Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

സ്ത്രീ സുരക്ഷ തന്നെ പ്രധാനം; ഉന്നാവ് ബലാത്സംഗവുമായി ബന്ധപ്പെട്ട് ബിജെപി എംഎൽഎ കുല്‍ദീപ് സിങ് സേംഗറിനെ പാർട്ടിയിൽ നിന്നും പുറത്താക്കി; കുല്‍ദീപ് സിങ് സേംഗറിനെതീരെ വ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് നടപടി

01 AUGUST 2019 02:52 PM IST
മലയാളി വാര്‍ത്ത

ഉന്നാവ് ബലാത്സംഗവുമായി ബന്ധപ്പെട്ട് ബിജെപി എംഎൽഎ കുല്‍ദീപ് സിങ് സേംഗറിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. കുല്‍ദീപ് സിങ് സേംഗറിനെതീരെ വ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് നടപടി.

അതേസമയം കുല്‍ദീപ് സിങ് സേംഗര്‍ പ്രതിയായ ഉന്നാവ് ബലാത്സംഗവുമായി ബന്ധപ്പെട്ടുള്ള എല്ലാ കേസുകളും ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റാന്‍ സുപ്രീംകോടതി തീരുമാനിച്ചു. കേസിന്റെ വിചാരണയടക്കം ഡല്‍ഹിയിലേക്ക് മാറ്റുമെന്നാണ് ചീഫ് ജസ്റ്റിസ് രഞജന്‍ ഗൊഗോയ് അറിയിച്ചിരിക്കുന്നത്. തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് പരാതിക്കാരിയായ പെണ്‍കുട്ടി അയച്ച കത്ത് പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. കേസ് യുപിക്ക് പുറത്തേക്ക് മാറ്റണമെന്ന് ദീര്‍ഘനാളായി പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ട് വരികയായിരുന്നു.

ഇതിനിടെ ബലാത്സംഗ കേസില്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതി അറിയിക്കാന്‍ സിബിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഉത്തരവാദിത്തപ്പെട്ട സിബിഐ ഉദ്യോഗസ്ഥന്‍ ഇന്ന് ഉച്ചക്ക് 12 മണിയോടെ ഹാജരാകണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ബലാത്സംഗവും പെണ്‍കുട്ടി അപകടത്തില്‍പ്പെട്ടതും സംബന്ധിച്ച് സിബിഐ ഡയറക്ടറോട് അന്വേഷിച്ചറിയാനും സോളിസിറ്റര്‍ ജനറലിനോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. വേണമെങ്കില്‍ ചേംബറില്‍ ഇതുസംബന്ധിച്ച് വാദം കേള്‍ക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി സിബിഐ ഉദ്യോഗസ്ഥര്‍ ലഖ്‌നൗവിലാണെന്നും ഇന്ന് 12 മണിക്ക് ഹാജരാകുക അപ്രയോഗികമാണെന്നും നാളെ ഹാജരകാമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത ചൂണ്ടിക്കാട്ടിയപ്പോള്‍ അതിന് സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. നാളേക്ക് മാറ്റിവെക്കാനാവില്ല 12 മണിക്ക് സിബിഐയുടെ ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ കോടതിയിലെത്തണമെന്ന് ചീഫ് ജസ്റ്റിസ് കർശനമായി ആവശ്യപ്പെടുകയായിരുന്നു.

അതേസമയം ഉന്നാവ് പീഡനക്കേസിൽ തങ്ങള്‍ക്കു ലഭിക്കേണ്ട നീതി യുപിയില്‍ തന്നെ നടപ്പാക്കണമെന്ന് പെൺകുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. നീതി സ്വന്തം നാട്ടിൽതന്നെ നടപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
സംസ്ഥാനത്തിനു പുറത്തുപോയി കേസ് നടത്താൻ പണമില്ല. ആശുപത്രിയിലുള്ള മകളെ കാണാൻ ഡോക്ടർമാർ അനുവദിക്കുന്നില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ പരാതി ഉന്നയിക്കുന്നു. യുപി പൊലീസിൽ വിശ്വാസമില്ല. എന്നാല്‍ സിബിഐയിൽ പ്രതീക്ഷയുണ്ടെന്നും അവർ പറഞ്ഞു. കേസ് യുപിക്കു പുറത്തേക്കു മാറ്റണമെന്നാണു ബന്ധുക്കളുടെ നിലപാട്.

