സൗകര്യ പരിമിധികളിൽ വീർപ്പുമുട്ടി വാഗമൺ പോലിസ് സ്റ്റേഷൻ; ഉദ്ഘാടനം നടത്തി 4 വർഷം പിന്നിട്ടിട്ടും പ്രഥമികാവശ്യങ്ങൾക്കുള്ള സൗകര്യം പോലും ഇവിടെ ഇല്ല

മാർക്കറ്റിനുള്ളിലെ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തുക്കുന്ന സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം പോലുമില്ല എസ്.ഐ ഉൾപ്പെടെ 28 പോലീസ് ഉദ്യേഗസ്ഥരാണ് ഇവിടെയുള്ളത് യൂ ഡി എഫ് സർക്കാരിന്റെ കാലത്ത് അനുവദിച്ച സ്റ്റേഷൻ മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം നിർവഹിച്ചത്.പുതിയ കെട്ടിടം നിർമ്മിച്ച് സ്റ്റേഷൻ അവിടെക്ക് മാറ്റുമെന്ന് മന്ത്രി പ്രഖ്യാപനവും നടത്തിയിരുന്നു.

എന്നാൽ സർക്കാർ മാറി പുതിയ സർക്കാർ ഭരണത്തിൽ വന്നിട്ടും തുടർനടപടികൾ ഒന്നും ഉണ്ടായിട്ടില്ല. വില്ലേജ് ഓഫീസിനു സമീപത്തുള്ള റവന്യൂ ഭൂമിയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി കെട്ടിടം നിർമ്മിക്കാനിരിക്കെയാണ് ബന്ധപ്പെട്ട വകുപ്പ് അലംഭാവം തുടരുന്നത്. ട്യൂട്ടി കഴിഞ്ഞ് വിശ്രമിക്കാൻ കെട്ടിടത്തിലെ പാചക മുറിയെ ആശ്രയിച്ചിരിക്കുകയാണ് ഉദ്യോസ്ഥർ, വനിത ഉദ്യോഗസ്ഥർക്കുപോലും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ ടോയിലറ്റുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇല്ല. നിലവിൽ പഞ്ചായത്തു മാർക്കറ്റിലെ ടോയിലറ്റുകളാണ് ഇവർ ഉപയോഗിക്കുന്നത്.

എന്നാൽ വെള്ളമില്ലാത്തതിനാൽ അതും അടച്ചു പൂട്ടിയ നിലയിലാണ്, തൊണ്ടിമുതലുകൾ സൂക്ഷിക്കുവാനോ, പിടിച്ചെടുക്കുന്ന വാഹനങ്ങൾ പാർക്കു ചെയ്യുവാനോ സ്ഥലമില്ലാത്തതിനാൽ ഇവയെല്ലാം മാർക്കറ്റിലെ പരിസരങ്ങളിൽ യാതൊരു സുരക്ഷയുമില്ലാതെ സൂക്ഷിക്കെണ്ട അവസ്ഥയാണ് നിലവിൽ ഉള്ളത്. എത്രയും വേഗന്ന് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി നൽകുകയോ അല്ലെങ്കിൽ പുതിയ സ്റ്റേഷനു വേണ്ടിയുള്ള നടപടികൾ അധികരികൾ സ്വീകരിക്കുകയോ ചെയ്യണമെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യം.
https://www.facebook.com/Malayalivartha






















