Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

പെങ്ങളൂട്ടിക്ക് നേരെ പൊട്ടിത്തെറിച്ച്‌ സ്‌മൃതി ഇറാനി; ലോക്സഭയില്‍ പോക്സോ ബില്ലിന്റെ ഭേദഗതി ചര്‍ച്ചയ്ക്കിടെ ഉന്നാവോ കൂട്ടബലാത്സംഗത്തെ കുറിച്ച്‌ സംസാരിച്ച രമ്യ ഹരിദാസിന് ബിജെപിയുടെ രൂക്ഷ വിമര്‍ശനം

02 AUGUST 2019 12:58 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ലോക്സഭയില്‍ പോക്സോ ബില്ലിന്റെ ഭേദഗതി ചര്‍ച്ചയ്ക്കിടെ ഉന്നാവോ കൂട്ടബലാത്സംഗത്തെ കുറിച്ച്‌ സംസാരിച്ച രമ്യ ഹരിദാസിന് ബിജെപിയുടെ രൂക്ഷ വിമര്‍ശനം. ചര്‍ച്ചയ്ക്കിടെ ഉന്നാവോ വിഷയം എടുത്തിട്ട ആലത്തൂര്‍ എം.പിയോട് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയും, ബി.ജെ.പി എം.പി കിരണ്‍ ഖേറും പൊട്ടിത്തെറിച്ചു.

സഭയില്‍ പോക്സോ ഭേദഗതി ബില്ലിന്‍മേല്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കേയാണ് രമ്യ ഹരിദാസ് വിഷയം ഉന്നയിച്ചത്. ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും നേരിട്ട ദുരന്തത്തെക്കുറിച്ചാണ് രമ്യ പറഞ്ഞത്. സഭവത്തില്‍ ബിജെപി എംഎല്‍എ ലൈംഗിക പീഡനക്കേസില്‍ പ്രതിയായി നില്‍ക്കുന്ന സമയത്തുതന്നെ, പോക്സോ നിയമഭേദഗതി സഭയില്‍ ചര്‍ച്ചയ്ക്കുവരുന്നത് വൈരുധ്യമാണെന്ന് രമ്യ ഹരിദാസ് കുറ്റപ്പെടുത്തി. മലയാളത്തിലാണ് രമ്യ ഹരിദാസ് സംസാരിച്ചത്.

എന്നാല്‍ രമ്യയുടെ വാക്കുകളെ വിമര്‍ശിച്ച്‌ കിരണ്‍ ഖേര്‍ രംഗത്ത് വന്നു. ബില്‍ ഭേദഗതി ചര്‍ച്ച ചെയ്യുന്നതിനിടെ രാഷ്ട്രീയം കലര്‍ത്താന്‍ നോക്കിയത് ഒട്ടും ശരിയല്ലെന്നും രമ്യ മലയാളത്തില്‍ സംസാരിച്ചത് മനഃപൂര്‍വമാണെന്നുമാണെന്നുമായിരുന്നു കിരണ്‍ ഖേറിന്റെ കുറ്റപ്പെടുത്തൽ. ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ ബി.ജെ.പിയെ വലിച്ചിഴയ്ക്കാന്‍ പാടില്ലായിരുന്നുവെന്ന് രമ്യയുടെ പ്രസ്താവനയ്ക്ക് മറുപടിയായി സ്‌മൃതി ഇറാനിയും പറഞ്ഞു.