ബിജെപി എംഎല്‍എയും പ്രതിയുമായ കുല്‍ദീപ് സിങ് സെന്‍ഗറിന്‍റെ അനുയായികള്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുന്നതായും ജീവന്‍ അപകടത്തിലാണെന്നും അറിയിച്ച് ജൂലൈ 12നാണു പെണ്‍കുട്ടി ചീഫ് ജസ്റ്റിസിനു കത്തയച്ചത്. ഭീഷണിപ്പെടുത്തിയവരുടെ പേരുവിവരങ്ങളും ദൃശ്യങ്ങളും പെണ്‍കുട്ടി കോടതിക്കു നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഉന്നാവ് പെണ്‍കുട്ടി ചികിൽസയിലാണ്. രക്ത സമര്‍ദം ക്രമാതീതമായി താഴ്ന്ന് തന്നെ നില്‍ക്കുന്നു. എല്ലുകള്‍ ഒടിഞ്ഞ് നുറുങ്ങിയ അവസ്ഥയിലാണ്. ഇത് വരെ ബോധം തെളിഞ്ഞിട്ടില്ല. കൂടുതല്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി ദില്ലി എയിംസ് ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിനെക്കുറിച്ച്‌ ഡോക്ടര്‍മാര്‍ ആദ്യം ആലോചിച്ചെങ്കിലും ആശുപത്രി മാറ്റം രോഗിയ്ക്ക് കൂടുതല്‍ പ്രശ്നമുണ്ടാക്കുമെന്നതിനാല്‍ തുടര്‍ നടപപടികള്‍ സ്വീകരിച്ചിട്ടില്ല. അപകടത്തിൽ ഇവരുടെ രണ്ട് അമ്മായിമാർ മരിച്ചു. അഭിഭാഷകനും പരുക്കേറ്റു.

അതേസമയം ഉന്നാവോ പെണ്‍കുട്ടിയെ ഇടിച്ച്‌ കൊല്ലപ്പെടുത്താന്‍ ശ്രമിച്ച ട്രക്കിന്റെ ഉടമ ഉത്തര്‍പ്രദേശ് കൃഷിസഹമന്ത്രി രണ്‍വേന്ദ്ര പ്രതാപ്സിങ്ങിന്റെ മരുമകന്‍ അരുണ്‍ സിങ്ങ് ആണെന്ന് തെളിഞ്ഞു . മന്ത്രി രണ്‍വേന്ദ്ര സിങ്ങിന്റെ നാടായ ഫത്തേഹ്പൂരിലാണ് അപകടം ഉണ്ടാക്കിയ ട്രക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അരുണ്‍ സിങ്ങിനെ സിബിഐ ഉടന്‍ ചോദ്യം ചെയ്യും.

ട്രക്കിന്റെ ഉടമസ്ഥ സംബന്ധിച്ച്‌ ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വരുന്നത്. ദേവേന്ദ്ര പാല്‍ എന്നയാളാണ് ട്രക്കിന്റെ ഉടമയെന്നായിരുന്നു അപകടം നടന്നയുടന്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ കണ്ടെത്തല്‍. ലോണ് നല്‍കിയവരെ കബളിപ്പിക്കാനാണ് ട്രക്കിന്റെ നമ്ബര്‍ പ്ലേറ്റ് മറച്ചതെന്ന് വിചിത്ര വിശദീകരണവും പോലീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം വ്യജമാണന്ന് തെളിയുകയാണ് സിബിഐ അന്വേഷണത്തില്‍.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (5 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (6 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (7 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (7 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (8 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (8 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (8 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (9 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (10 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (10 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (10 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (11 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (11 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (12 hours ago)

Malayali Vartha Recommends