Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ഇനി അഡ്വ. ബി.എ. ആളൂരിന്റെ ദിനങ്ങള്‍; നിര്‍ണായകമായ നീക്കങ്ങളിലൂടെ ആളൂര്‍ കോടതിയിലെത്തുമ്പോള്‍...

27 NOVEMBER 2017 09:24 AM IST
മലയാളി വാര്‍ത്ത

മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ച ജിഷ വധക്കേസില്‍ അങ്കം മുറുക്കാന്‍ അഡ്വ. ബി.എ. ആളൂര്‍ രംഗത്തെത്തുകയാണ്. നിയമവിദ്യാര്‍ത്ഥിനി ആയിരുന്ന ജിഷയെ പ്രതി ലൈംഗികമായി പീഡിപ്പിക്കണമെന്ന ലക്ഷ്യത്തോടെ സമീപിച്ചെന്നും ഇത് നടക്കാതെ വന്നതോടെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രൊസിക്യൂഷന്‍ വാദം. ഈ വാദം തെളിയിക്കുന്നതിനുള്ള സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും പ്രൊസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കേസില്‍ പ്രൊസിക്യൂഷന്‍ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.

അതേസമയം ഇന്ന് പ്രതിഭാഗം വാദം ആരംഭിക്കുകയാണ്. പ്രതി അമിറുള്‍ ഇസ്ലാമിനെ രക്ഷിക്കാന്‍ അഡ്വ.ആളൂര്‍ കരുതിവച്ചിട്ടുള്ള വജ്രായുധം എന്തായിരിക്കുമെന്ന ആകാംക്ഷയാണിപ്പോള്‍ നിയമവൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുള്ളത്. തന്റെ വാദം കേള്‍ക്കാന്‍ ആളൂര്‍ വാട്‌സാപ്പ് ഗ്രൂപ്പ് അംഗങ്ങളെ കോടതിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സൗമ്യകേസില്‍ ഗോവിന്ദചാമിയെ കൊലക്കയറില്‍ നിന്നും രക്ഷിച്ച തന്റെ കരിയറിലെ സുവര്‍ണ്ണനേട്ടം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുമെന്ന ഉത്തമവിശ്വാസിത്തിലാണ് ഇന്ന് ആളൂര്‍ കോടതിയിലേക്ക് യാത്രയാവുന്നത്.

കേരളം ഞെട്ടിത്തരിച്ചുപോയ 2011ലെ സൗമ്യയെന്ന പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകത്തില്‍ പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി ആളൂര്‍ വക്കീല്‍ ആദ്യമായി ഹാജരാകുമ്പോള്‍ കേരളം ഞെട്ടലോടെ ചിന്തിച്ചുപോയിരുന്നു. വിചാരണക്കോടതിയില്‍ ആളൂര്‍ വക്കീല്‍ തിരിച്ചുംമറിച്ചും വാദിച്ചെങ്കിലും ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചു. പിന്നീട് സുപ്രീംകോടതിയില്‍ വാദം കൊലക്കയറില്‍ നിന്ന് ഗോവിന്ദചാമിയെ രക്ഷിച്ചു.

ജീവിക്കാന്‍പോലും കാശില്ലാതെ തെണ്ടിനടക്കുന്ന ഒരു ഒറ്റക്കയ്യനായ ഗോവിന്ദച്ചാമിക്ക് വേണ്ടി കേസ് വാദിക്കാന്‍ ആരെയും കിട്ടില്ലെന്നാണ് ആദ്യഘട്ടത്തില്‍ എല്ലാവരും കരുതിയത്. കേരളത്തിലെ അഭിഭാഷകരാരും ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരാകില്ലെന്ന് ഏതാണ്ടുറപ്പാകുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് അഡ്വ. ആളൂര്‍ ഈ കൊടുംകുറ്റവാളിക്കുവേണ്ടി ഹാജരാകുമെന്ന വാര്‍ത്തകള്‍ വരുന്നത്. അതോടെ ആരാണീ ആളൂരെന്നും ഇയാള്‍ എന്തിനാണ് ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരാകുന്നതെന്നും കേരളം അന്വേഷിച്ചുതുടങ്ങുകയായിരുന്നു.

ഈ കേസിന്റെ വിജയത്തോടെ ജിഷാ കൊലക്കേസില്‍ താരാമാകാന്‍ ആളൂരെത്തി. അമീര്‍ ഉള്‍ ഇസ്ലാമിന്റെ വക്കീലിന്റെ കോട്ടുമിട്ടു. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു. സാധാരണഗതിയില്‍ മനസ്സാക്ഷിയുള്ള ഒരു വക്കീലും ഏറ്റെടുക്കാത്ത കേസുകള്‍ അങ്ങോട്ടുചെന്ന് ഏറ്റെടുക്കുന്നതിലൂടെ നേടിയ കുപ്രസിദ്ധി മാത്രമാണ് ആളൂരിന്റെ കൈമുതലെന്നും ജാമ്യമെടുക്കുന്നതിനുപോലും സാധാരണഗതിയില്‍ അറിയാവുന്നവരാരും ഇയാളെ സമീപിക്കാറില്ലെന്നുംവരെ സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെട്ടു. പിന്നെ ഇതെല്ലാം ഏല്ലാവരും മറുന്നു. നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടേയും അഭിഭാഷകനായി ആളൂര്‍ മാറി.

