രാജ്യംവിട്ട് പറക്കാൻ വിമാനങ്ങൾ ഉടനില്ല; ജൂൺ 30 വരെ വിമാനങ്ങൾ പറക്കില്ല, തീരുമാനവുമായി ഡിജിസിഎ
രാജ്യത്താകമാനം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വ്യോമഗതാഗതത്തിന് വിലക്ക് ഏർപ്പെടുത്തിയത്. മാസങ്ങൾ പിന്നിടുമ്പോഴും ആഭ്യന്തരവിമാന സർവീസുകൾ തുടങ്ങിയിട്ടും അന്താരാഷ്ട്ര സർവീസുകൾ എന്ന് ആരംഭിക്കും എന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. എന്നാലിതാ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ജൂണ്‍ 30 വരെ തുടരുമെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് വ്യക്തമാക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനം യഥാസമയം വിദേശ എയര്‍ലൈന്‍സുകളെ അറിയിക്കുമെന്നും ഡിജിസിഎ വ്യക്തമാക്കിയിരിക്കുകയാണ്.
രാജ്യത്ത് അഞ്ചാം ഘട്ട ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ശനിയാഴ്ച കേന്ദ്രം പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര വിമാന സര്‍ീസുകളെ സംബന്ധിച്ച തീരുമാനം ഡിജിസിഎ വെളിപ്പെടുത്തിയത്. ഇതേതുടർന്ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു. ജൂലൈ മാസത്തോടെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ കൽപ്പിക്കുന്നത്.
അതേസമയം ദീപാവലിക്ക് മുമ്പ് രാജ്യത്തെ വ്യോമഗതാഗതം സാധാരണനിലയിലാകുമെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു. സാമ്പത്തിക പ്രവർത്തനങ്ങൾ പുനഃരാരംഭിക്കേണ്ടത് രാജ്യത്തിെൻറ വളർച്ചക്ക് അത്യാവശ്യമാണ്. അല്ലെങ്കിൽ കോവിഡിനേക്കാളും വലിയ ആഘാതം അതുമൂലമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ദീപാവലിക്ക് മുമ്പ് ഇന്ത്യൻ കമ്പനികളുടെ 650 വിമാനങ്ങൾ സർവീസ് തുടങ്ങുമെന്നും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി.
https://www.facebook.com/Malayalivartha