ഇന്ത്യയുടെ കോവാക്‌സിൻ പരീക്ഷണം തുടങ്ങി; ആദ്യ പരീക്ഷണം മുപ്പത്ക്കാരനിൽ; ഇത് വരെയും പാർശ്വഫലങ്ങൾ ഒന്നും തന്നെ കാണിച്ചിട്ടില്ല ; നിരീക്ഷണം തുടരും
ലോകമെങ്ങും വാക്‌സിൻ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിനിടെ ഇന്ത്യയും കണ്ണിമ ചിമ്മാതെ പരീക്ഷണം തുടരുകയാണ്. ഇന്ത്യയുടെ കോവാക്‌സിൻ പരീക്ഷണം മുന്നേറുകയാണ്...കോവിഡിനെതിരേ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിന്‍ 'കോവാക്‌സി'ന്റെ മനുഷ്യരിലുള്ള ആദ്യഘട്ട പരീക്ഷണം തുടങ്ങി കഴിഞ്ഞു .. ഡല്‍ഹി എയിംസിലാണ് പരീക്ഷണം വെള്ളിയാഴ്ചയോടെ തുടങ്ങിയത് . ഡല്‍ഹിക്കാരനായ മുപ്പതുകാരനിലാണ് വാക്‌സിന്‍ ആദ്യം കു ത്തിവെച്ചത്. എന്നാൽ ആദ്യത്തെ പരീക്ഷണത്തിൽ ശാസ്ത്രജർ ആശ്വാസത്തിലാണ് . കാരണം ഇത് വരെയും പാർശ്വഫലങ്ങൾ ഒന്നും തന്നെ കാണിച്ചിട്ടില്ല . ഐ.സി.എം.ആറുമായി ചേര്‍ന്ന് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കാണ് ഈ വാക്‌സിന്‍ വികസിപ്പിച്ചത്.യുവാവില്‍ ഇതുവരെ പാര്‍ശ്വഫലങ്ങളൊന്നും പ്രകടമായിട്ടില്ലെന്ന് പരീക്ഷണത്തിനു നേതൃത്വം നല്‍കുന്ന ഡോ. സഞ്ജയ് റായി അറിയിച്ചുക്കുകയും ചെയ്തു . 0.5 മില്ലിലിറ്റര്‍ വാക്‌സിനാണ് കുത്തിവെച്ചത്. എന്നാൽ വരുന്ന അടുത്ത ഒരാഴ്ച ഇയാളെ നിരീക്ഷണവിധേയമാക്കുമെന്നും റായി വ്യക്തമാക്കി.
ശനിയാഴ്ച ഏതാനും പേരില്‍ക്കൂടി വാക്‌സിന്‍ കുത്തിവെക്കുകയും ചെയ്യും . 3500-ലധികം പേരാണ് വാക്‌സിന്‍ പരീക്ഷണത്തിനായി എയിംസില്‍ സന്നദ്ധതയറിയിച്ച് എത്തിയിരിക്കുന്നത് . ഇവരില്‍ 22 പേരുടെ ശാരീരിക പരിശോധന പുരോഗമിക്കുകയാണ്. പരിശോധനയില്‍ യോഗ്യരെന്ന് തെളിയുന്നവരിലാണ് വാക്‌സില്‍ കുത്തിവെക്കുക.കോവാക്‌സിന്റെ ഒന്നും രണ്ടും ഘട്ട പരീക്ഷണത്തിന് ഐ.സി.എം.ആര്‍. തിരഞ്ഞെടുത്തിരിക്കുന്ന 12 സ്ഥാപനങ്ങളിലൊന്നാണ് ഡല്‍ഹി എയിംസ്. ആദ്യഘട്ടത്തില്‍ ആകെ 375 പേരിലാണ് വാക്‌സിന്‍ പരീക്ഷിക്കുക. ഇവരില്‍ 100 പേര്‍ എയിംസില്‍നിന്നായിരിക്കും. രണ്ടാംഘട്ടത്തില്‍ 750 പേരില്‍ വാക്‌സിന്‍ കുത്തിവെക്കും. ആദ്യഘട്ടത്തില്‍ 18-55 വയസ്സ് പ്രായമുള്ളവരെയും രണ്ടാംഘട്ടത്തില്‍ 12-65 വയസ്സ് പ്രായമുള്ളവരെയുമാണ് പരീക്ഷണത്തിന് തിരഞ്ഞെടുക്കുകയെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറയുകയണ്ടായി.
വരുന്ന ഓഗസ്റ്റ് 15-ന് രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിൻ വിതരണത്തിന് എത്തിക്കാനുള്ള പദ്ധതിയുമായിയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആർ.) ഉള്ളത് . ഇതിനായി ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് എന്ന മരുന്ന് കമ്പനിയുമായി ഐ.സി.എം.ആർ. ധാരണയിലെത്തിയിരുന്നു . ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു . എല്ലാ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കും ശേഷം ഓഗസ്റ്റ് 15-ഓടെ വാക്സിൻ ലഭ്യമാക്കാനുള്ള കഠിനശ്രമത്തിലാണ് തങ്ങളെന്ന്ന്നും ഇവർ പറയുഞ്ഞിരുന്നു. എന്നാൽ പരീക്ഷണങ്ങളുടെ ഫലങ്ങളെ ആശ്രയിച്ചാകും വാക്സിന്റെ വിജയമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിർമിച്ച വാക്സിനാണ് ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡിന്റേത്. ഇതിന്റെ ഓരോ ഘട്ടവും കേന്ദ്ര സർക്കാർ സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്. വാക്സിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങൾക്ക് ഐ.സി.എം.ആർ. അനുമതി നൽകിയിരുന്നു .
ഐ.സി.എം.ആറിന്റെ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുള്ള സാർസ് കോവ്-2 വൈറസിന്റെ സാമ്പിളാണ് വാക്സിൻ നിർമിക്കുന്നതിനായി ഉപയോഗിച്ചത്. ബിബിവി152 എന്ന കോഡിലുള്ള കോവിഡ് വാക്സിന് കോവാക്സിൻ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.വാക്സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങൾ പൂർത്തിയാക്കാൻ അനുമതികൾ വേഗത്തിലാക്കണമെന്നും ഐ.സി.എം.ആറിലെ ഉദ്യോഗസ്ഥരോട് ബൽറാം ഭാർഗവ് പറയുന്നു. പരീക്ഷണത്തെ തുടങ്ങി കഴിഞ്ഞു. ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയിച്ചാൽ ഓഗസ്റ്റ് 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽവെച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ വാക്സിൻ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.
https://www.facebook.com/Malayalivartha