Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

മതം മാറാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്; ഹാദിയയുടെ കേസില്‍ മതം മാറ്റമല്ല, അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും വിവാഹം കഴിച്ചയാളുമാണ് സംശയത്തിന്റെ നിഴലില്‍

28 NOVEMBER 2017 03:24 PM IST
മലയാളി വാര്‍ത്ത

രാജ്യംമുഴുവന്‍ ഹാദിയ കേസ് ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയെ പലരും ചോദ്യം ചെയ്യുന്നു. ഹൈക്കോടതി തീരുമാനം സുപ്രിംകോടതി സ്‌റ്റേ ചെയ്യാത്തതിനാല്‍ വിവാഹം അസാധുവാക്കിയ നടപടിക്ക് നിയമപരമായി കൂടുതല്‍ ശക്തിപകരുന്നു. വര്‍ഷങ്ങളായി ഹൈക്കോടതിയില്‍ നിരവധി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുന്ന ജഡ്ജിയാണ് ഹാദിയ കേസും പരിഗണിച്ചത്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് ഇഷ്ടമുള്ള പുരുഷനെ വിവാഹം കഴിക്കുന്നതിന് നിയമതടസമില്ല. ഹാദിയയുടെ കാര്യത്തില്‍ അത് സാങ്കേതികമായി ശരിയാണ്. വിവാഹം തട്ടിക്കൂട്ടിയതാണെന്ന് വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി അത് റദ്ദാക്കിയതെന്ന് ഹൈക്കോടതിയിലെ ഒരു അഭിഭാഷകന്‍ മലയാളി വാര്‍ത്തയോട് പറഞ്ഞു.

ഹിന്ദു പെണ്‍കുട്ടികളെ മുസ്്‌ലിം യുവാക്കള്‍ പ്രണയിച്ച് വിവാഹം കഴിച്ച ശേഷം കാണാതാകുന്ന സംഭവങ്ങള്‍ നിരവധി ഉണ്ടാകുന്നുണ്ട്. ഇത് സംബന്ധിച്ച് നിരവധി ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ ഹൈക്കോടതിയില്‍ ലഭിക്കുന്നുണ്ട്. ഈ കേസുകളിലൊക്കെ പെണ്‍കുട്ടികളെ ഹാജരാക്കുമ്പോഴും വിവാഹം നടന്നെന്ന് പറയുന്ന രേഖകളുടെ തെളിവുകള്‍ ഹാജരാക്കുമ്പോഴും പതിവായി ചില ആളുകള്‍ ഉണ്ടാവും. എസ്.ഡി.പി.ഐ നേതാവ് സൈനബ ഉള്‍പ്പെടെയുള്ളവരാണിത്. ഇവരെയും ഇവരുടെ പശ്ചാത്തലവും കോടതിക്ക് വ്യക്തമായി അറിയാം. അതുകൂടി കണക്കിലെടുത്താണ് കോടതി ഹാദിയയുടെ വിവാഹം റദ്ദാക്കിയത്. കോടതിയുടെ തുറന്ന ജഡ്ജ്‌മെന്റില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഷെഫിന്‍ ജഹാന് തീവ്രസ്വഭാവമുള്ള സംഘടനകളുമായി ബന്ധമുണ്ടെന്ന് എന്‍.ഐ.എ വ്യക്തമാക്കുന്നു



19-12-2016ല്‍ ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും വീട്ടുകാരുടെയും ബന്ധുക്കളുടെയും സാനിധ്യത്തില്‍ പുത്തൂര്‍ ജുമാമസ്ജിദ് ഖാസിയാണ് വിവാഹം നടത്തിയതെന്നാണ് സൈനബ ഹൈക്കോടതിയെ അറിയിച്ചത്. ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും വീട്ടുകാരടക്കം അന്‍പതോളം പേര്‍ പങ്കെടുത്തെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹാദിയയുടെ വീട്ടുകാരാരും വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. മലപ്പുറം പുത്തൂര്‍ ജുമാമസ്ജിദിന് അടുത്തുള്ള, സൈനബ എന്ന എസ്്.ഡി.പി.ഐ നേതാവിന്റെ വീട്ടിലാണെന്ന് കോടതി കണ്ടെത്തി. ഇതേ തുടര്‍ന്നാണ് വിവാഹം തിടുക്കപ്പെട്ട് നടത്തിയതാണെന്നും ഇതില്‍ സംശയമുണ്ടെന്നും വ്യക്തമാക്കി വിവാഹം റദ്ദാക്കിയത്. അഖിലയെ സൈനബ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതെന്ന് പിതാവ് അശോകന്‍ ആരോപിച്ചിരുന്നു. വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കിയ പുത്തൂര്‍ മുസ്്‌ലിം ജമാഅത്തിന് രജിസ്‌ട്രേഷന്‍ ഉണ്ടെന്ന് പോലും വ്യക്തമല്ല. വിവാഹ സര്‍ട്ടിഫിക്കറ്റിലെ ഷെഫിന്‍ജഹാന്റെ പേരിന്റെ സ്‌പെല്ലിംഗും ഹാദിയയുടെ പിതാവിന്റെ പേരും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അഖില്‍ അശോകന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 



അതിനാല്‍ വിവാഹം പെട്ടെന്ന് തട്ടിക്കൂട്ടിയതാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. 14-12-2016ലാണ് ഹാദിയയെ എറണാകുളത്തെ എറണാകുളം എസ്.എന്‍.വി സദനം ഹോസ്റ്റലിലാക്കാന്‍ കോടതി ഉത്തരവിടുന്നത്. അതിന് ശേഷം 19-12-16ല്‍ വിവാഹം നടന്നെന്നും പറയുന്നു. ഒരു മുസ്്‌ലിമിനെ വിവാഹം കഴിച്ചാല്‍ മതപരിവര്‍ത്തന വിഷയത്തില്‍ കോടതിക്ക് ഇടപെടനാവില്ലെന്ന് എസ്.ഡി.പി.ഐ നേതാവ് സൈനബ ഉപദേശം നല്‍കിയതായി പട്ടാമ്പി മജിസ്‌ട്രേറ്റ് കോടതിയില്‍ ഇതേ സ്വഭാവമുള്ള മറ്റൊരു കേസില്‍ ആതിര എന്ന പെണ്‍കുട്ടി നല്‍കിയ രഹസ്യ മൊഴിയില്‍ വ്യക്തമാക്കുന്നു. ആ കേസിന്റെ അന്വേഷണം ചെര്‍പ്ലശേരി പൊലീസ് നടത്തുകയാണ്. ഇതെല്ലാം അശോകന്റെ അഭിഭാഷകന്‍ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (3 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (3 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (4 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (4 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (5 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (5 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (6 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (6 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (7 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (7 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (7 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (8 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (8 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (8 hours ago)

Malayali Vartha Recommends