Widgets Magazine
10
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം..മൂന്ന് ഇന്ത്യന്‍ സൈനിക മേധാവികളും ലോക് കല്യാണ്‍ മാര്‍ഗില്‍ എത്തി..പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും എത്തി..


പുതിയൊരു അറിയിപ്പുമായി കേരള സർക്കാർ.. ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, കൺട്രോൾ റൂമിന്റെ മെയിൽ ഐ.ഡി.യിൽ മാറ്റം. ..എല്ലാവരും ശ്രദ്ധിക്കുക...


വിഴിഞ്ഞത്ത് നങ്കൂരമിട്ട് കപ്പൽ..! 48 മണിക്കൂറിനകം തീരം വിടണമെന്ന് കോസ്റ്റ്ഗാര്‍ഡ്.. ഉദ്യോഗസ്ഥരെത്തി കപ്പലിനുളളില്‍ പരിശോധന നടത്തിയത്..തിരുവനന്തപുരം പലരുടേയും കണ്ണിലെ കരടാണ്...


ഇന്ധനസ്റ്റേഷനുകൾ അടയ്‌ക്കാനുള്ള നീക്കത്തിൽ പാക്കിസ്ഥാൻ..48 മണിക്കൂർ സ്വകാര്യ വാഹനങ്ങൾക്കും പൊതുഗതാഗത വാഹനങ്ങൾക്കും ഇന്ധനം ലഭിക്കില്ല...?

സഹോദരന്റെ മരണത്തിൽ നീതി തേടി സമരം ചെയ്ത ശ്രീജിത്തിന്റെ പേരിൽ ഫെയ്സ്ബുക്ക് കൂട്ടായ്മ കൊള്ളയടിച്ചത് ലക്ഷങ്ങൾ... ശ്രീജിത്തിന്റെ രണ്ടാം വരവിന് പിന്നിൽ

17 FEBRUARY 2018 11:07 AM IST
മലയാളി വാര്‍ത്ത

അനുജനെ കൊന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സഹോദരൻ ശ്രീജിത്ത് സെക്രട്ടറിയേറ്റ് പടിക്കൽ രണ്ടുവർഷത്തോളമായി നടത്തിവന്ന ഒറ്റയാൾ സമരം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ സഹോദരന്റെ നീതിക്ക് വേണ്ടി പോരാടിയ ജ്യേഷ്ഠന്റെ വാർത്ത പ്രചരിക്കുകയും ,ശ്രീജിത്തിന്റെ സമരത്തിന് പൂർണമായ പിന്തുണയുമായി നിരവധി ഫെയ്സ്ബുക്ക് കൂട്ടായ്മകൾ 2018 ജനുവരി 14-ന് സെക്രട്ടറിയേറ്റിൽ ശ്രീജിത്തിന് പിന്തുണയുമായി പതിനായിരത്തോളം നവമാധ്യമ ഉപഭോക്താക്കൾ ഒറ്റയായും – കൂട്ടായും എത്തിയത്. ഈ പിന്തുണയും – സമരവും ഒരു ചരിത്ര സംഭവമായി മാറുകയായിരുന്നു.

കന്യാകുമാരി മുതൽ കാസർഗോഡ് വരെയുള്ള നവമാധ്യമ കൂട്ടായ്മ പ്രവർത്തകർ പല ദിവസങ്ങളിലും പിന്തുണയുമായി സെക്രട്ടറിയേറ്റിൽ എത്തുകയും ദേശീയ മാധ്യമങ്ങൾവരെ വാർത്തയാക്കുകയും, കേന്ദ്ര മന്ത്രി ഇടപെട്ട് കൊലപാതകം സംബന്ധിച്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. തൊട്ടടുത്ത ദിവസം ശ്രീജിത്ത് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചു. ഇതോടൊപ്പം തന്നെ തന്റെ സമരത്തിനെ അട്ടിമറിക്കാനും, തന്നെ ബോധപൂർവം പിൻമാറ്റാനും ചില നവ മാധ്യമ കൂട്ടായ്മക്കാർ ശ്രമിച്ചെന്നും, ഇതിൽ ചിലർ തന്റെയും,കൊല്ലപ്പെട്ട അനുജന്റെയും പേരിൽ വ്യാപകമായ പണപ്പിരിവ് നടത്തിയെന്നുമുള്ള ഗുരുതരമായ ആരോപണവും ശ്രീജിത്ത് ഉന്നയിച്ചിരുന്നു.

