സർക്കാരിനുള്ളത്. ഒരു മന്ത്രിക്കെതിരെ റിപ്പോർട്ട് തയാറാകുമ്പോൾ അക്കാര്യം മുഖ്യമന്ത്രിയുമായോ റവന്യു സെക്രട്ടറിയുമായോ ആലോചിക്കേണ്ട ബാധ്യത കളക്ടർക്കുണ്ട്. എന്നാൽ കളക്ടർ അതുക്കും മേലേ എന്ന മട്ടിലാണ് പെരുമാറിയത്. അങ്ങനെയൊന്നും കളക്ടർമാർ പെരുമാറേണ്ടതില്ലെന്നാണ് സർക്കാരിലെ പൊതുവികാരം.അങ്ങനെയുള്ള ഒരു ഉദ്യോഗസ്ഥയെ സി പി ഐ സംരക്ഷിക്കുന്നു എന്ന പ്രതിഷേധമാണ് സി പി എമ്മിനുള്ളത്. തോമസ് ചാണ്ടി വിഷയം മുതൽ തെറ്റിയതാണ് റവന്യം സെക്രട്ടറിയും മന്ത്രി ചന്ദ്രശേഖരനുമായുള്ള ബന്ധം.
അനുപമയോടല്ല റവന്യം മന്ത്രിയോടാണ് മുഖ്യമന്ത്രിക്ക് വിരോധം.കുര്യനോടല്ല മുഖ്യമന്ത്രിയോടാണ് റവന്യു മന്ത്രിക്ക് ദേഷ്യം. റവന്യം സെക്രട്ടറി മുഖ്യമന്ത്രി പറയുന്നതാണ് കേൾക്കുന്നത്. കളക്ടർ അനുപമ റവന്യു സെക്രട്ടറി പറയുന്നതും കേൾക്കാറില്ലത്രേ.
ഇത്തരം കേസുകളിൽ ഉദ്യോഗസ്ഥരാണ് പലപ്പോഴും ബലിയാടാകാറുള്ളത്. രാഷ്ട്രീയ കക്ഷികളും മന്ത്രിമാരും അഭിപ്രായ വ്യത്യാസം മറന്ന് ഒന്നാകും. ഉദ്യോഗസ്ഥരെ കൊണ്ട് ഓരോന്ന് ചെയ്യിക്കുന്ന മന്ത്രിമാർ പിന്നീട് കാലുമാറും. ദേവികുളം സബ് കളക്ടർ ആയിരുന്ന ശ്രീറാം വെങ്കിട്ടരാമന് സംഭവിച്ചത് അതാണ്. സർക്കാർ ഭൂമി കൈയേറിയത് തിരിച്ചുപിടിക്കാൻ റവന്യുമന്ത്രി നിർദ്ദേശിച്ചതനുസരിച്ചാണ് അദ്ദേഹം നടപടി സ്വീകരിച്ചത്. എന്നാൽ നടപടി വന്നപ്പോൾ റവന്യുമന്ത്രി കാലു മാറി.ശ്രീറാമിന് ജയ് വിളിച്ച കാനവും കാലു മാറി. ഉദ്യോഗസ്ഥർക്ക് പ്രൊമോഷൻ വരുമ്പോൾ എങ്ങനെയാണ് നൽകാതിരിക്കുക എന്നാണ് കാനം ചോദിച്ചത്.
ശ്രീറാമിന് സർക്കാർ നൽകിയത് അപ്രധാന തസ്തികയാണ്. ഒരിക്കൽ പ്രശ്നമായാൽ മൊത്തം പ്രശ്നമാകും.പ്രതിസന്ധിയുണ്ടാകുമ്പോൾ ആരും സഹായിക്കാൻ കാണില്ല. ഐ.എ എസുകാരായതിനാൽ അവരെ സർക്കാരിന് ഒന്നും ചെയ്യാനാവില്ല.
https://www.facebook.com/Malayalivartha

























