Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..


ശബരിമല കൊള്ള മോഡല്‍... ശബരിമല മോഡലിൽ ചോറ്റാനിക്കര ക്ഷേത്രത്തിൽ 'സ്വർണ്ണം പൂശാൻ 100 കോടിയുടെ പദ്ധതിയിട്ടു; തട്ടിപ്പിന് ശ്രമമുണ്ടായെന്ന് മുൻ വിജിലൻസ് ഓഫീസർ


സംസ്ഥാനത്ത് ശക്തമായ മഴ തുടരും.... ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്...


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..

ബോംബാക്രമണത്തില്‍ ചിതറിപ്പോയ രാജീവിന്റെ ശരീരഭാഗങ്ങളെന്ന് പറയാന്‍ കാര്യമായൊന്നും ബാക്കിയില്ലായിരുന്നു; എംബാം ചെയ്യാനുള്ള ശ്രമത്തിനിടെ ഡോക്ടര്‍മാരിലൊരാള്‍ ബോധം കെട്ടുവീണു; മണിക്കൂറുകള്‍ പ്രയത്‌നിച്ചാണ് അവര്‍ കോട്ടണും ബാന്‍ഡേജും ചേര്‍ത്തുവച്ച് ശരീരം തുന്നിച്ചേര്‍ത്തത്; മാധ്യമ പ്രവർത്തകന്റെ കുറിപ്പ് വൈറൽ

11 MAY 2019 12:52 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്തിന്റെ 53ാം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...

സുപ്രീംകോടതിയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും

. അൽ ഫലാഹിന്റെ ഇന്ത്യൻ മുജാഹിദീൻ ബന്ധം ഭീകരാക്രമണത്തിന് 26 ലക്ഷം രൂപ സമാഹരിക്കാൻ സഹായിച്ചു ? ഭൂഗർഭ ഘടന നിർമ്മാണത്തിലിരിക്കുന്ന ഒരു മദ്രസ എന്നും സൂചന

രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..

ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി 1991 മേയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമിഴ്പുലികളാൽ കൊല്ലപ്പെടുകയായിരുന്നു. രാജീവ് ഗാന്ധിയുടെ ശവസംസ്കാര ചടങ്ങിനെ കുറിച്ച് മാധ്യമപ്രവർത്തകനായ കെ എ സലിം എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്.

ഫേസ്ബുക് കുറിപ്പ് ;

'ദയവായി പതുക്കെ, അദ്ദേഹത്തെ വേദനിപ്പിക്കരുത്.' തീന്‍മൂര്‍ത്തി ഭവനില്‍ രാജീവിന്റെ തുന്നിച്ചേര്‍ത്ത് കെട്ടിയ മൃതദേഹമടങ്ങുന്ന പെട്ടിയിലേക്ക് ഐസ് കൊണ്ടുവന്ന് വയ്ക്കുന്നയാളോട് മകള്‍ പ്രിയങ്കയെ ചേര്‍ത്തുപിടിച്ച് സോണിയാഗാന്ധി പറഞ്ഞു. 1991 മെയ് മാസത്തിലെ ചൂടില്‍ ഐസ് അതിവേഗത്തില്‍ ഉരുകിപ്പോയ്‌ക്കൊണ്ടിരുന്നതിനാല്‍ ഇടയ്ക്കിടെ വീണ്ടും നിറയ്‌ക്കേണ്ടി വന്നു. ബോംബാക്രമണത്തില്‍ ചിതറിപ്പോയ രാജീവിന്റെ ശരീരഭാഗങ്ങളെന്ന് പറയാന്‍ കാര്യമായൊന്നും ബാക്കിയില്ലായിരുന്നു. എംബാം ചെയ്യാനുള്ള ശ്രമത്തിനിടെ ഡോക്ടര്‍മാരിലൊരാള്‍ ബോധം കെട്ടുവീണു. മണിക്കൂറുകള്‍ പ്രയത്‌നിച്ചാണ് അവര്‍ കോട്ടണും ബാന്‍ഡേജും ചേര്‍ത്തുവച്ച് ശരീരം തുന്നിച്ചേര്‍ത്തത്. സ്പാനിഷ് എഴുത്തുകാരന്‍ ഴാവിയര്‍ മോറോ എഴുതിയ സോണിയാഗാന്ധിയുടെ ഡ്രാമാറ്റയ്‌സ്ഡ് ജീവചരിത്രമായ 'റെഡ് സാരിയില്‍' രാജീവിന്റെ മരണത്തിന് തൊട്ടുപിന്നാലെയുള്ള സോണിയയുടെയും മക്കളുടെയും ജീവിതം വിവരിക്കുന്നുണ്ട്.