സഭയിലെ മറ്റ് ബി.ജെ.പി അംഗങ്ങളും രമ്യയുടെ പ്രസംഗത്തെ എതിര്‍ത്തുകൊണ്ട് രംഗത്ത് വന്നു. ക്രൂരമായ കുറ്റങ്ങള്‍ ചെയ്യുന്ന ബി.ജെ.പിക്കാരെയും ബില്ലില്‍ നിന്നും ഒഴിവാക്കില്ലെന്നും സ്‌മൃതി ഇറാനി വ്യക്തമാക്കി. ഇതോടെ സഭയിലെ ബഹളം അവസാനിച്ചു. രമ്യയുടെ പ്രസ്താവനയെ ബി.ജെ.പിയിതര അംഗങ്ങള്‍ മേശയിലടിച്ച്‌ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

ബലാല്‍സംഗ കുറ്റങ്ങളിലെ ഇരകള്‍ക്ക് നിയമസഹായം നല്‍കുന്നവരെ ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഇരകള്‍ക്ക് എത്രയും വേഗത്തില്‍ നീതി ലഭ്യമാക്കാന്‍ ശ്രമിക്കണമെന്നും രമ്യ ലോക്സഭയില്‍ ആഞ്ഞടിച്ചു. കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട ഉന്നാവോ പെണ്‍കുട്ടിക്കും കുടുംബത്തിനും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാഹചര്യം ഒരുക്കണമെന്നും രമ്യ ആവശ്യപ്പെട്ടു.

അതേസമയം ഉന്നാവ് ബലാത്സംഗത്തെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളുടെ വിചാരണ ഉത്തര്‍പ്രദേശില്‍ നിന്നും ഡല്‍ഹിയിലേക്കു മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഇരയും കുടുംബവും അഭിഭാഷകനും വാഹനാപകടത്തില്‍പെട്ട കേസും ഇക്കൂട്ടത്തിലുണ്ട്. അന്വേഷണം ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സി.ബി.ഐക്കും കോടതി നിര്‍ദ്ദേശം നല്‍കി. 45 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കണം. ഇതിനായി ദിവസവും വിചാരണ നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. കുടുംബത്തിന് സമ്മതമെങ്കില്‍ പെണ്‍കുട്ടിയെയും അഭിഭാഷകനെയും തുടര്‍ ചികിത്സക്ക് വിമാന മാര്‍ഗം ഡല്‍ഹിയിലേക്ക് മാറ്റാനും കോടതി നിര്‍ദേശിച്ചു.

പെണ്‍കുട്ടി ചീഫ്ജസ്റ്റിസിന് അയച്ച് കത്ത് ഹര്‍ജിയായി പരിഗണിക്കവെ രൂക്ഷവിമര്‍ശനമാണ് സുപ്രീംകോടതി നടത്തിയത്. ഈ രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് കോടതി ചോദിച്ചു. വ്യവസ്ഥ അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രതിനിധി പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ ഈ പരാമര്‍ശം. പെണ്‍കുട്ടിക്കും കുടുംബത്തിനും ഇടക്കാല നഷ്ടപരിഹാരമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 25 ലക്ഷം രൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പെണ്‍കുട്ടിക്കും കുടുംബത്തിനും അടുത്ത ബന്ധുക്കള്‍ക്കും അഭിഭാഷകനും സി.ആര്‍.പി.എഫ് സുരക്ഷ ഒരുക്കണം. അമിക്കസ് ക്യൂറി ഇരയുടെ കുടുംബവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കണം.

പെണ്‍കുട്ടി അയച്ച കത്ത് ചീഫ് ജസ്റ്റിസിന് ലഭിക്കാന്‍ വൈകിയതില്‍ കോടതി രജിസ്ട്രിയോട് ചീഫ് ജസ്റ്റിസ് വിശദീകരണം തേടിയിരുന്നു. കുല്‍ദീപ് സിങ് സെങ്കാര്‍ ബലാത്സംഗം ചെയ്‌തെന്ന കേസിലെ ഇരയുടെ കത്താണെന്ന് മനസിലാകാത്തതിനാലാണ് പരിഗണനക്ക് അയക്കാതിരുന്നതെന്ന് സെക്രട്ടറി ജനറല്‍ കോടതിയെ അറിയിച്ചു. ജൂലൈയില്‍ മാത്രം 6900 കത്തുകളാണ് ലഭിച്ചതെന്നും സെക്രട്ടറി ജനറല്‍ അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (4 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (4 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (4 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (4 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (5 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (5 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (5 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (5 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends