കാമുകന്റെ വാക്കും കേട്ട് അച്ഛനെ ക്രൂരമായി കൊലപ്പെടുത്തി പത്താംക്ലാസുകാരി;ചോദ്യംചെയ്യലിൽ പൊലീസിനോട് പെണ്‍കുട്ടി പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ; നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത് കർണാടകയിൽ
ബംഗളൂരുവിലെ രാജാജിനഗറിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കാമുകനോടൊപ്പം മാളില്‍ പോയത് ചോദ്യം ചെയ്തതിനാണ് മകള്‍ അച്ഛനെ ക്രൂരമായി കൊലപ്പെടുത്തി കത്തിച്ചത്. രാജസ്ഥാന്‍ സ്വദേശിയായ വസ്ത്ര വ്യാപാരിയായിരുന്നു കൊല്ലപ്പെട്ട ജയ്കുമാര്‍. ബിസിനസ് ആവശ്യത്തിനായിട്ടാണ് ഇവര്‍ ബംഗളൂരുവില്‍ താമസിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും പുതുച്ചേരിയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കുവാന്‍ പോയിരുന്ന അവസരത്തിലാണ് മകള്‍ അച്ഛനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് ഒരു യുവാവുമായുള്ള പ്രണയബന്ധത്തെ അച്ഛന്‍ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തെ കുറിച്ച് ആസൂത്രണം ആരംഭിച്ചത്. കാമുകനാണ് അച്ഛനെ കൊലപ്പെടുത്താനുള്ള വഴി മകള്‍ക്ക് പറഞ്ഞുകൊടുത്തത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ഭാര്യയേയും മകനെയും റെയില്‍വേ സ്‌റ്റേഷനില്‍ കൊണ്ടുവിട്ട ശേഷം വീട്ടില്‍ മടങ്ങിയെത്തിയ ജയ്കുമാറിന് പാലില്‍ ഉറക്കഗുളിക ചേര്‍ത്തുനല്‍കി മയക്കിയ ശേഷമായിരുന്നു കൊലപ്പെടുത്തിയത്. ഇതിനുശേഷം കുത്തിക്കൊലപ്പെടുത്തി മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം മൃതദേഹം ശൗചാലയത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കത്തിക്കുകയായിരുന്നു.
വീട്ടില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ടതോടെ സമീപവാസികള്‍ പൊലീസിലും ഫയര്‍ഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്നും മകളെയും കാമുകനെയും പിടികൂടി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുൾ പുറത്തുവന്നത്. തീയണയ്ക്കുവാനായി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ വീട്ടിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ മൃതദേഹം പാതിയോളം കത്തിയ നിലയിലായിരുന്നു.
https://www.facebook.com/Malayalivartha