അന്ന് 21കാരനായ രാഹുല്‍ ഹാവാഡില്‍ നിന്ന് വിവരമറിഞ്ഞ് എത്തിയതേയുണ്ടായിരുന്നുള്ളൂ. തീന്‍മൂര്‍ത്തി ഭവനില്‍ വച്ച മൃതദേഹത്തിനരികില്‍ രാഹുലിനെയും 19കാരിയായ പ്രിയങ്കയെയും ചേര്‍ത്തുപിടിച്ച് സോണിയ നിന്നു. കാംബ്രിഡ്ജ് വാഴ്‌സിറ്റി റസ്‌റ്റോറന്റില്‍ രാജീവിനെ ആദ്യമായി കാണുമ്പോള്‍ 18 വയസ്സായിരുന്നു സോണിയയുടെ പ്രായം. 1965ല്‍ കാംബ്രിഡ്ജിനടുത്തുള്ള എല്ലി പട്ടണത്തിലെ റൊമാനെക് കത്രീഡല്‍ പൂന്തോട്ടത്തിലെ പുരാതന മതില്‍ക്കെട്ടുകള്‍ക്കടുത്ത് വച്ച് സോണിയയുടെ കൈകള്‍ പിടിച്ച് രാജീവ് തന്റെ പ്രണയം പറയുന്നതിന് രാജീവിന്റെ സഹപാഠിയായിരുന്ന ക്രിസ്ത്യന്‍ വോണ്‍ സ്റ്റീഗിലിറ്റ്‌സായിരുന്നു സാക്ഷി. വാഴ്‌സിറ്റിയില്‍ വച്ച് അവര്‍ ആദ്യമായി കണ്ടുമുട്ടിയ നിമിഷം മുതല്‍ രാജീവീന്റെ മരണം വരെ വിട്ടുപിരിയാത്ത അസാധാരണമായ പ്രണയമായിരുന്നു അതെന്ന് സ്റ്റീഗിലിറ്റ്‌സ് പിന്നീട് പറഞ്ഞിട്ടുണ്ട്.

സംസ്‌കാരത്തിനായി രാജീവിന്റെ മൃതദേഹം കൊണ്ടുപോകുമ്പോള്‍ മക്കളെ ചേര്‍ത്ത് പിടിച്ച് സോണിയയും കൂടെയുണ്ടായിരുന്നു. നടന്ന് പോലും നീങ്ങാനാവാത്ത വിധം രാജ്പഥും പരിസരവും ആള്‍ക്കൂട്ടം തിങ്ങി നിറഞ്ഞു. രാജീവിനൊപ്പം കൈപിടിച്ച് ചേര്‍ന്ന് നടന്ന ഇന്ത്യാഗേറ്റും പരിസരവും രാജ്പഥും സോണിയയ്ക്ക് ഒരു ജീവിതകാലത്തിന്റെ ഓര്‍മയുണ്ട്. അതുവരെയുള്ള ജീവിതത്തിന്റെ പകുതിയലധികവും ജീവിച്ചത് രാജീവിനൊപ്പമാണ്. ഇടയ്ക്ക് കാര്‍ വഴിയില്‍ കേടായതോടെ സോണിയയും മക്കളും ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ അംഗരക്ഷകര്‍ അവര്‍ക്കായി വഴിയൊരുക്കി മറ്റൊരു കാറില്‍ക്കയറ്റാന്‍ പാടുപെട്ടു. കണക്കുകൂട്ടിയതിലും ഒരു മണിക്കൂര്‍ വൈകിയാണ് മൃതദേഹം സംസ്‌കരിക്കുന്നിടത്തെത്തിക്കാനായത്. സംസ്‌കാരച്ചടങ്ങുകള്‍ക്കായി നഗ്നപാദനായി കൈയ്യില്‍ ഗംഗാജലമടങ്ങിയ കുംഭവുമായി വരുന്ന കൗമാരം വിട്ടൊഴിയാത്ത രാഹുലിനെക്കുറിച്ച് മോറോ പറയുന്നുണ്ട്.

