Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

'നമുക്ക് കാണാം...'; കേരളത്തിന്റെ റേഷന്‍ മുടക്കുമെന്ന് വെല്ലുവിളിച്ച ഗോപാലകൃഷ്ണന് യെച്ചൂരിയുടെ മറുപടി; ദേശീയ ജനസംഖ്യാ രജിസ്റ്റര്‍(എന്‍.പി.ആര്‍) നടപ്പാക്കിയില്ലെങ്കില്‍ കേരളത്തിന് റേഷനരി റദ്ദാക്കുമെന്ന ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന് മറുപടിയുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി;  ‘നമുക്ക് കാണാം എന്ന് മലയാളത്തിലെഴുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു യെച്ചൂരിയുടെ പ്രതികരണം

27 DECEMBER 2019 07:47 AM IST
മലയാളി വാര്‍ത്ത

പൗരത്വ ബില് നിയമമായതോടെ രാജ്യമെമ്പാടും വിവിധ തരത്തിലുള്ള പ്രതിഷേധ പരിപാടികളാണ് നടക്കുന്നത്. കേരളമുൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും പൗരത്വ ബില് നടപ്പിലാക്കില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്തു.പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പുതിയ ആരോപണങ്ങളുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയത്. ദേശീയ ജനസംഖ്യാരജിസ്റ്റർ പൗരത്വ ബില്ലിന് മുന്നോടിയാണ് എന്നാണ് പുതിയ ആരോപണം.അതുകൊണ്ടുതന്നെ എന്‍.പി.ആര്‍ കേരളത്തിൽ നടപ്പിലാക്കില്ല എന്ന് കേരള മുഖ്യ മന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയിരുന്നു. ദേശീയ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍(എന്‍.പി.ആര്‍) നടപ്പാക്കിയില്ലെങ്കില്‍ കേരളത്തിന് റേഷനരി റദ്ദാക്കുമെന്നു ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യ 
ത്തിൽ ഗോപാലകൃഷ്ണന് മറുപടിയുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുഎംഫസിബൂക് പോസ്റ്റുമായി എത്തിയിരിക്കുകയാണ്..അതും മലയാളത്തിൽ. . ‘നമുക്ക് കാണാം എന്ന് മലയാളത്തിലെഴുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു യെച്ചൂരിയുടെ പ്രതികരണം.

‘കേരളം സൊമാലിയയ്ക്ക് തുല്യമാണെന്ന് മോദി പറഞ്ഞിരുന്നു. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളെ പട്ടിണിയിലാക്കി മോദിയുടെ തലതിരിഞ്ഞ സ്വപ്നം സാക്ഷാത്കരിക്കാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. പക്ഷേ, അതൊരിക്കലും നടക്കാന്‍ പോകുന്നില്ല. അവര്‍ സ്വപ്‌നം കണ്ടുകൊണ്ടേയിരിക്കട്ടെ, നമുക്ക് കാണാം’ യെച്ചൂരി ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തില്‍ എന്‍.പി.ആര്‍ നടപ്പിലാക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് ബി.ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെക്കൊണ്ടുതന്നെ എന്‍.പി.ആര്‍ നടപ്പിലാക്കുമെന്നും അല്ലാത്തപക്ഷം, കേരളത്തിനുള്ള റേഷന്‍ റദ്ദാക്കുമെന്നും ഗോപാലകൃഷ്ണന്‍ വെല്ലുവിളിച്ചിരുന്നു.

ദേശീയ ജനസംഖ്യാ റജിസ്റ്ററിനായി തയ്യാറാക്കിയ ചോദ്യാവലി പൗരത്വ ബില്ലിനുള്ള മുന്നോടിയാണെന്ന ആരോപണവുമായാണ് വിവിധ രാഷ്ട്രീയ നേതാക്കൾ എത്തിയിരിക്കുന്നത്. മാതാവിന്റെയും പിതാവിന്റെയും ജനന സ്ഥലം സംബന്ധിച്ച ചോദ്യം ദേശീയ പൗരത്വ റജിസ്റ്റര്‍ തയ്യാറാക്കുന്നതിന് മുന്നോടിയാണെന്നാണ് ആരോപണം. പുതിയ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശേഖരിക്കുന്നത് പൗരത്വ പട്ടിക തയ്യാറാക്കാന്‍ വേണ്ടിയാണെന്ന് മുതിര്‍ന്ന കോൺഗ്രസ്സ് നേതാവ് എകെ ആന്റണി അഭിപ്രായപ്പെട്ടിരുന്നു.

