ഐ എന്‍ എക്‌സ് മീഡിയാ കേസില്‍ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ട മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം രാത്രിയിലുടനീളം അസ്വസ്ഥനായിരുന്നു..പ്രത്യേക സൗകര്യങ്ങളൊന്നും തന്നെ ചിദംബരത്തിന് അനുവദിച്ചിട്ടില്ല .

ഐ എന്‍ എക്‌സ് മീഡിയാ കേസില്‍ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ട മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം ഇനി പതിനാലു ദിവസം തിഹാര്‍ ജയിലിലെ ഏഴാം നമ്പര്‍ ജയില്‍മുറിയിൽ .ഇസഡ് കാറ്റഗറി സുരക്ഷയുള്ള വ്യക്തിയായതിനാല്‍ സെല്ലില്‍ അദ്ദേഹത്തിന് മതിയായ സുരക്ഷാസജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട് . എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസുകളിലെ പ്രതികൾക്കുള്ള സാധാരണ സെല്ലാണിത്. ...
രാത്രിയിലുടനീളം അസ്വസ്ഥനായിരുന്നുവെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ ജയിൽ വൃത്തങ്ങളിൽ നിന്നു അറിയാൻ കഴിയുന്നത് . കണ്ണടയും മരുന്നുകളും മാത്രമേ അദ്ദേഹത്തിന് റൂമിലേക്ക് കൊണ്ടുപോകാനുള്ള അധികാരമുള്ളൂ. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് യൂറോപ്യൻ ടോയ്‌ലറ്റ് സൗകര്യം നൽകിയിട്ടുണ്ടെന്നതല്ലാതെ മറ്റ് പ്രത്യേക സൗകര്യങ്ങളൊന്നും തന്നെ ചിദംബരത്തിന് അനുവദിച്ചിട്ടില്ല .
രാത്രി മുഴുവൻ അസ്വസ്ഥനായി കാണപ്പെട്ട അദ്ദേഹം തീരെ ഉറങ്ങിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.
സെല്ലിനു പുറത്തിറങ്ങി നടക്കാൻ അദ്ദേഹത്തെ അനുവദിച്ചിട്ടുണ്ട്..തടവുകാർക്കുള്ള ലൈബ്രറി ഉപയോഗിക്കാനും നിശ്ചിത സമയങ്ങളിൽ ടെലിവിഷൻ കാണാനും അനുമതിയുണ്ട്, പത്രവും ലഭിക്കും. പ്രായം പരിഗണിച്ച് തലയണയും പുതപ്പും നൽകിയിട്ടുണ്ട്.
മാധ്യമങ്ങൾ ഉപയോഗിക്കാനുള്ള സൗകര്യം ചിദംബരത്തിന് അനുവദിച്ചിട്ടുണ്ട്. മറ്റ് തടവുകാരെപ്പോലെ അദ്ദേഹത്തിനും ജയിൽ ലൈബ്രറിയിൽ പോയിരുന്നു വായിക്കാനും ഒരു നിശ്ചിത സമയം ടെലിവിഷൻ കാണാനും കഴിയും... അദ്ദേഹത്തിൻെറ സെല്ലിൽ പത്രങ്ങളും ലഭിക്കും.ചിദംബരത്തിന് കാന്റീനിൽ നിന്ന് പാക്കേജുചെയ്ത കുപ്പി വാങ്ങാനും ജയിലിലെ കുടിവെള്ളം ഉപയോഗിക്കാനും അനുവാദമുണ്ട്
ഇന്നലെ രാത്രിയും ഇന്ന് രാവിലെയും ജയിലിലെ സാധാരണ ഭക്ഷണമാണ് അദ്ദേഹത്തിനും കൊടുത്തത്..രാത്രി ചിദംബരം വളരെ കുറച്ച് അത്താഴവും മരുന്നും മാത്രമാണ് കഴിച്ചത് .
രാവിലെ ചായക്കൊപ്പം ബ്രഡും അവിലും ഉപ്പുമാവുമാണ് അദ്ദേഹം കഴിച്ചത്. ബ്രെഡ്, ഉപ്പുമാവ്, കഞ്ഞി എന്നിവയാണ് സാധാരണയായി ജയിലിലെ പ്രഭാതഭക്ഷണം. ഇന്ന് രാവിലെ ആറ് മണിക്കാണ് പ്രഭാത ഭക്ഷണം കൊടുത്തത് .
ഐഎൻഎക്സ് മീഡിയ കേസിൽ ഇന്നലെയാണ് ചിദംബരത്തെ തിഹാർ ജയിലിലേക്ക് മാറ്റിയത്. സിബിഐ കോടതി അദ്ദേഹത്തെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. അതേസമയം എയർസെൽ-മാക്സിസ് കേസിൽ ഡൽഹി വിചാരണക്കോടതി അദ്ദേഹത്തിനും മകൻ കാർത്തി ചിദംബരത്തിനും ജാമ്യം അനുവദിച്ചിരുന്നു
യു.പി.എ കാലഘട്ടത്തിലെ ഏറ്റവും ശക്തരായ നേതാക്കളിൽ ഒരാളായിരുന്നു ചിദംബരം .ആഗസ്റ്റ് 21 നാണ് മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. ചിദംബരം സമർപ്പിച്ച മുൻകൂർ ജാമ്യഹർജി സുപ്രീംകോടതി തള്ളുകയായിരുന്നു . ചിദംബരത്തെ ജയിലിലേക്ക് അയക്കരുതെന്ന് അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല
ചിദംബരം കള്ളപ്പണ ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞിരുന്നു. വിദേശ ബാങ്കുകൾ നിർണായക വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും കുറ്റപത്രം സമർപ്പിക്കുന്നത് വരെ അന്വേഷണത്തിലെ കണ്ടെത്തലുകൾ പരസ്യപ്പെടുത്താനാകില്ലെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി. കള്ളപ്പണ ഇടപാടിന്റെ ഉത്തമ ഉദാഹരണമാണ് ഐഎൻഎക്‌സ് മീഡിയ കേസെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ അറിയിച്ചിരുന്നു.
മാക്സിസിന്‍റെ അനുബന്ധ സ്ഥാപനമായ ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ് സർവീസസ് ഹോൾഡിങ്സിന്, വിദേശനിക്ഷേപക പ്രോത്സാഹന ബോർഡിന്‍റെ അനുമതി ലഭിക്കാൻ, അന്നു ധനമന്ത്രിയായിരുന്ന ചിദംബരം ഇടപെട്ടന്നാണു കേസ്. 600 കോടി രൂപയുടെ നിക്ഷേപത്തിനു മാത്രമേ അനുമതി നൽകാൻ ധനമന്ത്രിക്ക് അധികാരമുള്ളൂ. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ ഉപസമിതിയാണ് ഇതിൽക്കൂടുതലുള്ള ഇടപാടുകൾക്ക് അനുമതി നൽകേണ്ടത്. ഈ ചട്ടം മറികടന്നാണ് 3,500 കോടി രൂപയുടെ ഇടപാടിനു ചിദംബരം അനുമതി നൽകിയതെന്നാണ് കേസിലെ ആരോപണം
https://www.facebook.com/Malayalivartha

























