അഞ്ച് മക്കളെ നാല് വര്‍ഷം കൊണ്ട് പിതാവ് കൊന്നു തള്ളി ; മയക്കുമരുന്ന് നല്‍കിയ ശേഷം കനാലില്‍ എറിഞ്ഞും ഉറക്കത്തിലും കളിക്കുന്നതിനിടയിലും ഒന്നുമറിയാത്ത കുരുന്നുകളെ കൊന്നു ;പിടിയിലായപ്പോൾ പിതാവ് പറഞ്ഞത് കേട്ട അന്വേഷണ സംഘം ഞെട്ടിത്തരിച്ചു
നാല് വര്‍ഷത്തിനിടെ അഞ്ച് മക്കളെ കൊന്നു തള്ളിയ കേസില്‍ പിതാവ് പിടിയിൽ . ഹരിയാന ജിന്ദ് ജില്ലയിലെ സഫിദോന്‍ ഗ്രാമത്തിലെ ജുമ്മ (38) എന്നയാളാണ് ഈ ക്രൂരത ചെയ്തത് . ഇതില്‍ രണ്ടു കുട്ടികളെ പ്രതി കൊന്നത് ഈ അടുത്ത കാലത്തായിരുന്നു. ജൂലൈ 20ന് ദിദ്‌വാര ഗ്രാമത്തിലെ പ്രതിയുടെ വീടിന് സമീപത്തെ കനാലില്‍നിന്നായിരുന്നു 11,7 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുട്ടികളെ കാണാനില്ലെന്നു പറഞ്ഞു യുവാവ് തന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. അഞ്ച് ദിവസത്തിനു ശേഷമായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
അന്വേഷണത്തിനിടെ ജുമ്മ പലതവണ മൊഴിമാറ്റിയതായിരുന്നു. ഇത് പൊലീസില്‍ സംശയത്തിനിടയാക്കുകയും ചെയ്തു . രണ്ട് കുട്ടികളെ നഷ്ടപ്പെട്ടതില്‍ മാനസിക പ്രശ്‌നമുണ്ടെന്നു കരുതി ജുമ്മയെ അന്വേഷണത്തിന്റെ തുടക്കത്തില്‍ പൊലീസ് കൃത്യമായി ചോദ്യം ചെയ്തിരുന്നില്ല. വില്ലേജ് പഞ്ചായത്ത് കൂടി അന്വേഷണത്തില്‍ ഇടപെട്ടതോടെ കുട്ടികളെ കൊലപ്പെടുത്തിയ കാര്യം പിതാവു തന്നെ സമ്മതിക്കുകയും ചെയ്തു .രണ്ടു കുട്ടികള്‍ക്കും മയക്കു മരുന്ന് നല്‍കിയ ശേഷം കനാലില്‍ എറിയുകയായിരുന്നെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയതായും എഎസ്പി അജിത് സിങ് ഷെഖാവത്ത് വ്യക്തമാക്കി . കൊലക്കുറ്റം ചുമത്തി വ്യാഴാഴ്ച വൈകിട്ടായിരുന്നു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 11 വയസ്സില്‍ താഴെ പ്രായമുള്ള ജുമ്മയുടെ മൂന്ന് കുട്ടികളും മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു . ഒരു കുട്ടി ഉറക്കത്തില്‍ മരിച്ചെന്നും മകള്‍ കളിക്കുന്നതിനിടെ മരിച്ചെന്നും മറ്റൊരു മകന്‍ ചര്‍ദ്ദിച്ചശേഷം മരിച്ചെന്നുമാണ് ഇയാള്‍ അയല്‍വാസികളോടു പറഞ്ഞത്. ഏറ്റവും ഒടുവില്‍ നടന്ന കൊലപാതകങ്ങളില്‍ കുട്ടികള്‍ക്കൊപ്പം ഭാര്യയ്ക്കും ഇയാള്‍ ലഹരിമരുന്ന് നല്‍കിയതായും പൊലീസ് കണ്ടെത്തുകയും ചെയ്തു . കൊലപാതകങ്ങളുടെ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുന്നു.
https://www.facebook.com/Malayalivartha