2020ലെ ദേശീയ ജനസംഖ്യ റജിസ്റ്ററിനായി വ്യക്തികളില്‍ നിന്ന് ശേഖരിക്കുന്ന പ്രധാനപ്പെട്ട വിവരങ്ങള്‍ ഇവയാണ്. പേര്, ജനന തീയതി, ജനിച്ച സ്ഥലം, വീട് നമ്പര്‍, വീട് സ്ഥിതി ചെയ്യുന്ന ജില്ല, സംസ്ഥാനം , അച്ഛന്റെയും അമ്മയുടെയും ജനനതീയതി, ജനന സ്ഥലം താമസസ്ഥലം, ജനിച്ച സ്ഥലത്താണോ ഇപ്പോൾ താമസിക്കുന്നത്, അല്ലെങ്കില്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് എത്രനാളായി താമസിക്കുന്നു, ആധാര്‍ പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐഡി, എന്നിവയുടെ നമ്പര്‍ ചോദിക്കുന്നുണ്ടെങ്കിലും ഇഷ്ടമുണ്ടെങ്കില്‍ മാത്രം കൈമാറിയാല്‍ മതി. നല്‍കുന്ന വിവരങ്ങള്‍ സാധൂകരിക്കുന്നതിനായി അധിക രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ല. ബയോമെട്രിക് രേഖകളും ആവശ്യപ്പെടില്ല.
2020ലെ ദേശീയ ജനസംഖ്യ റജിസ്റ്ററിനായുള്ള ചോദ്യാവലി തയ്യാറാക്കുന്നതിനായി ഓഗസ്റ്റ് 12 മുതല്‍ സെപ്റ്റംബര്‍ 30വരെ പൈലറ്റ് സര്‍വ്വേ നടത്തിയിരുന്നു. ഈ സര്‍വ്വേയില്‍ പാന്‍ കാര്‍ഡ് വിവരം കൈമാറാന്‍ ജനങ്ങൾ താത്പര്യപ്പെടാത്തതിനാല്‍ അന്തിമ ചോദ്യാവലിയിലൊഴിവാക്കി. 2010ലെ ചോദ്യാവലിയില്‍ വിദ്യാഭ്യാസ യോഗ്യത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2020ല്‍ വിദ്യാഭ്യാസം സംബന്ധിച്ച ചോദ്യം ഒഴിവാക്കിയിട്ടുണ്ട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തങ്ങള്‍ ആള്‍ക്കൂട്ട ആക്രമണത്തെയാണ് എതിര്‍ത്തത് : അല്ലാതെ തെറ്റ് ചെയ്തവനെ ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്ന് സൈബര്‍ ആക്രമണത്തിന് പിന്നാലെ ജിഷിന്റെ ഭാര്യ അമേയ  (4 minutes ago)

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് സുഹൃത്തിന്റെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിച്ച് 25കാരി  (40 minutes ago)

രാജ്യത്ത് ഏറ്റവും കൂടുതല്‍ കുടുംബാധിഷ്ഠിത പരിചരണം ഉറപ്പാക്കിയ സംസ്ഥാനം  (50 minutes ago)

2026ൽ വരാനിരിക്കുന്നത്  (57 minutes ago)

പുതിയ നെയിം ബോർഡ് സ്ഥാപിച്ച് ആർ ശ്രീലേഖ  (1 hour ago)

V V Rajesh വാക്ക് പാലിച്ച് ഗണേഷ് കുമാർ  (1 hour ago)

സ്വര്‍ണ്ണക്കൊള്ള ആളിക്കത്തും!  (1 hour ago)

SABARIMALA ഏപ്രിലിൽ പിണറായി പടിയിറങ്ങും മുമ്പ്  (1 hour ago)

ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം  (3 hours ago)

രണ്ട് ഫയർ യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമം  (3 hours ago)

കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവ്... സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി  (4 hours ago)

വയോധികന് ദാരുണാന്ത്യം...  (5 hours ago)

സ്വർണവിലയിൽ വർദ്ധനവ്...  (5 hours ago)

പല ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയെന്ന മുന്നറിയിപ്പുമായി  (5 hours ago)

കെഎസ്‌ആർടിസിയുടെ രണ്ടാമത്തെ ഡബിൾഡെക്കർ ബസ്....  (5 hours ago)

Malayali Vartha Recommends