Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

രാഹുല്‍ ഗാന്ധിയുടെ വരവ് അനിശ്ചിതത്വത്തിലായതോടെ പരമാവധി നേട്ടം കൊയ്യാന്‍ ബിജെപി, സിപിഎമ്മിന്റെ സമ്മര്‍ദ്ദം മൂലം രാഹുല്‍ ഗാന്ധി വയനാടില്‍ വരുന്നില്ലെന്ന ബിജെപി പ്രചരണം ശക്തി പ്രാപിക്കുന്നു

29 MARCH 2019 01:00 PM IST
മലയാളി വാര്‍ത്ത

More Stories...

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

ഗ്രൂപ്പ് താല്‍പര്യം സംരക്ഷിക്കാന്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെപ്പോലെ വെട്ടിലാക്കിയ സംസ്ഥാന നേതാക്കള്‍ പരുങ്ങലില്‍. രാഹൂല്‍ ഗാന്ധി വയനാട് മത്സരിക്കാന്‍ വരുന്നില്ലെന്ന് വന്നതോടെ എന്ത് ചെയ്യണമെന്നറിയാതെ അങ്കലാപ്പിലാണ് കോണ്‍ഗ്രസ് ഘടകകക്ഷി നേതാക്കള്‍. രാഹുല്‍ വല്ലാത്ത അവസ്ഥയിലാണ് സംസ്ഥാന നേതാക്കളെ എത്തിച്ചത്. പ്രത്യേകിച്ച് സി.പി.എമ്മിന്റെ സമ്മര്‍ദ്ദം മൂലം രാഹുല്‍ വയനാട് മത്സരിക്കുന്നതില്‍ നിന്നും പിന്മാറി എന്ന പ്രചരണം കോണ്‍ഗ്രസിന്റെ അടിത്തറ തന്നെ തകര്‍ത്ത നിലയിലാണ്.
ചക്കിന് വച്ചത് കൊക്കിന് കൊണ്ടുവെന്ന സ്ഥിതിയിലാണ് സംസ്ഥാനത്തെ നേതാക്കള്‍. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ ഇക്കാര്യത്തില്‍ ശക്മായ വിമര്‍ശനമാണ് പാര്‍ട്ടിയില്‍ ഉയരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ വക്കില്‍ നില്‍ക്കുന്ന സമയത്ത് ബി.ജെ.പിക്ക് വലിയ നേട്ടം ഉണ്ടാക്കികൊടുക്കുന്ന തരത്തില്‍ പരസ്യനിലപാട് വേണ്ടെന്നാണ് പലരുടെയും അഭിപ്രായം. സി.പി.എമ്മിനോട് പരാജയപ്പെട്ടതിലല്ല, അത് വലിയ പ്രചരണമാകുന്നതില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഒപ്പം സി.പി.എമ്മിനും ആശങ്കയുണ്ട്. ബി.ജെ.പിയുടെ പ്രധാന പ്രചരണമായിരിക്കും ഈ വിഷയം. നേരത്തെതന്നെ അവര്‍ കോണ്‍ഗ്രസും സി.പി.എമ്മും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രചരണം ആരംഭിച്ചിട്ടുണ്ട്. അതിനോടൊപ്പം സി.പി.എമ്മിന്റെ സമ്മര്‍ദ്ദമാണ് ഈ പിന്മാറ്റത്തിന് വഴിവച്ചതെന്ന പ്രചരണം കൂടി ശക്തമായാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന് രണ്ടുകൂട്ടരും ഭയപ്പെടുന്നു.

കേരളത്തിലെ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ വലിയ ശക്തിയായി ഇല്ലായിരുന്ന ബി.ജെ.പിക്ക് ആ അവസരം ഇതിലൂടെ കോണ്‍ഗ്രസ് ഉണ്ടാക്കികൊടുത്തുവെന്നാണ് സി.പി.എമ്മിന്റെ ആരോപണം. ചുരുക്കത്തില്‍ രാഹുല്‍ വന്നില്ലെങ്കില്‍ അത് കോണ്‍ഗ്രസിനും യു.ഡി.എഫിനും വലിയ തിരിച്ചടിയാകും. മുല്ലപ്പള്ളി രാമചന്ദ്രനെ വെട്ടാനുള്ള ഉമ്മന്‍ചാണ്ടിരമേശ് ദ്വയത്തിന്റെ ഗൂഢനീക്കത്തിന് ഏറ്റ തിരിച്ചടിയാണിതെന്നാണ് ഒരുവിഭാഗത്തിന്റെ നിലപാട്.