ജിഷാ കേസില്‍ നിലവില്‍ റിമാന്റിലുള്ള പ്രധാന പ്രതി അമിറുള്‍ ഇസ്ലാമിന് ഒപ്പം ഉണ്ണിരാജയുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്ത അനാറുള്‍ ഇസ്ലാം പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ മര്‍ദനമേറ്റ് മരണപ്പെടുകയായിരുന്നെന്നായിരുന്നു എന്നാണ് അഡ്വ.ആളൂര്‍ ഈയിടെ പുറത്ത് വിട്ട വിവരം. ഇത് സംബന്ധിച്ച് അമിറുള്‍ ഇസ്ലാം കഴിഞ്ഞ ദിവസം വിചാരണ കോടതിക്ക് വിവരങ്ങള്‍ കൈമാറിയിരുന്നു.തന്നെയും മറ്റ് രണ്ടുപേരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നെന്നും ഇവരില്‍ ഒരാള്‍ രക്ഷപെട്ടെന്നും ഭീകര മര്‍ദ്ധനത്തിനിടെ ഒപ്പമുണ്ടായിരുന്ന അനാറുള്‍ കൊല്ലപ്പെട്ടതോടെ ഭീതിയില്‍ താന്‍ കുറ്റം ഏറ്റെടുക്കുകയായിരുന്നെന്നുമായിരുന്നു അമിറുളിന്റെ കോടതിയെ ധരിപ്പിച്ചത്.

തുടര്‍ന്ന് കേസില്‍ പ്രൊസിക്യൂഷന്‍ സാക്ഷികളായ ഉണ്ണിരാജ,ജിഷയുടെ മാതാവ് രാജേശ്വരി,സഹോദരി ദീപ തുടങ്ങിയവരും പി പി തങ്കച്ചന്‍ സാജുപോള്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളുമടക്കം 30 പേരെ പുനര്‍വിചാരണ ചെയ്യണമെന്ന ആവശ്യവുമായി ആളൂര്‍ വിചാരണകോടതിയെ സമീപിച്ചു.എന്നാല്‍ കോടതി ഈ ആവശ്യം തള്ളി. വിചാരണകോടതി ഈ ആവശ്യം നിരാകരിച്ചതോടെ ആളൂര്‍ ഹൈക്കോടതിയെ സമീപിക്കുകയും ലിസ്റ്റിലുള്‍പ്പെടുത്തിയിരുന്ന കഴിഞ്ഞ ദിവസം മരണപ്പെട്ട ജിഷയുടെ പിതാവ് പാപ്പു ഉള്‍പ്പെടെ 7 പേരെ പുനര്‍ വിചാരണചെയ്യാന്‍ കോടതി അനുമതി നല്‍കുകുകയും ചെയ്തിരുന്നു.

ഇവരില്‍ ഉണ്ണിരാജ, ജിഷയുടെ സഹോദരി ദീപ, ആലുവ സി ഐ വിശാല്‍ ജോണ്‍സണ്‍, കുറുപ്പംപടി എസ് ഐ സുനില്‍ തോമസ്, സി പി ഒ ഹബീബ് എന്നിവരെ ഇന്നലെ ആളുര്‍ വിസ്തരിച്ചു. പൊലീസ് മര്‍ദനത്തെക്കുറിച്ചും തുടര്‍ന്നുള്ള മരണത്തെക്കുറിച്ചും ആളൂര്‍ ചോദിച്ചപ്പോള്‍ അങ്ങിനൊന്ന് നടന്നിട്ടില്ലന്നും അജ്ഞാത മൃതദ്ദേഹം കണ്ടെത്തിയത് സംബന്ധിച്ച് ചോദിച്ചപ്പോള്‍ അറിയില്ലെന്നുമായിരുന്നു ഉണ്ണിരാജ മറുപിടി നല്‍കിയതെന്നാണ് ലഭ്യമായ വിവരം. അധികാര പരിധിയിലെ തെളിയിക്കപ്പെടാത്ത കൊലപാതങ്ങളുടെ എണ്ണത്തെക്കുറിച്ചാരഞ്ഞപ്പോഴും ഓര്‍മ്മക്കുറവ് ചൂണ്ടിക്കാട്ടിയാണെത്രേ ഉണ്ണരാജ രക്ഷപെട്ടത്.

വിചാരണ പൂര്‍ത്തിയായി കേസ് വാദത്തിലേക്ക് നീങ്ങിയിരുന്ന ഘട്ടത്തില്‍ പ്രതിഭഗം ഉയര്‍ത്തിയ പൊലീസ് മര്‍ദ്ധനവും തുടര്‍ന്നുള്ള കൊലയും മറ്റും കേസില്‍ നിര്‍ണ്ണായ വഴിത്തിരിവകുമെന്നായിരുന്നു സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (1 hour ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (2 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (2 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (2 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (3 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (3 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (4 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (5 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (5 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (5 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (6 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (6 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (6 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (6 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (6 hours ago)

Malayali Vartha Recommends