ഒരുക്കിവച്ച ചിതയില്‍ ഗംഗാജലം തളിച്ച് രാഹുല്‍ മൂന്ന് തവണ വലംവച്ചു. പിന്നാലെ മുട്ടുകുത്തിയിരുന്ന രാഹുല്‍ ഉള്ളില്‍ ആരും കാണാനാവാത്ത വിധം ഏങ്ങിക്കരയുന്നുണ്ടായിരുന്നു. ചന്ദനത്തടികള്‍ കൊണ്ട് മൂടിയ മൃതദേഹത്തിന് ഏറെ അകലെയല്ലാതെ സോണിയയും പ്രിയങ്കയും നിന്നു. കയ്യില്‍ തീയൂമായി ഒരിക്കല്‍ കൂടി മുന്നുതവണ വലംവച്ച രാഹുല്‍ വേദോച്ഛാരണങ്ങള്‍ക്കിടയില്‍ ചിതയ്ക്ക് തീകൊളുത്തി. ആള്‍ക്കൂട്ടത്തിന്റെ ആരവം ഉച്ഛത്തിലായി. സാരിത്തലപ്പുകൊണ്ട് തലമൂടി സോണിയ പ്രിയങ്കയെ ചേര്‍ത്തു പിടിച്ച് എല്ലാം കണ്ടുനില്‍ക്കുന്നുണ്ടായിരുന്നു. സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്നും അത് ആചാരത്തിന് എതിരാണെന്നുമായിരുന്നു സോണിയയ്ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ ഉപദേശം.

എന്നാല്‍ സോണിയ സമ്മതിച്ചില്ല. ഇന്ദിര ഇത്തരത്തില്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തിരുന്നില്ലേ എന്ന സോണിയയുടെ ചോദ്യത്തിന് അവര്‍ക്ക് മറുപടിയില്ലായിരുന്നു. ആത്മാവിനെ വിമോചിപ്പിക്കാന്‍ പ്രതീകാത്മകമായി മുളകൊണ്ട് തലയുടെ ഭാഗത്ത് കുത്തുന്ന ഒരു ചടങ്ങു കൂടി ബാക്കിയുണ്ടായിരുന്നു. ചിതയില്‍ തീ കത്തിപ്പടരുമ്പോള്‍ ആള്‍ക്കൂട്ടത്തിന്റെ ആരവം നിലവിളിയായി മാറി. രാഹുല്‍ പിന്നോട്ടുമാറി. സോണിയ പ്രിയങ്കയെ കെട്ടിപ്പിടിച്ചു. സോണിയക്ക് മടങ്ങാന്‍ സമയമായിരുന്നു. തുടര്‍ന്നങ്ങോട്ടുള്ള ദിവസങ്ങള്‍ തന്നില്‍ ഉള്‍വലിഞ്ഞ് ജീവിക്കുകയായിരുന്നു സോണിയ. ഇറ്റലിയിലെ വീട്ടിലെക്ക് മടങ്ങിവരാന്‍ സോണിയയോട് അവരുടെ കുടുംബം ആവശ്യപ്പെട്ടെങ്കിലും ഇതാണ് എന്റെ ലോകമെന്നായിരുന്നു സോണിയയുടെ മറുപടി.

കാംബ്രിഡ്ജിലെ പഠനകാലത്ത് സാധാരണക്കാരനായായിരുന്നു രാജീവിന്റെ ജീവിതം. മാതാവ് ഇന്ദിരയും മുത്തച്ഛന്‍ നെഹ്്‌റുവും രാഷ്ട്രീയക്കാരായിരുന്നെങ്കിലും രാജീവിന് അതിലൊന്നും താല്‍പര്യമില്ലായിരുന്നു. പഠനത്തിന്റെ ഒഴിവു സമയങ്ങളില്‍ മറ്റു വിദ്യാര്‍ത്ഥികളെപ്പോലെ ഐസ്‌ക്രീം വിറ്റും തോട്ടത്തില്‍ പഴങ്ങള്‍ പറിക്കാന്‍ സഹായിച്ചും ട്രക്കിലേക്ക് കയറ്റാന്‍ സഹായിച്ചും രാാജീവും ജോലി ചെയ്ത് പണം കണ്ടെത്തി. രാത്രി സമയങ്ങളില്‍ തുടര്‍ച്ചയായി ബേക്കറികളില്‍ ജോലി ചെയ്തു. കാംബ്രിഡ്ജ് തനിക്ക് ലോകത്തെ കണ്ടെത്താന്‍ അവസരം നല്‍കിയെന്ന് രാജീവ് പറയാറുണ്ടായിരുന്നു. ക്രിസ്ത്യന്‍ വോണ്‍ സ്റ്റീഗിലിറ്റ്‌സിന്റെ പഴയ ഫോക്‌സാവാഗണ്‍ കാറില്‍ സോണിയയ്‌ക്കൊപ്പം രാജീവ് വൈകുന്നേരങ്ങളില്‍ നഗരത്തിലൂടെയും ഒഴിവു ദിനങ്ങളില്‍ നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കും സഞ്ചരിച്ചു. വൈകാതെ കാര്‍ രാജീവ് വിലകൊടുത്തു വാങ്ങി. കാംബ്രിഡ്ജിലെ ലജ്ജാലുവായ, പകല്‍ക്കിനാവു കാണുന്ന വിദ്യാര്‍ത്ഥിയായിരുന്നു രാജീവ്. സ്റ്റീഗിലിറ്റ്‌സിനോടല്ലാതെ മറ്റാരോടും അയാള്‍ കൂടുതലൊന്നും മനസ്സ് തുറന്ന് സംസാരിച്ചിരുന്നില്ല. പിന്നെ സോണിയ മാത്രമായിരുന്നു കൂട്ട്.

