മതപരിവർത്തന പേടി, ഹാദിയ പോയതോടെ മക്കളെ തമിഴ് നാട്ടിലും കർണാടകത്തിലും അയച്ച് പഠിപ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞു

ഹാദിയ സംഭവത്തോടെ തമിഴ്നാട്ടിലെയും കർണാടകത്തിലെയും കോളേജുകളിൽ മക്കളെ പഠിപ്പിക്കാൻ അയക്കുന്നതിന് രക്ഷകർത്താക്കൾക്ക് മടി. കർണാടകത്തിലെയും തമിഴ്‌നാട്ടിലെയും കോളേജുകൾ കേന്ദ്രീകരിച്ച് മതം മാറ്റം വ്യാപകമാണെന്ന പ്രചരണത്തെ തുടർന്നാണ് ഇത്. ഹാദിയയെ മതം മാറ്റിയത് കോളേജിലെ സുഹൃത്തുക്കളാണെന്ന് രക്ഷകർത്താക്കൾ ആരോപിക്കുന്നു. അവർ ഹാദിയയെ ചതിക്കുകയായിരുന്നുവെന്നാണ് ആരോപണം.
സേലത്തെ കോളേജിൽ പഠിക്കുമ്പോഴാണ് ഹാദിയ മുസ്ലീം സമുദായവുമായി അടുത്തത്. ഷെഫിൻ ജഹാനുമായി അടുത്തതും ഇവിടെ നിന്നാണെന്ന് കരുതപ്പെടുന്നു. മക്കളുടെ ഭാവിയിൽ വിശ്വസിക്കുന്ന രക്ഷകർത്താക്കൾ ഇത്തരം കോളേജുകളിൽ മക്കളെ അയക്കരുതെന്നാണ് പ്രചരണം. ഹാദിയയുടെ അമ്മയുടെ പ്രതികരണവും ഇത്തരത്തിൽ തന്നെയാണ്. തന്റെ മകളുടെ മാനസിക നില മോശമാണെന്ന് അമ്മ പറയുന്നു. ഒരു തീവ്രവാദിയെ കൊണ്ട് തന്റെ മകളെ വിവാഹം കഴിപ്പിച്ചതിന് പിന്നിൽ കോളേജിലെ സുഹൃത്തുക്കളാണെന്നും അമ്മ ആരോപിച്ചു.
കേരളത്തിനു പുറത്തുള്ള കോളേജുകളിൽ ഇത്തരം സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഹാദിയയുടെ മാതാപിതാക്കൾ സൂചിപ്പിക്കുന്നു. തങ്ങൾ മുസ്ലീം മതത്തിന് എതിരല്ല. എന്നാൽ അതിൽ പെട്ട ഒരു തീവ്രവാദിയെയാണ് ഹാദിയ വിവാഹം കഴിച്ചത്. അങ്ങനെയല്ലായിരുന്നെങ്കിൽ തങ്ങൾ പിന്തുണക്കുമായിരുന്നു. എന്നാൽ അതല്ല സംഭവിച്ചത്. ഒന്നും മനസിലാക്കുന്ന മാനസികാവസ്ഥയിലല്ല മകൾ. അവൾ മറ്റേതോ ലോകത്താണ്.
മകളില്ലാതെയാണ് അഛനും അമ്മയും കേരളത്തിലേക്ക് തിരിച്ചത്. യഥാർത്ഥത്തിൽ മകൾ തങ്ങൾക്കൊപ്പം കാണില്ലെന്ന് അവർ പ്രതീക്ഷിച്ചിരുന്നു. മകളെ പൊന്നുപോലെയാണ് നോക്കിയത്. അവളെ ഭർത്താവിനൊപ്പം വിട്ടില്ല എന്നതാണ് എക സമാധാനം. അങ്ങനെ വരുമ്പോൾ ചിലപ്പോൾ അവളിൽ മനംമാറ്റം ഉണ്ടായേക്കാമെന്ന് അമ്മ കരുതുന്നു.
എന്നാൽ ഭർത്താവിനൊപ്പം പോകാനാണ് തന്റെ ആഗ്രഹമെന്ന് ഹാദിയ ആവർത്തിച്ചു. ഭർത്താവിന് ഹാദിയയെ കാണാൻ കോടതി അനുമതി നൽകിയിട്ടില്ല. അയാൾ ഹാദിയയെ കാണാൻ ചെന്നാൽ അനുവദിക്കണമെന്നുമില്ല. എന്നാൽ താൻ ഹാദിയയെ കോളേജിൽ ചെന്ന് കാണുമെന്ന് പിതാവ് അറിയിച്ചു.
വനിതാ പോലീസ് അടക്കമുള്ള സുരക്ഷ ഹാദിയക്ക് നൽകും. മതപരിവർത്തനവുമായി കോളേജിന് ബന്ധമില്ലെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ.ജി. കണ്ണൻ പറഞ്ഞു. നാലു വർഷവും ഹാദിയ താമസിച്ചത് കോളേജിന് പുറത്താണെന്നും അദ്ദേഹം പറഞ്ഞു. കോളേജിൽ പഠിക്കുമ്പോൾ മതപരിവർത്തനം നടന്നിട്ടില്ല.
കർണാടകത്തിലെയും തമിഴ്നാട്ടിലെയും പല സ്ഥലങ്ങളും തീ വ്രവാദ കേന്ദ്രങ്ങളാണെന്ന് റിപ്പോർട്ടുണ്ട്. കർണാടകത്തിലെ ഭട്കലിൽ നിന്നും നിരവധി കൊടും തീവ്രവാദികളെ പിടി കൂടിയിരുന്നു.
https://www.facebook.com/Malayalivartha

























