മകനെ ജോലിക്ക് പോകാൻ ആവശ്യപ്പെട്ട അമ്മയോട് മകന്റെ ക്രൂരത; നടുക്കം വിട്ടുമാറാതെ നാട്ടുകാർ... അമ്മയെ തല്ലിക്കൊന്ന് മകന്‍ അഴുക്കുചാലില്‍ തള്ളി.. ക്രൈം സീരിയലുകള്‍ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ടാണ് അമ്മയെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കിയതെന്ന് മൊഴി
ജോലിക്ക് പോകാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അമ്മയെ കൊന്നു അഴുക്കുചാലില്‍ തള്ളി യുവാവ്. മധ്യപ്രദേശിലെ ഖണ്ഡ്വയിലാണ് ഞെട്ടിക്കുന്ന സംഭവം. അന്‍പതുകാരിയായ വിമലാ ഭായി എന്ന സ്ത്രീയാണ് മകന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.തൊഴില്‍രഹിതനായിരുന്നു വിമലയുടെ മകനായ സന്തോഷ് പട്ടീല്‍. 32കാരനായ ഇയാളോട് അമ്മ ജോലി അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ കുപിതനായ ഇയാള്‍ അലക്കാനുപയോഗിക്കുന്ന ഒരു തരം തടിക്കഷണം ഉപയോഗിച്ച് അമ്മയെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷം മൃതദേഹം ചാക്കില്‍ കെട്ടി അഴുക്കുചാലില്‍ ഉപേക്ഷിച്ചു. ഇയാളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അയല്‍വാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുറ്റകൃത്യം വെളിപ്പെടുകയായിരുന്നു. ക്രൈം സീരിയലുകള്‍ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ടാണ് അമ്മയെ കൊല്ലാന്‍ പദ്ധതി താന്‍ തയ്യാറാക്കിയതെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha