മദ്യശാലകൾ പ്രവർത്തിക്കുന്നില്ല: സാനിറ്റൈസർ വെള്ളത്തിലും ശീതളപാനീയങ്ങളിലും കലർത്തിക്കുടിച്ച് ഒൻപതു പേർ മരിച്ചു

മദ്യശാലകൾ പ്രവർത്തിക്കാതിരുന്നതിനാൽ സാനിറ്റൈസർ കുടിച്ച് ഒൻപതു പേർ മരിച്ചു. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ വെള്ളിയാഴ്ചയാണ് ഇത്തരത്തിലൊരു സംഭവമുണ്ടായത്. കോവിഡ് വ്യാപനം കാരണം രണ്ടു ദിവസമായി പ്രദേശം ലോക്ഡൗണിലാണ്. അതിനാൽ മദ്യശാലകൾ പ്രവർത്തിക്കുന്നില്ല. ഇതോടെയാണ് ഇവർ സാനിറ്റൈസർ മദ്യത്തിനു പകരം ഉപയോഗിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് ജില്ലയിലെ ക്ഷേത്രത്തിനടുത്തുള്ള രണ്ടു യാചകരെ സാനിറ്റൈസർ കുടിച്ച് അവശനിലയിൽ കണ്ടത്. ഒരാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റേയാൾ ആശുപത്രിയിൽവെച്ചും മരിച്ചു.
“കുറച്ചു ദിവസങ്ങളായി ആളുകൾ സാനിറ്റൈസർ, വെള്ളത്തിലും ശീതളപാനീയങ്ങളിലും കലർത്തി കുടിക്കുകയായിരുന്നു. മറ്റേതെങ്കിലും വിഷവസ്തുക്കൾ ഇതിനൊപ്പം ഉപയോഗിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്. സാംപിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്.” -എസ്.പി. സിദ്ധാർഥ് കൗശൽ പറഞ്ഞു.
https://www.facebook.com/Malayalivartha