പ്രസന്നനായിരുന്നു രാജീവ് എപ്പോഴും. ഫോട്ടോഗ്രഫിയോട് അതിയായ താല്‍പര്യം കാട്ടിയിരുന്ന രാജീവ് ഇംഗ്ലീഷ് നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും ചിത്രമെടുത്തു നടന്നു. സ്റ്റാന്‍ ഗെറ്റ്‌സിന്റെയും സൂത്ത് സിംസിന്റെയം ജിമ്മി സ്മിത്തിന്റെയും ജാസ് സംഗീതവും ബീഥോവന്റെ സംഗീതവും ഒരുപോലെ പ്രിയമായിരുന്നു രാജീവിന്. എല്ലാത്തിനുമപ്പുറം സോണിയ കഴിഞ്ഞാല്‍ പിന്നെ പറക്കലിനോടായിരുന്നു പൈലറ്റ് കൂടിയായിരുന്ന രാജീവിന് പ്രണയം. പൈലറ്റായി തുടരാന്‍ ആഗ്രഹിച്ച രാജീവ് നെഹ്‌റുവിന്റെ താല്‍പര്യത്തിന് വഴങ്ങിയായിരുന്നു കാംബ്രിഡ്ജില്‍ പഠിക്കാനെത്തിയത്. എല്ലി പട്ടണത്തിലെ റൊമാനെക് കത്രീഡല്‍ പൂന്തോട്ടത്തിലെ പ്രണയകാലത്തൊരിക്കല്‍ രാജീവ് അതെക്കുറിപ്പ് സോണിയയോട് പറഞ്ഞിട്ടുണ്ട്: 'പറക്കുമ്പോള്‍ കാറ്റിന്റെ ശബ്ദം തരുന്ന സ്വാതന്ത്ര്യത്തെക്കാള്‍ മനോഹരമായി മറ്റൊന്നില്ല സ്വാതന്ത്ര്യമല്ലാത്ത മറ്റെല്ലാത്തിനെയും കാറ്റ് നമ്മില്‍ നിന്ന് അകറ്റിക്കൊണ്ടുപോകും. അതെന്നെ ജീവിതത്തോട് കൊളുത്തിചേര്‍ത്തു വയ്ക്കും.' 1991 മെയിലെ ചൂടുള്ള പകലില്‍ രാജീവിന്റെ ചിതയില്‍ നിന്ന് തീനാളങ്ങള്‍ ആകാശത്തേക്കുയരുമ്പോഴും സോണിയ ഈ വാക്കുകളായിരിക്കണം ഓര്‍ത്തിരിക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസിസ്റ്റന്റ് സർജൻ തസ്‌തികയിൽ  (1 hour ago)

പോറ്റിയ്‌ക്കൊപ്പം സിപിഎം നേതാവും പോയെന്നും സംശയം  (1 hour ago)

ഇരുതല മൂർച്ചയുള്ള പോക്സോ ആക്ട്; പാലത്തായി കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഡിവൈഎസ്പി റഹീം  (1 hour ago)

ബസ്സുകൾ കൂട്ടിയിടിച്ച് അപകടം...  (2 hours ago)

പച്ചക്കറി വില കുത്തനെ വർദ്ധിച്ചു....  (2 hours ago)

മദ്യപാനത്തെ തുടർന്നുണ്ടായ തർക്കം; ഉറങ്ങി കിടന്നയാളുടെ വയറ്റിൽ ജനലിലൂടെ കത്തി കുത്തിയിറക്കി കൊന്നു..!!! വോട്ട് ചോദിച്ച് വീട്ടിലെത്തിയവർ കണ്ടത് ഭയാനക കാഴ്ച....!!!  (2 hours ago)

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ  (2 hours ago)

PV ANVAR അജിത് കുമാറിനോട് കളിച്ചതാണ് അൻവറിന് വിനയായത്  (2 hours ago)

പാലക്കാട് നഗരസഭ തിരിച്ചുപിടിക്കും; തിരഞ്ഞെടുപ്പിൽ സജീവമായി പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ; കോൺഗ്രസ് പ്രവർത്തകർക്കൊപ്പം സ്ഥാനാർഥിയുടെ പോസ്റ്റർ ഒട്ടിച്ചു  (2 hours ago)

കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കേസ്.... ഒന്നാം പ്രതിക്ക് വധശിക്ഷ  (2 hours ago)

മാസങ്ങളായി ഭീതി പടർത്തിയ പുലി കിണറ്റിൽ വീണു...  (3 hours ago)

റിയാദിൽ നിന്ന് നാട്ടിലേക്ക് തുടർ ചികിത്സക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്നായി  (3 hours ago)

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് പരാജയഭീതി  (3 hours ago)

തിരുവനന്തപുരത്ത് വിവിധയിടങ്ങളില്‍ ജലവിതരണം തടസപ്പെടും.  (3 hours ago)

ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...  (4 hours ago)

Malayali Vartha Recommends