ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി.. കണക്കുകള്‍ നിരത്തി വി ഡി..ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സംസ്ഥാനത്ത് തയ്യാർ..

ഓണത്തിന് ഒരുങ്ങുകയാണ് കേരളം ഇനി കുറച്ചു ദിവസങ്ങൾ മാത്രമേ ഓണത്തിന് ഉള്ളു . ഈ ഒരു വേളയിൽ സർക്കാരും ഒരുപടി മുന്നിൽ തന്നെയുണ്ട് . ഓണത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണവും പൊതുവിതരണ സംവിധാനങ്ങളും അതിവേഗം പൂര്‍ത്തിയാക്കി സംസ്ഥാന സര്‍ക്കാര്‍. ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന രീതിയില്‍ നടക്കുന്ന പ്രചരണങ്ങളെല്ലാം വ്യാജമാണെന്ന് കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 18 ഉച്ചയ്ക്ക് രണ്ടരവരെയുള്ള ഓണക്കിറ്റുകളുടെ ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടാണ് ഇടതുപക്ഷത്തിന്റെ പ്രചരണങ്ങള്‍ മുഖ്യമന്ത്രി പൊളിച്ചത്.
സംസ്ഥാനത്ത് ആവശ്യമുള്ളതില്‍ കൂടുതല്‍ ഓണക്കിറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്. റേഷന്‍ കടകളില്‍ എത്തിക്കാന്‍ തയാറാക്കിയിരിക്കുന്ന ആകെ കിറ്റുകളുടെ എണ്ണം 6,02,609 ആണ്.യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്ത് 5.93 ലക്ഷം ഓണക്കിറ്റുകളാണ് ആവശ്യമുള്ളത്. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള ക്ഷാമം ഒഴിവാക്കാന്‍ കരുതല്‍ എന്ന നിലയ്ക്ക് ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ 3,06,092 കിറ്റുകള്‍ ഇതിനോടകം റേഷന്‍ കടകളിലെത്തിച്ചു കഴിഞ്ഞു. അതായത് ആകെ തയ്യാറാക്കിയ കിറ്റുകളുടെ പകുതിയിലധികം വിതരണത്തിനായി എത്തിച്ചുകഴിഞ്ഞു.
റേഷന്‍ കടകള്‍ വഴി 75,885 കാര്‍ഡുടമകള്‍ ഇതിനോടകം തന്നെ ഓണക്കിറ്റ് നേരിട്ട് കൈപ്പറ്റിയിട്ടുണ്ട്. സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം നടക്കുന്നില്ലെന്നത് കേവലം കുപ്രചരണം മാത്രമാണെന്നും,പൂര്‍ണ്ണസജ്ജീകരണങ്ങളോടെ കൃത്യസമയത്ത് തന്നെ വിതരണം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വരും ദിവസങ്ങളില്‍ കിറ്റ് വിതരണം കൂടുതല്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഓണത്തോടനുബന്ധിച്ച് മാവേലി സ്റ്റോറുകള്‍ വഴി 13 അവശ്യസാധനങ്ങള്‍ സബ്‌സിഡി നിരക്കിലാണ് സര്‍ക്കാര്‍ ലഭ്യമാക്കിയിരിക്കുന്നത്.
വിലക്കയറ്റം ഉണ്ടാകാത്ത രീതിയില്‍ സപ്ലൈകോയുടെ മുഴുവന്‍ വില്‍പ്പനശാലകളിലും ഇവ യഥാസമയം എത്തിച്ചിട്ടുണ്ട്. ചെറുപയര്‍, ഉഴുന്ന്, വന്‍പയര്‍, കടല, തുവരപ്പരിപ്പ് തുടങ്ങി പത്ത് പ്രധാന അവശ്യ ഇനങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞ സബ്‌സിഡി നിരക്കിലാണ് ഇത്തവണ ജനങ്ങള്‍ക്ക് നല്‍കുന്നത്.
https://www.facebook.com/Malayalivartha

























