മെയ്യാനാകാതെ രുചികരമായ ബിരിയാണിയുണ്ടാക്കാൻ കടൽതാണ്ടി, യന്ത്രങ്ങളെത്തിയപ്പോൾ...

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട വിഭവമാണ് ബിരിയാണി. ആഘോഷവേളകളിൽ ഒഴിച്ചുകൂടാനാകാത്ത വിഭവമായി ബിരിയാണി മാറി കഴിഞ്ഞു. പ്രധാനമായും ചിക്കൻ, മട്ടൻ എന്നീ ബിരിയാണികളാണ് ഉള്ളതെങ്കിലും പല രീതിയിൽ ബിരിയാണികൾ ഉണ്ടാക്കാവുന്നതാണ്.
എല്ലാവർക്കും രുചികരമായ ബിരിയാണി ഉണ്ടാക്കുവാൻ കഴിയില്ല. എന്നാൽ തൃശ്ശൂരിലെ മാള കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിനടുത്ത 'അല്‍ മാ ഇദ' പാചകപ്പുരയിൽ ഏത് തരത്തിലുള്ള ബിരിയാണി ആണെങ്കിലും വളരെ രുചികരമായിത്തന്നെ ബിരിയാണിപ്രേമികൾക്കു ലഭിക്കും. ജപ്പാന്‍, ഇന്ത്യ, ജര്‍മനി എന്നിവിടങ്ങളില്‍ നിര്‍മിച്ച മൂന്ന് യന്ത്രങ്ങളുടെ സഹായത്താലാണ് ഇത് സാധ്യമാകുന്നത്. ഈ യന്ത്രത്തിന് മണിക്കൂറില്‍ 800 ബിരിയാണി ഉണ്ടാക്കുവാൻ കഴിയും. അതായത് ഒരു ദിവസം 6000 ബിരിയാണി. ഇറച്ചിയും മസാലക്കൂട്ടും ഇട്ടുകൊടുത്താല്‍ കൃത്യമായ അളവില്‍ മസാല തയ്യാറാക്കും.
വേവിച്ച ഇറച്ചിക്കൂട്ട് ബിരിയാണി ട്രേയിലേക്ക് എത്തിക്കഴിഞ്ഞാൽ ആവശ്യമായ അരിയും വെള്ളവും ഒഴിക്കുന്നതാണ് രണ്ടാമത്തെ ഭാഗം. അരി കഴുകി വൃത്തിയാക്കി കൃത്യഅളവില്‍ ബിരിയാണി പാത്രത്തിലേക്ക് ഇടുന്ന യന്ത്രം ഇന്ത്യയില്‍തന്നെ നിര്‍മിച്ചതാണ്. ബിരിയാണി ട്രേയിലേക്ക് വീഴുന്ന അരിയും ഇറച്ചിയും മസാലയും അരമണിക്കൂറിനുള്ളില്‍ ബിരിയാണിയാക്കുന്ന മൂന്നാമത്തെ യന്ത്രം ജര്‍മന്‍കാരനാണ്. ഏതുതരം ബിരിയാണിയാണ് വേണ്ടതെന്ന് ഇതിന്റെ മോണിറ്ററിലെ ടച്ച് സ്ക്രീനില്‍ രേഖപ്പെടുത്താം.
ഒരേസമയം ബിരിയാണി വേവിക്കാനും ചിക്കന്‍, മട്ടന്‍, ബീഫ് എന്നിവ ഫ്രൈ ചെയ്യാനും കഴിയുമെന്നത് ഈ യന്ത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. അതും എണ്ണപോലും ഉപയോഗിക്കാതെ. 20 മിനിറ്റുകൊണ്ട് വെള്ളം ഉപയോഗിക്കാതെ 500 മുട്ടയും പുഴുങ്ങുവാനും ഈ യന്ത്രം സഹായിക്കും. പാചകം കഴിഞ്ഞാല്‍ യന്ത്രം സ്വയം കഴുകിവൃത്തിയാക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
https://www.facebook.com/Malayalivartha


























