Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

സ്ത്രീ സുരക്ഷ തന്നെ പ്രധാനം; ഉന്നാവ് ബലാത്സംഗവുമായി ബന്ധപ്പെട്ട് ബിജെപി എംഎൽഎ കുല്‍ദീപ് സിങ് സേംഗറിനെ പാർട്ടിയിൽ നിന്നും പുറത്താക്കി; കുല്‍ദീപ് സിങ് സേംഗറിനെതീരെ വ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് നടപടി

01 AUGUST 2019 02:52 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ഉന്നാവ് ബലാത്സംഗവുമായി ബന്ധപ്പെട്ട് ബിജെപി എംഎൽഎ കുല്‍ദീപ് സിങ് സേംഗറിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. കുല്‍ദീപ് സിങ് സേംഗറിനെതീരെ വ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് നടപടി.

അതേസമയം കുല്‍ദീപ് സിങ് സേംഗര്‍ പ്രതിയായ ഉന്നാവ് ബലാത്സംഗവുമായി ബന്ധപ്പെട്ടുള്ള എല്ലാ കേസുകളും ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റാന്‍ സുപ്രീംകോടതി തീരുമാനിച്ചു. കേസിന്റെ വിചാരണയടക്കം ഡല്‍ഹിയിലേക്ക് മാറ്റുമെന്നാണ് ചീഫ് ജസ്റ്റിസ് രഞജന്‍ ഗൊഗോയ് അറിയിച്ചിരിക്കുന്നത്. തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് പരാതിക്കാരിയായ പെണ്‍കുട്ടി അയച്ച കത്ത് പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. കേസ് യുപിക്ക് പുറത്തേക്ക് മാറ്റണമെന്ന് ദീര്‍ഘനാളായി പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ട് വരികയായിരുന്നു.

ഇതിനിടെ ബലാത്സംഗ കേസില്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതി അറിയിക്കാന്‍ സിബിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഉത്തരവാദിത്തപ്പെട്ട സിബിഐ ഉദ്യോഗസ്ഥന്‍ ഇന്ന് ഉച്ചക്ക് 12 മണിയോടെ ഹാജരാകണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ബലാത്സംഗവും പെണ്‍കുട്ടി അപകടത്തില്‍പ്പെട്ടതും സംബന്ധിച്ച് സിബിഐ ഡയറക്ടറോട് അന്വേഷിച്ചറിയാനും സോളിസിറ്റര്‍ ജനറലിനോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. വേണമെങ്കില്‍ ചേംബറില്‍ ഇതുസംബന്ധിച്ച് വാദം കേള്‍ക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി സിബിഐ ഉദ്യോഗസ്ഥര്‍ ലഖ്‌നൗവിലാണെന്നും ഇന്ന് 12 മണിക്ക് ഹാജരാകുക അപ്രയോഗികമാണെന്നും നാളെ ഹാജരകാമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത ചൂണ്ടിക്കാട്ടിയപ്പോള്‍ അതിന് സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. നാളേക്ക് മാറ്റിവെക്കാനാവില്ല 12 മണിക്ക് സിബിഐയുടെ ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ കോടതിയിലെത്തണമെന്ന് ചീഫ് ജസ്റ്റിസ് കർശനമായി ആവശ്യപ്പെടുകയായിരുന്നു.

അതേസമയം ഉന്നാവ് പീഡനക്കേസിൽ തങ്ങള്‍ക്കു ലഭിക്കേണ്ട നീതി യുപിയില്‍ തന്നെ നടപ്പാക്കണമെന്ന് പെൺകുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. നീതി സ്വന്തം നാട്ടിൽതന്നെ നടപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
സംസ്ഥാനത്തിനു പുറത്തുപോയി കേസ് നടത്താൻ പണമില്ല. ആശുപത്രിയിലുള്ള മകളെ കാണാൻ ഡോക്ടർമാർ അനുവദിക്കുന്നില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ പരാതി ഉന്നയിക്കുന്നു. യുപി പൊലീസിൽ വിശ്വാസമില്ല. എന്നാല്‍ സിബിഐയിൽ പ്രതീക്ഷയുണ്ടെന്നും അവർ പറഞ്ഞു. കേസ് യുപിക്കു പുറത്തേക്കു മാറ്റണമെന്നാണു ബന്ധുക്കളുടെ നിലപാട്.

ബിജെപി എംഎല്‍എയും പ്രതിയുമായ കുല്‍ദീപ് സിങ് സെന്‍ഗറിന്‍റെ അനുയായികള്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുന്നതായും ജീവന്‍ അപകടത്തിലാണെന്നും അറിയിച്ച് ജൂലൈ 12നാണു പെണ്‍കുട്ടി ചീഫ് ജസ്റ്റിസിനു കത്തയച്ചത്. ഭീഷണിപ്പെടുത്തിയവരുടെ പേരുവിവരങ്ങളും ദൃശ്യങ്ങളും പെണ്‍കുട്ടി കോടതിക്കു നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഉന്നാവ് പെണ്‍കുട്ടി ചികിൽസയിലാണ്. രക്ത സമര്‍ദം ക്രമാതീതമായി താഴ്ന്ന് തന്നെ നില്‍ക്കുന്നു. എല്ലുകള്‍ ഒടിഞ്ഞ് നുറുങ്ങിയ അവസ്ഥയിലാണ്. ഇത് വരെ ബോധം തെളിഞ്ഞിട്ടില്ല. കൂടുതല്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി ദില്ലി എയിംസ് ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിനെക്കുറിച്ച്‌ ഡോക്ടര്‍മാര്‍ ആദ്യം ആലോചിച്ചെങ്കിലും ആശുപത്രി മാറ്റം രോഗിയ്ക്ക് കൂടുതല്‍ പ്രശ്നമുണ്ടാക്കുമെന്നതിനാല്‍ തുടര്‍ നടപപടികള്‍ സ്വീകരിച്ചിട്ടില്ല. അപകടത്തിൽ ഇവരുടെ രണ്ട് അമ്മായിമാർ മരിച്ചു. അഭിഭാഷകനും പരുക്കേറ്റു.

അതേസമയം ഉന്നാവോ പെണ്‍കുട്ടിയെ ഇടിച്ച്‌ കൊല്ലപ്പെടുത്താന്‍ ശ്രമിച്ച ട്രക്കിന്റെ ഉടമ ഉത്തര്‍പ്രദേശ് കൃഷിസഹമന്ത്രി രണ്‍വേന്ദ്ര പ്രതാപ്സിങ്ങിന്റെ മരുമകന്‍ അരുണ്‍ സിങ്ങ് ആണെന്ന് തെളിഞ്ഞു . മന്ത്രി രണ്‍വേന്ദ്ര സിങ്ങിന്റെ നാടായ ഫത്തേഹ്പൂരിലാണ് അപകടം ഉണ്ടാക്കിയ ട്രക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അരുണ്‍ സിങ്ങിനെ സിബിഐ ഉടന്‍ ചോദ്യം ചെയ്യും.

ട്രക്കിന്റെ ഉടമസ്ഥ സംബന്ധിച്ച്‌ ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വരുന്നത്. ദേവേന്ദ്ര പാല്‍ എന്നയാളാണ് ട്രക്കിന്റെ ഉടമയെന്നായിരുന്നു അപകടം നടന്നയുടന്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ കണ്ടെത്തല്‍. ലോണ് നല്‍കിയവരെ കബളിപ്പിക്കാനാണ് ട്രക്കിന്റെ നമ്ബര്‍ പ്ലേറ്റ് മറച്ചതെന്ന് വിചിത്ര വിശദീകരണവും പോലീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം വ്യജമാണന്ന് തെളിയുകയാണ് സിബിഐ അന്വേഷണത്തില്‍.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (4 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (4 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (4 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (4 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (5 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (5 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (5 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (5 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (5 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (8 hours ago)

Malayali Vartha Recommends