തങ്ങൾ കൂടെയുണ്ടെന്ന് പറഞ്ഞ് സെക്രട്ടേറിയറ്റ് പടിക്കൽ പിന്തുണയുമായെത്തിയ സമൂഹ മാധ്യമ കൂട്ടായ്മയിലെ ചിലർ തന്റെ പേരിൽ പണപ്പിരിവ് നടത്തി മുങ്ങിയതായാണ് ശ്രീജിത്തിന്റെ വെളിപ്പെടുത്തൽ. തനിക്ക് തരാനാണെന്ന് പറഞ്ഞ് ഇവർ പിരിവ് നടത്തുന്നത് താൻ കണ്ടുവെങ്കിലും പണം വാങ്ങിയില്ല. ഇങ്ങനെ പണം പിരിച്ചശേഷം മുങ്ങിയവർക്കെതിരെ നടപടിയെടുക്കണമെന്നും ശ്രീജിത്ത് പറയുന്നു.

ശ്രീജിത്തിന്റെ ഈ ആരോപണം , സമരത്തിന് പിന്തുണയുമായെത്തിയ താനുൾപ്പെടെയുള്ള മുഴുവൻ നവമാധ്യമ സുഹൃത്തുക്കളെയും കള്ളൻമാരാക്കുന്നതാണെന്നും, ആരെങ്കിലും പണപ്പിരിവ് നടത്തിയെങ്കിൽ അവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയും പൊതു പ്രവർത്തകനും, ഈ സമരത്തിന്റെ മുൻനിര പ്രവത്തകനുമായ പായ്ച്ചിറ നവാസ് കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്റക്ക് പരാതി നൽകിയിരുന്നു. പരാതി ലഭിച്ചയുടൻ അന്വേഷണത്തിന് ഉത്തരവിട്ട ഡി.ജി.പി വിശദമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കാൻ തിരുഃ സിറ്റി പോലീസ് കമ്മീഷണർക്ക് നിർദേശം നൽകി.

പരാതിയിൽ ചില സുപ്രധാനവിവരങ്ങളും, പണപ്പിരിവ് നടത്തിയവരെ കുറിച്ചും പറയുന്നുണ്ട്. കൂടാതെ സമരത്തിന്റെ മറവിൽ മറ്റ് ജില്ലകളിൽ നിന്നെത്തിയ ഏഴ് പെൺകുട്ടികളും, പതിനെട്ട് ആൺകുട്ടികളും ഇരുപത് ദിവസം ഒരുമിച്ച് ലോഡ്ജുകളിൽ താമസിച്ചു. ഇവർ ആരാണെന്നോ, എന്താണെന്നോ പോലീസിനു പോലും അറിയില്ല. ഇവർ ഇതിനു മുൻപ് ഒരു പൊതു പരിപാടികളിലോ – മനുഷ്യാവകാശ പ്രവർത്തനങ്ങളിലോ പങ്കെടുത്തിട്ടുമില്ല. ശ്രീജിത്തിനെ ആർക്കെങ്കിലും കാണണമെങ്കിൽ പോലും ഇവരുടെ അനുവാദം വേണമെന്ന സാഹചര്യമായിരുന്നു. ഇതിൽ ചിലർ തിരുവനന്തപുരത്ത് ഒരു കലാപം സൃഷ്ടിക്കാൻ പദ്ധതിയിട്ടു . ഇതറിഞ്ഞ ശ്രീജിത്ത് ഇവരുമായി വഴക്കിട്ടു. അവസാനം പോലീസ് ഇടപെടുമെന്ന് കണ്ടപ്പോൾ ഇരുപത്തിയഞ്ച് പേരും തന്ത്രപൂർവം തിരുവനന്തപുരത്ത് നിന്നും മാറി.

ഇവരുടെ പ്രവർത്തനങ്ങൾ മാത്രം പ്രധാനമായും അന്വേഷിച്ചാൽ ഇവർ യഥാർത്ഥത്തിൽ സമരത്തിനല്ല എത്തിയതെന്നും, ഞെട്ടിക്കുന്ന മറ്റ് പല വിവരങ്ങളും ബോധ്യമാകുമെന്നും പരാതിയിൽ നവാസ് പറയുന്നു. ഈ ഇരുപത്തിയഞ്ചോളം ചെറുപ്പക്കാർ ഇരുപത് ദിവസത്തോളം ഏത് ലോഡജിലാണ്‌ താമസിച്ചത്…? ഇവർ ആരുടെ പിൻബലത്തിൽ എത്തി..? ഇവർ ആരൊക്കെ..?? കോഴിക്കോട്-എറണാകുളം- കാസർഗോഡ് – തൃശൂർ – ആലപ്പുഴ -കണ്ണൂർ എന്നീ സ്ഥലങ്ങളിലുള്ള ഇവർ കുറച്ച് പേർ മാത്രം ജോലിക്കും – കൂലിക്കും പോകാതെ സമരത്തിന്റെ പേരിൽ തിരുവനന്തപുരത്ത് തങ്ങിയതെന്തിന്…??

ഇവർ ആരുടെ കയ്യിൽ നിന്നെല്ലാം പണപിരിവ് നടത്തി….??? ഇവരുടെ ലക്ഷ്യമെന്തായിരുന്നു…??? 25 പേർ, 20 ദിവസം ചെലവാക്കിയ രണ്ട് ലക്ഷത്തോളം രൂപ ആര് കൊടുത്തു…??? ഇവർ എന്തിനാണ് ശ്രീജിത്തുമായി വഴക്കിട്ട് പോയത്…?? തുടങ്ങിയ പല ന്യായമായ ചോദ്യങ്ങളും പായ്ച്ചിറ നവാസ് പരാതിയിൽ ഉൾക്കൊള്ളിച്ചിട്ടുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആത്യന്തിക വിജയം സത്യത്തിനായിരിക്കും: മന്ത്രി വീണാ ജോര്‍ജ്; കോവിഡ് മരണങ്ങള്‍ രാജ്യത്ത് ഏറ്റവും കൃത്യതയോടെ സുതാര്യതയോടെ കണക്കാക്കിയ സംസ്ഥാനം  (21 minutes ago)

കാസര്‍ഗോഡ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി രക്തസ്രാവം മൂലം മരിച്ചു  (51 minutes ago)

ജീവന്‍ പണയപ്പെടുത്തി മുന്നിലേക്കിറങ്ങുന്ന ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍  (1 hour ago)

ഉന്നതതല യോഗം  (1 hour ago)

മാതാപിതാക്കള്‍ക്കൊപ്പം റിസോര്‍ട്ടിലെത്തിയ പെണ്‍കുട്ടി മരിച്ചനിലയില്‍  (1 hour ago)

പാകിസ്ഥാൻ ലക്ഷ്യമിടുന്നത് ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും; ഇന്ത്യയ്ക്കു നേരെ പാക്കിസ്ഥാൻ ഫത്ത മിസൈൽ ഉപയോഗിച്ചെന്ന് കേന്ദ്രസർക്കാർ  (1 hour ago)

മെയിൽ ഐ.ഡി. യിൽ മാറ്റം  (1 hour ago)

ജന്മിത്വത്തിനും ജാതീയതക്കും സാമ്രാജ്യത്വ ഭരണകൂടത്തിനുമെതിരെ ഉയർന്നുവന്ന ഉജ്ജ്വല സമരപോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന നാട്;സംസ്ഥാന സർക്കാരിനൊപ്പം അടിയുറച്ചു നിന്ന കണ്ണൂരിലെ ജനതയ്ക്ക് ഹൃദയാഭിവാദ്യങ്ങൾ  (2 hours ago)

ഇന്ത്യയുടെ തിരിച്ചടിയില്‍ മസൂദ് അസ്ഹറിന്റെ ബന്ധുക്കളടക്കം 5 കൊടുംഭീകരരും കൊല്ലപ്പെട്ടു  (2 hours ago)

അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കശ്മീരിലും പഞ്ചാബിലും കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കണം; മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി പ്രതിപക്  (2 hours ago)

VIZHINJAM PORT ഉടൻ തീരം വിടണമെന്ന് കോസ്റ്റ്‌ഗാർഡ്  (2 hours ago)

PAKISTAN തെരുവിലിറങ്ങി ജനം  (3 hours ago)

Pakistan Turkey വായുവിൽ ചാരമാക്കി..!  (4 hours ago)

INDIA -PAK പരാജയപ്പെട്ട ചരിത്രം മാത്രം  (4 hours ago)

Malayali Vartha Recommends