അതേസമയം രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിന് മങ്ങലേറ്റത് തെരഞ്ഞെടുപ്പില്‍ ബാധിക്കാതിരിക്കാന്‍ യു.ഡി.എഫ് നീക്കം തുടങ്ങി. അതേസമയം രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അനിശ്ചിതത്വം സൃഷ്ടിച്ചതില്‍ മുന്നണിയിലെ ഘടകകക്ഷികള്‍ തീര്‍ത്തും അതൃപ്തരുമാണ്. തെരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുമ്പുതന്നെ ഇത്തരത്തിലൊരു സംഭവമുണ്ടായതില്‍ മുന്നണിയില്‍ പൊതുവേ ആശങ്കയുണ്ട്. എന്നാല്‍ അടുത്തദിവസങ്ങളിലെ ശക്തമായ പ്രചരണത്തിലൂടെ ഇത് മറികടക്കാനാകുമെന്നാണ് കോണ്‍ഗ്രസിലെ അഭിപ്രായം.

രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംസ്ഥാനത്ത് ഇത്രയേറെ ചര്‍ച്ചയാക്കിയതില്‍ കോണ്‍ഗ്രസിനുളളില്‍ അതൃപ്തിയുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ ഏറ്റവും മൂര്‍ദ്ധന്യമായ അവസ്ഥയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ അത് ഒരു വലിയ വിഷയമാക്കേണ്ടതില്ലെന്നാണ് പൊതുവിലുള്ള ധാരണ. എന്നാല്‍ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തില്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ച വിജയസാദ്ധ്യതയ്ക്ക് പകരം ഗ്രൂപ്പിന് പ്രാധാന്യം നല്‍കിയതാണ് ഈ പ്രതിസന്ധിക്കൊക്കെ കാരണമായതെന്ന അഭിപ്രായമാണ് അവര്‍ക്കുള്ളത്. ഇതൊക്കെയാണെങ്കിലും രാഹുല്‍ കൈയൊഴിഞ്ഞാല്‍ അത് പൊതുവിലുണ്ടാക്കാവുന്ന നിരാശ മറികടക്കുന്നതിനുള്ള വഴികളാണ് അവരും ആലോചിക്കുന്നത്.

ഇതിന്റെ ഭാഗമായി ഇനി രാഹുല്‍ഗാന്ധി വയനാട് മത്സരിച്ചില്ലെങ്കില്‍ അവിടെ പകരം ഒരു മുതിര്‍ന്ന നേതാവിനെ നിര്‍ത്തണമെന്ന ആവശ്യം പലകോണുകളില്‍ നിന്നും ഉയരുന്നുണ്ട്. കഴിയുമെങ്കില്‍ ഗ്രൂപ്പിനതീതനായ ഒരു വ്യക്തിയെ അവിടെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ആവശ്യം. എന്നാല്‍ സിദ്ദിഖിനെ തന്നെ മത്സരിപ്പിക്കാനുള്ള നീക്കമാണ് എ ഗ്രൂപ്പ് നടത്തുന്നത്. വയനാട് സീറ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിഷയങ്ങള്‍ വടകര മണ്ഡലത്തെ ബാധിക്കാതിരിക്കാനും പാര്‍ട്ടി നേതൃത്വം വളരെ ശ്രദ്ധിക്കുന്നുണ്ട്.
രാഹുല്‍ഗാന്ധിയുടെ പിന്മാറ്റം ഉണ്ടാക്കിയതിനെക്കാള്‍ സംസ്ഥാന നേതാക്കളെ വലയ്ക്കുന്നത് സി.പി.എമ്മിന്റെ സമ്മര്‍ദ്ദം മൂലം രാഹുല്‍ഗാന്ധി പിന്മാറിയെന്നതാണ്. ഇത്തരം പ്രചരണം കേരളത്തില്‍ രാഷ്ട്രീയമായി വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കോണ്‍ഗ്രസില്‍ അഭിപ്രായമുണ്ട്. സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളെക്കാള്‍ സി.പി.എമ്മിന്റെ അഭിപ്രായത്തിനാണ് രാഹുല്‍ഗാന്ധി പ്രാമുഖ്യം നല്‍കുന്നത് എന്ന് വരുന്നത് സംസ്ഥാന നേതാക്കള്‍ക്ക് വലിയ ആഘാതമാണുണ്ടാക്കുക. അത് തെരഞ്ഞെടുപ്പിലാകെ പ്രതിഫലിക്കുമെന്നും ഇക്കുട്ടര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ അത് ഒഴിവാക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. രാഹുല്‍ പിന്മാറിയാല്‍ അത് സി.പി.എമ്മിന്റെ സമ്മര്‍ദ്ദം കൊണ്ടല്ല എന്ന ശക്തമായ പ്രചരണം നടത്താന്‍ ധാരണയായിട്ടുണ്ട്. കഴിഞ്ഞദിവസം മുതല്‍ തന്നെ അതിന് തുടക്കം കുറിച്ചിട്ടുമുണ്ട്.

തങ്ങളുള്‍പ്പെടെ പ്രമുഖമായ എല്ലാ ഘടകകക്ഷികളുമായി സംസാരിച്ചശേഷം ഒടുവില്‍ രാഹുല്‍ഗാന്ധി പിന്മാറുന്നത് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് ഘടകകക്ഷികള്‍ക്കുള്ളത്. രാഹുല്‍ഗാന്ധി മത്സരരംഗത്തുണ്ടാകുമെന്ന പ്രചരണം അണികളിലുണ്ടാക്കിയ ആവേശം കടലോളം വലുതാണ്. ആ അവസരത്തില്‍ രാഹുല്‍ വരില്ലെന്നുപറയുമ്പോള്‍ ഉണ്ടാകുന്ന നിരാശ അതിലും വലുതായിരിക്കും. അത് തെരഞ്ഞെടുപ്പ് പ്രചരണമുള്‍പ്പെടെ എല്ലാത്തിനെയും ബാധിക്കും. അത്തരത്തിലുണ്ടാകാതെ നോക്കേണ്ട ഉത്തരവാദിത്വം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാണ് ലീഗിന്റെ നിലപാട്.

ആരാണ് മത്സരിക്കുന്നതെങ്കിലും അത് പ്രഖ്യാപിക്കുന്നതിന് ഇനി അധികം വൈകരുതെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുല്‍ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ ഇപ്പോള്‍ തന്നെ അത് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ ഏതാനും ദിവസങ്ങള്‍ കൊണ്ട് അതുണ്ടാക്കിയ പ്രതിസന്ധി മാറ്റി പ്രചരണരംഗത്ത് സജീവമാകാന്‍ കഴിയുമെന്നാണ് ഘടകകക്ഷികളുടെ അഭിപ്രായം. വയനാട് മണ്ഡലത്തില്‍ ലീഗിന് വലിയ സ്വാധീനമുണ്ട്. അവരുടെ സഹായം മണ്ഡലത്തിലെ വിജയത്തിന് അനിവാര്യവുമാണ്. പ്രചരണരംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കേണ്ടത് അവരും കൂടിയാണ്. അതുകൊണ്ട് എത്രയൂം വേഗം ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.

സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നത് വലിയ പ്രതിസന്ധിക്ക് വഴിവയ്ക്കുമെന്ന് ഘടകകക്ഷികള്‍ ഒന്നാകെ പറയുന്നു. കോണ്‍ഗ്രസിന്റെ തുടക്കം മുതലുള്ള നിലപാടില്‍ പലര്‍ക്കും അതൃപ്തിയുണ്ട്. എന്നാല്‍ ഇപ്പോള്‍ അവര്‍ പരസ്യമായി ഒരു പ്രതികരണത്തിനും തയാറാകില്ല. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഇത്രയൂം ചര്‍ച്ചയാക്കിയതില്‍ ഹൈക്കമാന്‍ഡിനും അതൃപ്തിയുണ്ട്. കേരളത്തെപ്പോലെ തമിഴ്‌നാടും കര്‍ണ്ണാടകയും രാഹുല്‍ അവിടെ നിന്നും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ ഇത്തരത്തില്‍ ഒരു പരസ്യചര്‍ച്ചുണ്ടാക്കിയില്ല. ഇത് ശരിയായില്ലെന്ന് ദേശീയതലത്തിലുള്ള സംസ്ഥാനത്തെ ചില ഉന്നതനേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടുന്നുമുണ്ട്. എന്തായാലും രാഹുല്‍ പിന്മാറിയാല്‍ അതുണ്ടാക്കുന്ന നഷ്ടം കുറച്ചുകൊണ്ട്, അണികളുടെ ആവേശം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമമാണ് എല്ലാ കോണുകളില്‍ നിന്നും നടക്കുന്ന്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (2 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (4 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (4 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends